28.4 C
Kottayam
Saturday, June 6, 2026

‘ഡോ. വന്ദന ദാസ് വധക്കേസിൽ പോലീസിനെതിരെ സംസാരിച്ചു’അറസ്‌റ്റ് പ്രതികാരമെന്ന്‌ റുവൈസ്

Must read

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ ആയിരുന്ന വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ കേസിൽ കുടുക്കിയതെന്ന് ഡോ. ഷഹന ആത്മഹത്യാ കേസിൽ പ്രതിയായ മെഡിക്കൽ പിജി വിദ്യാർഥി ഡോ. ഇഎ റുവൈസ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദത്തിനിടെയാണ് റുവൈസിന്റെ അഭിഭാഷകൻ ഇക്കാര്യം ആരോപിച്ചത്.

എന്നാൽ അങ്ങനെ പറയാനാവില്ലെന്നും, സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹർജി പരിഗണിച്ച ജസ്‌റ്റിസ് പി ഗോപിനാഥ് ഇതിനോട് പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തിൽ ഡോ. ഷഹന ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. ഇതിൽ റുവൈസാണ് മുഖ്യപ്രതി. റുവൈസിന്റെ പിതാവ് രണ്ടാം പ്രതിയാണ്.

സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാനാണ് ഇപ്പോഴത്തെ അറസ്‌റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും ഹർജിയിൽ റുവൈസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൂടാതെ പിജി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്ന് പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

കോഴ്‌സ് പൂർത്തിയായ ശേഷം മാത്രമേ വിവാഹം നടത്താൻ പറ്റൂവെന്ന് തന്റെ പിതാവ് നിലപാട് എടുത്തെന്നും, എന്നാൽ അത് അംഗീകരിക്കാതെ കല്യാണം ഉടൻ വേണമെന്ന് ഷഹന നിർബന്ധം പിടിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളുടെ സ്‌റ്റൈപ്പന്റും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് താൻ നേത‍ൃത്വം നൽകിയിട്ടുണ്ടെന്നും റുവൈസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

- Advertisement -

വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ വിവാഹം മുടങ്ങിയതിന്റെ വിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായിരുന്നു. ഷഹ്‌ന മരിക്കും മുൻപ്‌ റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശമയച്ചുവെങ്കിലും അയാൾ പ്രതികരിച്ചില്ലെന്നും പോലീസ് പറഞ്ഞിരുന്നു.

- Advertisement -

വെഞ്ഞാറമൂട് സ്വദേശിനി ഷഹനയെ മെഡിക്കൽ കോളജിന് സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീധന പരാതി ഉൾപ്പെടെ ഉയർന്നുവന്നത്.

റുവൈസിന്റെ ജാമ്യാപേക്ഷ നേരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഡിസംബർ 20ന് വീണ്ടും അപേക്ഷ പരി​ഗണിക്കും. കേസിലെ രണ്ടാം പ്രതി റുവൈസിന്റെ പിതാവിന് പ്രായം പരി​ഗണിച്ച് നേരത്തെ ജാമ്യം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

Popular this week