24.2 C
Kottayam
Saturday, June 6, 2026

‘ഡോ. വന്ദന ദാസ് വധക്കേസിൽ പോലീസിനെതിരെ സംസാരിച്ചു’അറസ്‌റ്റ് പ്രതികാരമെന്ന്‌ റുവൈസ്

Must read

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ ആയിരുന്ന വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ കേസിൽ കുടുക്കിയതെന്ന് ഡോ. ഷഹന ആത്മഹത്യാ കേസിൽ പ്രതിയായ മെഡിക്കൽ പിജി വിദ്യാർഥി ഡോ. ഇഎ റുവൈസ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദത്തിനിടെയാണ് റുവൈസിന്റെ അഭിഭാഷകൻ ഇക്കാര്യം ആരോപിച്ചത്.

എന്നാൽ അങ്ങനെ പറയാനാവില്ലെന്നും, സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹർജി പരിഗണിച്ച ജസ്‌റ്റിസ് പി ഗോപിനാഥ് ഇതിനോട് പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തിൽ ഡോ. ഷഹന ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. ഇതിൽ റുവൈസാണ് മുഖ്യപ്രതി. റുവൈസിന്റെ പിതാവ് രണ്ടാം പ്രതിയാണ്.

സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാനാണ് ഇപ്പോഴത്തെ അറസ്‌റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും ഹർജിയിൽ റുവൈസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൂടാതെ പിജി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്ന് പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

കോഴ്‌സ് പൂർത്തിയായ ശേഷം മാത്രമേ വിവാഹം നടത്താൻ പറ്റൂവെന്ന് തന്റെ പിതാവ് നിലപാട് എടുത്തെന്നും, എന്നാൽ അത് അംഗീകരിക്കാതെ കല്യാണം ഉടൻ വേണമെന്ന് ഷഹന നിർബന്ധം പിടിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളുടെ സ്‌റ്റൈപ്പന്റും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് താൻ നേത‍ൃത്വം നൽകിയിട്ടുണ്ടെന്നും റുവൈസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

- Advertisement -

വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ വിവാഹം മുടങ്ങിയതിന്റെ വിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായിരുന്നു. ഷഹ്‌ന മരിക്കും മുൻപ്‌ റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശമയച്ചുവെങ്കിലും അയാൾ പ്രതികരിച്ചില്ലെന്നും പോലീസ് പറഞ്ഞിരുന്നു.

- Advertisement -

വെഞ്ഞാറമൂട് സ്വദേശിനി ഷഹനയെ മെഡിക്കൽ കോളജിന് സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീധന പരാതി ഉൾപ്പെടെ ഉയർന്നുവന്നത്.

റുവൈസിന്റെ ജാമ്യാപേക്ഷ നേരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഡിസംബർ 20ന് വീണ്ടും അപേക്ഷ പരി​ഗണിക്കും. കേസിലെ രണ്ടാം പ്രതി റുവൈസിന്റെ പിതാവിന് പ്രായം പരി​ഗണിച്ച് നേരത്തെ ജാമ്യം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week