28.8 C
Kottayam
Thursday, June 4, 2026

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്താൻ ഭാര്യയുടെ വയറിൽ അരിവാളുകൊണ്ട് വെട്ടി; ഭർത്താവിന് ജീവപര്യന്തം

Must read

ലക്‌നൗ: ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്താൻ ഭാര്യയുടെ വയർ അരിവാളുകൊണ്ട് വെട്ടിമുറിച്ചയാൾക്ക് ജീവപര്യന്തം ശിക്ഷ. ഉത്തർപ്രദേശിലെ ബദാവുൻ സ്വദേശി പന്നാ ലാൽ എന്നയാളാണ് ഭാര്യയോട് ക്രൂരത കാട്ടിയതിന് ശിക്ഷിക്കപ്പെട്ടത്. 2020 സെപ്‌തംബർ മാസത്തിലാണ് ഇയാൾ ഭാര്യ അനിതയെ ഉപദ്രവിച്ചത്. 22 വർഷത്തോളമായി വിവാഹിതരായ ദമ്പതികൾക്ക് നാല് മക്കളാണുള്ളത്. നാലും പെൺകുട്ടികളാണ്. ആൺകുട്ടിയ്‌ക്ക് ജന്മം നൽകാത്തതിന് അനിതയുമായി പന്നാലാൽ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.

ദമ്പതികൾ തമ്മിലെ തർക്കം അറിയാവുന്ന അനിതയുടെ വീട്ടുകാർ ഇവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പന്നാ ലാൽ തർക്കം തുടർന്നു. അനിതയുമായുള്ള വിവാഹബന്ധം ഒഴിയുമെന്നും മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌ത് ആൺകുട്ടിയുടെ അച്ഛനാകുമെന്നും ഇയാൾ അനിതയെ ഭീഷണിപ്പെടുത്തി.

സംഭവദിവസം ഗർഭസ്ഥ ശിശു ആണോ പെണ്ണോ എന്ന പേരിൽ പന്നാ ലാൽ അനിതയുമായി വഴക്കുണ്ടാക്കി. കുട്ടിയേതെന്ന് കാണാൻ വയർ കീറുമെന്ന് പന്നാ ലാൽ ഭീഷണിപ്പെടുത്തി. തുടർന്ന് ഭാര്യയ്‌ക്ക് നേരെ ഇയാൾ വധഭീഷണി മുഴക്കി. എട്ട് മാസം ഗർഭിണിയായ അനിതയുടെ വയറിൽ പന്നാ ലാൽ വെട്ടി തുടർന്ന് ശരീരാവയവങ്ങൾ പുറത്തുവന്നുവെന്ന് അനിത കോടതിയെ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ പുറത്തിറങ്ങിയോടിയ അനിത അടുത്തുള്ള സഹോദരന്റെ കടയിലേക്ക് ചെന്നു. സഹോദരൻ വരുന്നത് കണ്ടതും പന്നാ ലാൽ ഓടി രക്ഷപ്പെട്ടു. പിന്നാലെ അനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും എട്ട് മാസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. കോടതിയിൽ അനിതയുടെ മുറിവുകൾ വ്യാജമാണെന്നും തനിക്ക് ഭാര്യാ സഹോദരന്മാരോടുള്ള വസ്‌തുതർക്കമാണ് കേസിന് കാരണമെന്ന് പന്നാ ലാൽ വാദിച്ചെങ്കിലും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week