24.6 C
Kottayam
Monday, May 20, 2024

ധർമ്മജനും രമയും എം.കെ.മുനീറും തോൽക്കും, വടക്കൻ ജില്ലകളിലെ എക്സിറ്റ് പോൾ ഫലങ്ങളിങ്ങനെ

Must read

തിരുവനന്തപുരം: മഞ്ചേശ്വരംനിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോൾ. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ എ.കെ.എം അഷ്റഫ് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശനാണ്. എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ പി.ബി. അബ്ദുൾ റസാഖ് വിജയിച്ച മണ്ഡലമാണ് മഞ്ചേശ്വരം.

കാസർകോട്മണ്ഡലം സർവേ ഫലങ്ങൾ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംഎൽഎ എൻഎ നെല്ലിക്കുന്ന് ആണ് ഇക്കുറിയും മത്സരത്തിനിറങ്ങിയത്. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാവും എൻഎ നെല്ലിക്കുന്ന് വിജയിക്കുന്നതെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് വേണ്ടി എംഎ ലത്തീഫ്, യുഡിഎഫിന് വേണ്ടി എൻഎ നെല്ലിക്കുന്ന് എൻഡിഎയ്ക്ക് വേണ്ടി കെ ശ്രീകാന്ത് എന്നിവരാണ് ജനവിധി തേടിയത്. 2016ൽ യുഡിഎഫ് സ്ഥാനാർഥിയായ എൻഎ നെല്ലിക്കുന്ന് വിജയിച്ച മണ്ഡലമാണ് കാസർകോട്. 8607 വോട്ടിന്റെ ഭീരിപക്ഷത്തിനാണ് എൻഎ നെല്ലിക്കുന്ന് മത്സരിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്.

ഉദുമസിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം നിലനിർത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3832 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്റെ കെ.കുഞ്ഞിരാമനാണ് ഉദുമയിൽ നിന്ന് വിജയിച്ചത്.

കാഞ്ഞങ്ങാട്മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്ന് സർവേ പ്രവചിക്കുന്നു. സിറ്റിങ് എംഎൽഎ ആയ ഇ ചന്ദ്രശേഖരനാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. പിവി സുരേഷ്(യുഡിഎഫ്),എം ബൽരാജ്(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 26011 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിച്ചത്.

തൃക്കരിപ്പൂരിൽ എം.രാജഗോപാൽ ഇത്തവണയും നിന്ന് വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം. 16348 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂർ.

കണ്ണൂർ ജില്ല

പയ്യന്നൂർടിഐ മധുസൂദനനിലൂടെ എൽഡിഎഫ് നിലനിർത്തും. എം പ്രദീപ് കുമാർ(യുഡിഎഫ്), അഡ്വ.കെകെ ശ്രീധരൻ എന്നിവരാണ് പയ്യന്നൂർ മണ്ഡലത്തിലെ മറ്റ് സ്ഥാനാർഥികൾ. 2016ൽ 40263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി സി കൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ വിജയിച്ചത്.

കല്ല്യാശ്ശേരിമണ്ഡലത്തിൽ എ വിജിൻ വിജയിക്കും. അഡ്വ. ബ്രിജേഷ് കുമാർ(യുഡിഎഫ്), അരുൺ കൈതപ്രം(ബിജെപി)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ടിവി രാജേഷിന്റെ സിറ്റിങ് സീറ്റായ കല്ല്യാശ്ശേരിയിൽ 2016ൽ 42891 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്.

തളിപ്പറമ്പ് മണ്ഡലം എംവി ഗോവിന്ദൻ മാസ്റ്ററിലൂടെ എൽഡിഎഫ് നിലനിർത്തും. വിപി അബ്ദുൾ റഷീദ്(യുഡിഎഫ്), എപി ഗംഗാധരൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

ഇരിക്കൂർമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ് വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായ മണ്ഡലം പതിവ് തെറ്റിക്കാതെ യുഡിഎഫ് നിലനിർത്തും. സജി കുറ്റിയാനിമറ്റം(എൽഡിഎഫ്), ആനിയമ്മ രാജേന്ദ്രൻ(ബിജെപി)എന്നിവരാണ് മറ്റുള്ള സ്ഥാനാർഥികൾ. 2016ൽ 9647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെസി ജോസഫ് വിജയിച്ചത്.

അഴീക്കോട്മണ്ഡലത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവേ പ്രവചിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ മുൻതൂക്കമാണ് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികൾക്ക് പ്രവചിക്കുന്നത്. കെഎം ഷാജി(യുഡിഎഫ്) കെവി സുമേഷ്(എൽഡിഎഫ്), കെ രഞ്ജിത്ത് (എൻഡിഎ)എന്നിവരാണ് അഴീക്കോട് മണ്ഡലത്തിൽ ജനവിധി തേടുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎം ഷാജി അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കണ്ണൂർമണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ വിജയിക്കും.സതീശൻ പാച്ചേനി(യുഡിഎഫ്),അർച്ചന വണ്ടിച്ചാലിൽ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 1196 വോട്ടിന്റെ നേരിയ മുൻതൂക്കത്തിലാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചത്.

