28.8 C
Kottayam
Thursday, June 4, 2026

മനോഹര കാഴ്ച ! ഇളവെയില്‍ കൊണ്ടുറങ്ങിയ തള്ളയാനയ്ക്കും കുഞ്ഞിനും കാവലായി ആനക്കൂട്ടം

Must read

അടിമാലി: കൂട്ടത്തിലെ കുട്ടിയാന ആദ്യം കിടന്നു. പിന്നാലെ അമ്മയും. പിന്നെ പരിസരംപോലും നോക്കാതെ പകൽ ഉറക്കം. മുട്ടിച്ചേർന്നുള്ള അമ്മയുടെയും കുഞ്ഞിന്റെയും ഉറക്കം നീണ്ടുനിന്നത് ഒരു മണിക്കൂറോളം. അതുവരെ ഇരുപതോളം വരുന്ന കാട്ടാനക്കൂട്ടം കാവൽനിന്നു. കാട്ടാനകളുടെ വിഹാരകേന്ദ്രമായ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ഈ മനോഹരകാഴ്ച.

സാധാരണ വൈകുന്നേരങ്ങളിൽ എത്തുന്ന ആനക്കൂട്ടം വെള്ളിയാഴ്ച രാവിലെ എത്തി. ഇരുപതോളം ആനകൾ ഉണ്ടായിരുന്നു. ഇതിൽ തള്ള ആനയും കുഞ്ഞും ഉറക്കമായതോടെ ഇരുപതോളം വരുന്ന ആനക്കൂട്ടം അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയിലായി.പിന്നെ ആനക്കൂട്ടം കിടന്ന അമ്മയ്ക്കും കുഞ്ഞിനും കാവൽ നിൽക്കുന്നതു പോലെ വട്ടംചുറ്റി നടക്കാൻ തുടങ്ങി.

എന്താണ് ആനക്കൂട്ടം നിൽക്കാൻ കാരണമെന്ന് കാഴ്ചക്കാർക്ക് പെട്ടെന്ന് മനസ്സിലായില്ല. പരിസരം നന്നായി വീക്ഷിച്ചപ്പോഴാണ് കുഞ്ഞും തള്ളയാനയും പുൽപരപ്പിൽ കിടന്ന് ഉറങ്ങുന്നത് കാണികളുടെ ശ്രദ്ധയിൽപെട്ടത്. ആനയ്ക്കും കുഞ്ഞിനും ഓരിലെ വെള്ളം കുടിച്ച് മത്തായതായിരിക്കാം എന്ന സംശയമാണ് ആദ്യം നാട്ടുകാർക്കുണ്ടായത്.

ഇളവെയിൽ കൊണ്ട് ഏകദേശം ഒരു മണിക്കൂറുറോളം ഉറക്കംകഴിഞ്ഞ് തള്ളയും കുഞ്ഞും ഉണർന്നതോടെ ആനക്കൂട്ടം വീണ്ടും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായി. പിന്നെ നിമിഷങ്ങൾക്കുള്ളിൽ ആനക്കൂട്ടം അപ്രത്യക്ഷമായി.കാണികൾ ആനകളെ കാണാൻ നിൽക്കാറുള്ള പാതയോരത്തുനിന്ന് കഷ്ടിച്ച് 15 മീറ്ററോളം അകലത്തിലായിരുന്നു അമ്മ ആനയുടെയും കുഞ്ഞിന്റെയും പകൽ ഉറക്കം. വേനൽ കടുത്തതോടെ ആനക്കുളത്തേക്ക് എത്തുന്ന കാട്ടാനകളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week