![](https://breakingkerala.com/wp-content/uploads/2022/04/dr.n-sreehari.jpg)
കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയാണ് അറസ്റ്റിലായത്.
കൊച്ചി നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്.വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.
കൊല്ലം കടക്കലില്‍ ലഹരിമരുന്ന് കടത്തുകേസ്സില്‍ രണ്ട് പേര്‍ പിടിയിലായി. മോബൈല്‍ ഫോൺ വഴി ആവശ്യക്കാരെ കണ്ടെത്തുന്നസംഘത്തിന്‍റെ വാഹനവും പൊലീസ് പിടിച്ചെടുത്തു.
ചിതറ എസ്സ് ഐ യും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. ചിതറയില്‍ വഴിവക്കില്‍ നിര്‍ത്തി ഇട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്യത പ്പോഴാണ് ലഹരി കടത്ത് സംഘത്തിന്‍റെ കള്ളി പുറത്തായത്.
യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പരിശോധിച്ചപ്പോള്‍ മാരക മയക്കുമരുന്നായ എം ഡി എം എയും കഞ്ചാവും കണ്ടെത്തി. മുഹമദ് അസ്ലം സലീം നവാസ് എന്നിവരാണ് പിടിയിലായത്. ബംഗ്ലൂരുവില്‍ നിന്നുമാണ് വില്നപക്കായി ഇവര്‍ കടക്കലില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. മോബൈല്‍ ഫോണിലുടെ ആവശ്യക്കാരെ കണ്ടെത്തിയ ശേഷം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ മയക്ക് മരുന്ന് എത്തിക്കുകയായിരുന്നു പതിവ്.
ഇവരുടെ മോബൈല്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരുടെ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നിരിക്ഷണത്തിലാണ്. കടക്കല്‍ ചിതറ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മയക്കുമരുന്ന് വില്‍പന കൂടിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ കൂടതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.