ധർമ്മടംമണ്ഡലം മുഖ്യമന്ത്രി പിണറായി വിജയൻ നിലനിർത്തും. 63 ശതമാനമാണ് ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം. സി രഘുനാഥ്(യുഡിഎഫ്), സികെ പത്മനാഭൻ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് വിജയിച്ചത്.

തലശ്ശേരിയിലും അട്ടിമറികൾക്ക് ഇടകൊടുക്കാതെ എഎൻ ഷംസീർ വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. എംപി അരവിന്ദാക്ഷൻ(യുഡിഎഫ്), സിഒടി നസീർ(ഇന്ത്യൻ ഗാന്ധിയൻ പാർട്ടി)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ൽ 34117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎൻ ഷംസീർ തലശ്ശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

കൂത്തുപറമ്പ്മണ്ഡലത്തിൽ കെപി മോഹനൻ വിജയിക്കും. പൊട്ടങ്കണ്ടി അബ്ദുള്ള(യുഡിഎഫ്), സി സദാനന്ദൻ മാസ്റ്റർ(എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ൽ മന്ത്രി കെകെ ശൈലജ 12291 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിലവിലെ എൽഡിഎഫ് സ്ഥാനാർഥി കെപി മോഹനനെ തോൽപ്പിച്ച മണ്ഡലമാണ് കൂത്തുപറമ്പ്.

മട്ടന്നൂർആരോഗ്യമന്ത്രി കെകെ ശൈലജയിലൂടെ എൽഡിഎഫ് നിലനിർത്തും. ഇല്ലിക്കൽ അഗസ്തി(യുഡിഎഫ്), ബിജു എളക്കുഴി(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ ജനവിധി തേടിയ മറ്റ് സ്ഥാനാർഥികൾ. 2016ൽ മന്ത്രി ഇപി ജയരാജൻ 43381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പേരാവൂർമണ്ഡലത്തിൽ അട്ടിമറി നടക്കുമെന്ന് സർവേ ഫലം. എൽഡിഎഫ് സ്ഥാനാർഥി സക്കീർ ഹുസൈനിലൂടെ എൽഡിഎഫ് തിരിച്ചുപിടിക്കും. സിറ്റിങ് എംഎൽഎ സണ്ണി ജോസഫ്(യുഡിഎഫ്)
സ്മിത ജയമോഹൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ൽ സണ്ണി ജോസഫ് 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പേരാവൂരിൽ നിന്ന് വിജയിച്ചത്.

വയനാട് ജില്ല

മാനന്തവാടി മണ്ഡലം സിറ്റിങ് എംഎൽഎ ഒആർ കേളു നിലനിർത്തും. പികെ ജയലക്ഷ്മി(യുഡിഎഫ്), മുകുന്ദൻ പള്ളിയറ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ 1307 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ഒആർ കേളു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

സുൽത്താൻബത്തേരിമണ്ഡലത്തിൽ അട്ടിമറി വിജയം പ്രവചിച്ച് സർവേ. എംഎസ് വിശ്വനാഥൻ ഇവിടെ വിജയിക്കും. സിറ്റിങ് എംഎൽഎ ഐസി ബാലകൃഷ്ണൻ(യുഡിഎഫ്), സികെ ജാനു(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയത്. 2016ൽ ഐസി ബാലകൃഷ്ണൻ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് വിജയിച്ചത്.

കൽപ്പറ്റമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എംവി ശ്രേയാംസ് കുമാർ വിജയിക്കും. അഡ്വ. ടി സിദ്ദിഖ്(യുഡിഎഫ്), ടിഎം സുബീഷ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സികെ ശശീന്ദ്രൻ 13083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൽപ്പറ്റയിൽ നിന്ന് വിജയിച്ചത്.

കോഴിക്കോട് ജില്ല

വടകരമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രൻ വിജയിക്കും. കെകെ രമ(യുഡിഎഫ്)എം രാജേഷ് കുമാർ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ൽ എൽഡിഎഫ് സ്ഥാനാർഥി സികെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയിൽ നിന്ന് വിജയിച്ചത്.

