27.6 C
Kottayam
Sunday, June 7, 2026

കോതമംഗലത്ത് കിണറ്റിൽവീണ ആനയെ പുറത്തെത്തിച്ചു; കാട്ടിലേക്ക് തുരത്താൻ ശ്രമം;മയക്കുവെടി വച്ചില്ല, പ്രതിഷേധിച്ച് നാട്ടുകാർ

Must read

എറണാകുളം:കോതമംഗലം കോട്ടപ്പടിയില്‍ കിണറ്റിൽവീണ കുട്ടിയാനയെ പുറത്തെത്തിച്ചു. കിണറിന്റെ ഭാഗത്തേക്ക് വഴിതെളിച്ച് ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ വശമിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. കിണറിന് പുറത്തെത്തിച്ച ആന അടുത്തുള്ള പൈനാപ്പിള്‍ തോട്ടത്തിലേക്ക് കടന്നു. ആനയെ വനഭൂമിയിലേക്ക് തുരത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കാടിന്റെ ഭാഗത്തേക്ക് തന്നെയാണ് ആന ഓടിയത്. പടക്കങ്ങള്‍ പൊട്ടിച്ചും ബഹളംവെച്ചും ആനയെ കാട്ടിലേക്ക് ഓടിച്ചുകയറ്റാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തുന്നത്.

രക്ഷാദൗത്യത്തിന് മുന്നോടിയായി ആന കിണറ്റില്‍ വീണ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലായിരുന്നു 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് രക്ഷാദൗത്യം ആരംഭിച്ചത്. പെരുമ്പാവൂര്‍ എ.സി.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തുണ്ടായിരുന്നു.

ചര്‍ച്ചയുടെ ഭാഗമായി കിണറിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനും ആനയെ മയക്കുവെടി വെക്കാനും ധാരണയായിരുന്നു. എന്നാല്‍, പിന്നീട് മയക്കുവെടി വെക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ആനയെ മയക്കുവെടിവെക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നത്. ആനയെ മടക്കുവെടിവെച്ച് മലയാറ്റൂര്‍ റിസര്‍സിന്റെ ഭാഗമായുള്ള ഏതെങ്കിലും വനമേഖലയിലേക്ക് മാറ്റാമെന്നായിരുന്നു തീരുമാനം. പിന്നീടാണ് ഇതില്‍ വ്യത്യാസം ഉണ്ടായത്.

ഏകദേശം 10 മണിക്കൂറില്‍ കൂടുതലായിരുന്നു ആന കിണറ്റില്‍ വീണിട്ട്. ചൂടുകാലമായതിനാല്‍ മയക്കുവെടി വെക്കുന്നത് ആനയുടെ ജീവന് ഭീഷണിയാകും എന്ന പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥ അനുയോജ്യമാകുന്ന ഘട്ടത്തില്‍ മയക്കുവെടി വെക്കാനായിരുന്നു വാര്‍ഡന്‍ അനുമതി നല്‍കിയത്. മയക്കുവെടിവെക്കാനാണ് തീരുമാനമെങ്കില്‍ ആനയെ കിണറിനുള്ളില്‍വെച്ചുതന്നെ വെടിവയ്‌ക്കേണ്ടിവരുമായിരുന്നു. അങ്ങനെയെങ്കില്‍ അതിനുമുമ്പ് കിണര്‍ വറ്റിക്കണം. ശേഷം ക്രെയിന്‍ ഉപയോഗിച്ചുവേണമായിരുന്നു ആനയെ പുറത്തെത്തിക്കാന്‍.

- Advertisement -

എന്നാല്‍ ക്രെയിനോ, ആനയെ കൊണ്ടുപോകാനുള്ള ലോറിയോ സ്ഥലത്ത് എത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മയക്കുവെടിവയ്ക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. ആന ജനവാസമേഖലയിലേക്ക് പോകാതിരിക്കാന്‍ പല വഴികളിലും തീയിടാനുള്ള സാമഗ്രികളും എത്തിച്ചിരുന്നു.

- Advertisement -

എന്നാല്‍, ആനയെ മയക്കുവെടിവെച്ച് വേറെ എങ്ങോട്ടെങ്കിലും മാറ്റണം എന്ന ആവശ്യത്തിൽ നാട്ടുകാര്‍ ഉറച്ചുനിന്നു. ഈ കുട്ടിക്കൊമ്പന്‍ ഈ പ്രദേശത്ത് സ്ഥിരമായി ഇറങ്ങി നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്. ഓടിക്കാനായി വെളിച്ചം കാണിച്ചാല്‍ എതിര്‍ദിശയിലേക്ക് പോകുന്നതിനുപകരം വെളിച്ചം കാണിക്കുന്ന സ്ഥലത്തേക്ക് ഓടിയടുക്കുന്ന സ്വഭാവമാണ് ഈ കുട്ടിക്കൊമ്പനുള്ളത്. അതുകൊണ്ടുതന്നെ വളര്‍ന്നുവരുമ്പോള്‍ ആന കൂടുതല്‍ അക്രമാസക്തനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായും മാറിയേക്കാം എന്ന ആശങ്കയും ജനങ്ങൾ ഉന്നയിച്ചിരുന്നു.

വെള്ളത്തിലായതിനാല്‍ ചൂടുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ആനയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, മസ്തകത്തിനും കഴുത്തിന്റെ പിന്‍ഭാഗത്തും മുറിവേറ്റിട്ടുണ്ട്. ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് വിലയിരുത്തല്‍. ഇരുപതോളം കുടുംബഗങ്ങളുടെ കുടിവെള്ള സ്രോതസാണ് ഈ കിണര്‍. അതുകൊണ്ടുതന്നെ കിണര്‍ പുനഃനിര്‍മിക്കണം എന്ന ആവശ്യമാണ് നാട്ടുകാര്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. മാത്രമല്ല, കിണറിനടുത്തേക്ക് വഴിവെട്ടുന്നതിനായി സമീപത്തെ പുരയിടത്തിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റേണ്ടിവന്നിട്ടുണ്ട്. അതിന്റെ നഷ്ടപരിഹാരവും സ്ഥലമുടമയ്ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week