KeralaNews

ഹലാൽ ശർക്കര വിവാദം:വ്യാജവാർത്ത, നിയമ നടപടിയെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം:ശബരിമല ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും ആയതിന്റെ നിർമ്മാണ രീതിയെക്കുറിച്ചും സമീപ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്.

ശബരിമലയിൽ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത് ഒരു മുസ്ലീമിനാണ് എന്നും ഹലാൽ ശർക്കരയാണ് ശബരിമലയിൽ അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് എന്നുമുള്ളസോഷ്യൽ മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങൾ വ്യാജവും വസ്തുതാ വിരുദ്ധവുമാണ്. അങ്ങേയറ്റം ഹീനവും അപകീർത്തികരവുമായ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ഐ ടി നിയമപ്രകാരമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് തിരുവിതാം കൂർ ദേവസ്വം കമ്മീഷണർ അറിയിച്ചു.

പ്രസ്തുത നിയമനടപടികളുടെ പൂർണ്ണ ഉത്തരവാദിത്വം ഇത്തരം നുണ പ്രചാരണം നടത്തുന്നവർക്ക് മാത്രമായിരിക്കും എന്നും ദേവസ്വം കമ്മീഷ്ണർ അറിയിച്ചു . ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ജനം ടി വി യിലൂടെയും നടക്കുന്ന സൈബർ കുപ്രചാരണങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സികുട്ടീവ് ഓഫിസർ സന്നിധാനം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button