കുറ്റ്യാടി മണ്ഡലത്തിൽ അട്ടിമറി പ്രവചിക്കുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി കെപി കുഞ്ഞമ്മദ് കുട്ടി വിജയിക്കും. സിറ്റിങ് എംഎൽഎ പാറക്കൽ അബ്ദുള്ള(യുഡിഎഫ്),പിപി മുരളി(എൻഡിഎ) എന്നിവരാണ് മറ്റുള്ള സ്ഥാനാർഥികൾ. 2016ലെ തിരഞ്ഞെടുപ്പിൽ പാറക്കൽ അബ്ദുള്ള 1901 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് കുറ്റ്യാടിയിൽ നിന്ന് വിജയിച്ചത്.

നാദാപുരംമണ്ഡലം എൽഡിഎഫിന്റെ ഇ.കെ.വിജയൻ നിലനിർത്തും. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.പ്രവീൺ കുമാറും എൻഡിഎ സ്ഥാനാർഥി എം.പി.രാജനുമാണ്. 47959 വോട്ടുകൾക്കാണ് ഇ.കെ.വിജയന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് വിജയിച്ചത്.

കൊയിലാണ്ടി മണ്ഡലം കാനത്തിൽ ജമീലയിലൂടെ എൽഡിഎഫ് നിലനിർത്തും. യുഡിഎഫിന് വേണ്ടി എൻ സുബ്രഹ്മണ്യൻ ബിജെപിക്ക് വേണ്ടി എൻപി രാധാകൃഷ്ണൻ എന്നിവരാണ് കൊയിലാണ്ടിയിൽ നിന്ന് ജനവിധി തേടിയത്. 2016ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ ദാസൻ 13369 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പേരാമ്പ്ര മണ്ഡലത്തിൽ ടി.പി.രാമകൃഷ്ണൻ വീണ്ടും തിരഞ്ഞെടുക്കപ്പെടും. ഇവിടെ യുഡിഎഫ് സ്ഥാനാർഥി സിഎച്ച് ഇബ്രാഹിം കുട്ടിയാണ്. കെ.വി.സുധീറാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 4101 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.പി.രാമകൃഷ്ണൻ ഇവിടെ നിന്ന് ജയിച്ചത്.

ബാലുശ്ശേരി കെഎം സച്ചിൻദേവിലൂടെ എൽഡിഎഫ് നിലനിർത്തും. 2016ൽ എൽഡിഎഫിലെ പുരുഷൻ കടലുണ്ടി 15466 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാലുശ്ശേരിയിൽ നിന്ന് വിജയിച്ചത്. സിനിമാതാരം ധർമജൻ ബോൾഗാട്ടിയുഡിഎഫ്)ലിബിൻ ഭാസ്കർ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ വിജയിക്കും. ഇവിടെ യുഡിഎഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരിയാണ്. ടി.പി.ജയചന്ദ്രനാണ് ബി.ജെ.പി.സ്ഥാനാർഥി. എലത്തൂരിൽ 2016ലും എൻസിപിയുടെ എ.കെ.ശശീന്ദ്രനാണ് വിജയിച്ചത്. 29,057 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

കോഴിക്കോട് നോർത്ത്മണ്ഡലം എൽഡിഎഫ് നിലനിർത്തും. എൽഡിഎഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ ഇവിടെ വിജയിക്കും. കെഎം അഭിജിത്ത്(യുഡിഎഫ്),എംടി രമേശ്(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ൽ എ പ്രദീപ് കുമാർ 27873 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫിന്റെ അഹമ്മദ് ദേവർകോവിൽ വിജയിക്കും. ലീഗിന്റെ വനിതാസ്ഥാനാർഥി നൂർബിനാറഷീദാണ് യുഡിഎഫിന്റെ സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസാണ്. കോഴിക്കോട് സൗത്തിൽ 2016ൽ എം.കെ.മുനീറാണ് ജയിച്ചത്. 6327 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

ബേപ്പൂർമണ്ഡലം പിഎ മുഹമ്മദ് റിയാസിലൂടെ എൽഡിഎഫ് നിലനിർത്തും. പിഎം നിയാസ്(യുഡിഎഫ്)കെപി പ്രകാശ് ബാബു(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. 2016ൽ എൽഡിഎഫിലെ വികെസി മമ്മദ് കോയ 14363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരിൽ നിന്ന് വിജയിച്ചത്.

കുന്ദമംഗലംമണ്ഡലത്തിൽ കടുത്ത മത്സരമെന്ന് സർവേ. അഡ്വ.പി.ടി.എ.റഹീമും യുഡിഎഫിന്റെ സ്ഥാനാർഥി ദിനേശ് പെരുമണ്ണയും ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം. വി.കെ.സജീവനാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.2016-ൽ എൽഡിഎഫിന്റെ അഡ്വ.പി.ടി.എ.റഹീം 11,205 വോട്ടുകൾക്ക് ജയിച്ചിരുന്നു.

