23.8 C
Kottayam
Tuesday, June 9, 2026

ഹെലികോപ്ടർ അപകടകാരണങ്ങൾ: സാധ്യതകളിങ്ങനെ

Must read

ന്യൂഡൽഹി:സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ പ്രതികൂലകാലാവസ്ഥയടക്കം പല കാരണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽമാത്രമേ അപകടത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തതയുണ്ടാകൂ എന്നാണ് വിദഗ്ധർ പറയുന്നത്.

സാധ്യതകൾ ഇങ്ങനെ

1. പ്രതികൂല കാലാവസ്ഥ

പാറക്കെട്ടുകളും മലകളും താഴ്വാരങ്ങളുമുള്ള പ്രദേശത്താണ് അപകടം നടന്നത്. ഒപ്പം മൂടൽമഞ്ഞും സാധാരണമാണ്. ഇവ കോപ്റ്ററുകളെ അപകടത്തിലാക്കുന്ന പ്രധാന ഘടകമാണ്. മൂടൽമഞ്ഞ് വൈമാനികരുടെ കാഴ്ച മറയ്ക്കുന്നതിനാൽ അപകടസാധ്യത ഏറെയാണ്.

- Advertisement -

- Advertisement -

2. എൻജിൻ തകരാറും സാങ്കേതികപ്രശ്നങ്ങളും

എൻജിൻ തകരാറുമൂലം കോപ്റ്ററുകൾ അപകടത്തിൽപ്പെടുന്നത് അസാധാരണമല്ല. അപകടത്തിൽപ്പെട്ട എം.ഐ-17വി5 കോപ്റ്ററിന് രണ്ട് എൻജിനുകളാണുള്ളത്. ഒരു എൻജിൻ തകരാറിലായാൽപ്പോലും സാധാരണഗതിയിൽ കോപ്റ്ററിനെ താഴെയിറക്കാൻ രണ്ടാമത്തെ എൻജിൻ ഉപയോഗിച്ച് സാധിക്കും. രണ്ട് എൻജിനും തകരാറിലായാൽപ്പോലും ഓട്ടോറൊട്ടേഷൻ മോഡിൽ ഇറക്കാം.

- Advertisement -

കോപ്റ്ററിലുണ്ടായ മറ്റ് സാങ്കേതിക പ്രശ്നങ്ങളും അപകടത്തിനുകാരണമായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ സഹായ അഭ്യർഥനാസന്ദേശം (ഡിസ്ട്രസ് കോൾ) അടുത്തുള്ള മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കാറുണ്ട്. കോപ്റ്ററിന് ഇറങ്ങാൻ സാധിക്കുന്ന, സമീപത്തെ വിമാനത്താവളങ്ങളിലേക്കോ കപ്പലിലേക്കോ സന്ദേശമയക്കാം. എന്നാൽ, നീലഗിരി സംഭവത്തിൽ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

3. പൈലറ്റിന്റെ പിഴവ്

സാധാരണ വി.ഐ.പി., വി.വി.ഐ.പി.കൾ യാത്രചെയ്യുന്ന വ്യോമപാതയിൽ പലതവണ പരീക്ഷണപ്പറക്കൽ നടത്തി സുരക്ഷ ഉറപ്പുവരുത്താറുണ്ട്. സംയുക്ത സേനാമേധാവിയടക്കമുള്ള വി.ഐ.പി.കൾ യാത്രചെയ്യുന്ന കോപ്റ്ററുകൾ വിദഗ്ധരാണ് പറത്താറ്.

4. വൈദ്യുതലൈൻ വില്ലൻ

അപകടകാരണം വൈദ്യുത ലൈനാണെന്നും റിപ്പോർട്ടുണ്ട്. പ്രതികൂലകാലാവസ്ഥകാരണം കോപ്റ്റർ താഴ്ന്നുപറന്നപ്പോൾ വൈദ്യുതലൈനിൽ കുടുങ്ങി നിയന്ത്രണംതെറ്റിയതാണെന്നും പറയപ്പെടുന്നു.

അപകടം രാഷ്ട്രീയവിവാദമാവും

Mathrubhumi Malayalam News
അപകടസ്ഥലത്തുനിന്ന് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നു | Photo – AFP

ന്യൂഡൽഹി: പരമോന്നത സൈനികമേധാവിയുടെ അപകടമരണം വരും ദിവസങ്ങളിൽ വൻ രാഷ്ട്രീയ സംവാദങ്ങൾക്ക് തുടക്കംകുറിച്ചേക്കും.