കൊടുവള്ളിമണ്ഡലം എൽഡിഎഫ് നിലനിർത്തും. സിറ്റിങ് എംൽഎ കാരാട്ട് റസാഖ് ഇവിടെ വിജയിക്കും. ഡോ. എംകെ മുനീർ(യുഡിഎഫ്),ടി ബാലസോമൻ(എൻഡിഎ)എന്നിവരാണ് മണ്ഡലത്തിൽ ജനവിധി തേടിയ മറ്റ് സ്ഥാനാർഥികൾ. 2016ൽ കാരാട്ട് റസാഖ് 573 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കൊടുവള്ളിയിൽ നിന്ന് വിജയിച്ചത്.

തിരുവമ്പാടിമണ്ഡലത്തിൽ ലിന്റോ ജോസഫ് വിജയിക്കുമെന്ന് സർവേ ഫലം. യുഡിഎഫ് സ്ഥാനാർഥി സി.പി.ചെറിയ മുഹമ്മദാണ്. എൻഡിഎ സ്ഥാനാർഥി ബേബി അമ്പാട്ടാണ്. 2016-ൽ സിപിഎം സ്ഥാനാർഥി ജോർജ് എം.തോമസാണ് ഇവിടെ ജയിച്ചത്. 3008 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നി വിജയം.v

മലപ്പുറം ജില്ല

കൊണ്ടോട്ടിമണ്ഡലം സിറ്റിങ് എംഎൽഎ ടിവി ഇബ്രാഹിമിലൂടെ യുഡിഎഫ് നിലനിർത്തും. 2016ലെ തിരഞ്ഞെടുപ്പിൽ ടിവി ഇബ്രാഹിം 10654 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് കൊണ്ടോട്ടി. സുലൈമാൻ ഹാജി(എൽഡിഎഫ്),ഷീബ ഉണ്ണികൃഷ്ണൻ(എൻഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

ഏറനാട് മണ്ഡലത്തിൽ പി.കെ.ബഷീർ മൂന്നാംവട്ടവും എംഎൽഎ ആകും. 2016-ൽ ഇവിടെ നിന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ.ബഷീർ ആണ് വിജയിച്ചത്. 12,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.കെ.ടി.അബ്ദുറഹിമാനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.അഡ്വ സി.ദിനേശാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.

നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിലെ എക്സിറ്റ് പോൾ പ്രവചനം പ്രവചിക്കുന്നില്ല.

സിറ്റിങ് എംഎൽഎ പിവി അൻവർ(എൽഡിഎഫ്, വിവി പ്രകാശ്(യുഡിഎഫ്), അഡ്വ.ടികെ അശോക് കുമാർ എന്നിവരാണ് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിവി അൻവർ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് നിലമ്പൂർ.

താനൂർമണ്ഡലത്തിൽ പി.കെ.ഫിറോസ് വിജയിക്കും.എൽഡിഎഫ് സ്ഥാനാർഥി വി.അബ്ദുറഹ്മാനാണ്. എൻഡിഎ സ്ഥാനാർഥി കെ.നാരായണനാണ് താനൂരിൽ 2016-ൽ വി.അബ്ദുറഹ്മാനാണ് ഇവിടെ വിജയിച്ചത്.

തിരൂർമണ്ഡലത്തിൽ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. എൽഡിഎഫ് സ്ഥാനാർഥി ഗഫൂർ പി ലില്ലീസ് ഇവിടെ വിജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ സി മമ്മൂട്ടി 7062 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് തിരൂർ. കുറുക്കോളി മൊയ്തീൻ(യുഡിഎഫ്), എം അബ്ദുൾ സലാം എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

കോട്ടയ്ക്കൽ മണ്ഡലത്തിൽ യുഡിഎഫ് നിലനിർത്തും. ആബിദ് ഹുസൈൻ തങ്ങൾ ഇവിടെ വിജയിക്കും. 2016-ൽ ആബിദ് തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്. 15,042 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ഇവിടെ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി എൻ.എ.മുഹമ്മദ്കുട്ടിയാണ്. പിപി ഗണേശനാണ് എൻഡിഎ സ്ഥാനാർഥി.

തവനൂർമണ്ഡലം മൂന്നാം വട്ടവും കെടി ജലീലിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില് തവനൂരിൽ നിന്ന് 17064 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീൽ വിജയിച്ചത്. ഇക്കുറി ഫിറോസ് കുന്നംപറമ്പിൽ(യുഡിഎഫ്),രമേശ് കോട്ടയപ്പുറത്ത്(എൻഡിഎ)എന്നിവരാണ് തവനൂരിൽ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാർഥികൾ.

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥി പി.നന്ദകുമാർ വിജയിക്കും. യുഡിഎഫ് സ്ഥാനാർഥി എ.എം.രോഹിത്താണ്. സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ തവണ പി.ശ്രീരാമകൃഷ്ണൻ 15,640 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് പൊന്നാനി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week