ദുഃഖാചരണസമയമായതിനാൽ പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിൽ വലിയ വിശദീകരണങ്ങൾ ചോദിച്ചേക്കില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ വിഷയം സഭയിൽ ഉയരുമെന്നുതന്നെയാണ് സൂചന. മോദിസർക്കാരിന്റെ ചുരുങ്ങിയ ഭരണകാലത്ത് പ്രതിരോധരംഗത്ത് മുമ്പെങ്ങുമില്ലാത്ത സമഗ്രമായ മാറ്റംകൊണ്ടുവരാനും കാലപ്പഴക്കംചെന്ന യുദ്ധവിമാനങ്ങൾക്കുപകരം പുതിയവ കൊണ്ടുവരാനും ദേശസുരക്ഷ ശക്തമാക്കാനുമൊക്കെയായി എന്നാണ് ബി.ജെ.പി.യുടെയും സഖ്യകക്ഷികളുടെയും നിരന്തരമായ വാദം. രാജ്യത്തിന്റെ പ്രഥമ സംയുക്തസേനാമേധാവിതന്നെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത് എൻ.ഡി.എ.യുടെ ദേശസുരക്ഷ സംബന്ധിച്ച അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണെന്ന് പ്രതിപക്ഷം വരുംദിവസങ്ങളിൽ ആരോപിച്ചേക്കും.

ആറുവർഷംമുമ്പും റാവത്ത് കോപ്റ്ററപകടത്തിൽപ്പെട്ടു

ന്യൂഡൽഹി: സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത് രണ്ടാം തവണ. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപുരിലായിരുന്നു ആദ്യ അപകടം. ഗൂർഖ റെജിമെന്റ് െലഫ്റ്റനന്റ് ജനറലായിരുന്നു അന്നദ്ദേഹം. തലനാരിഴയ്ക്ക് അദ്ഭുതകരമായാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

ഗൂർഖ റെജിമെന്റിന്റെ രംഗ്പഹാർ കന്റോൺമെന്റ് മേഖലയിൽ രാവിലെയായിരുന്നു അപകടം. പരീക്ഷണപ്പറക്കലിനിടെ ചീറ്റ കോപ്റ്റർ അപകടത്തിൽപ്പെടുകയായിരുന്നു. പറന്നുയർന്ന് ഇരുപതടിയോളം ഉയരത്തിലെത്തിയപ്പോഴാണ് എൻജിന് കേടുപാടു സംഭവിച്ചത്. റാവത്തിനും ഒപ്പമുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ, ഒരു കേണൽ എന്നിവർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു.

തമിഴകത്ത് അഞ്ച് വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ ആകാശദുരന്തം

ചെന്നൈ: അഞ്ച് വർഷത്തിനിടെ തമിഴകം സാക്ഷ്യംവഹിച്ച രണ്ടാമത്തെ ആകാശദുരന്തമാണ് കൂനൂരിലേത്. ഇതിനുമുമ്പ് 2016 ജൂലായ് 22-ന് താംബരം വ്യോമതാവളത്തിൽനിന്ന് പോർട്ട് ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേനയുടെ എ.എൻ-32 വിമാനം കാണാതാകുകയായിരുന്നു. 15 സൈനികർ അടക്കം 29 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് മലയാളി സൈനികരുമുണ്ടായിരുന്നു.

രാവിലെ 8.30-ന് താംബരത്തുനിന്ന് പറന്നുയർന്ന വിമാനം 11.45-ന് പോർട്ട് ബ്ലെയറിൽ ഇറങ്ങേണ്ടിയിരുന്നതാണ്. 9.12 വരെ റഡാർ പരിധിയിലുണ്ടായിരുന്നു. പിന്നീട് ആശയവിനിമയം നഷ്ടമായി. രണ്ട് മാസത്തോളം നീണ്ട തിരച്ചിൽ സെപ്റ്റംബർ 15-ന് അവസാനിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന നിഗമനത്തിലായിരുന്നു ഇത്. ബംഗാൾ ഉൾക്കടലിൽ തകർന്നു വീണതായിരിക്കാമെന്നാണ് കരുതുന്നത്.

എന്നാൽ, പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാനാകുന്ന വിമാനമായ എ.എൻ.-32 അപകടത്തിൽപ്പെട്ടതിന്റെ കാരണം ഇപ്പോഴും അജ്ഞാതം. എ.എൻ.-32 ഇന്ദിരാഗാന്ധിയുടെ കാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സഹകരണത്തിൽ നിർമിച്ചതായിരുന്നുവെങ്കിൽ കൂനൂരിൽ അപകടത്തിൽപ്പെട്ട എം.ഐ.-17 വി.15 ഹെലികോപ്റ്റർ റഷ്യൻ നിർമിതമാണ്. രണ്ട് അപകടങ്ങൾ-ഒന്ന് കാണാമറയത്ത് സംഭവിച്ചപ്പോൾ അടുത്തത് കൺമുന്നിൽ എരിഞ്ഞൊടുങ്ങുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week