32.3 C
Kottayam
Saturday, April 20, 2024

പ്രതിഷേധക്കാരും ബിജെപി നേതാക്കളും ഉറങ്ങി ,അർദ്ധരാത്രിയോടെ കാെവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ച് ജില്ലാ ഭരണകൂടം,മണിക്കൂറുകൾ നീണ്ട നാണക്കേടിന് പരിസമാപ്തി

Must read

കോട്ടയം.ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ഉയർത്തിയ പ്രതിഷേധത്തിന്റെ ആക്കം കുറഞ്ഞതോടെ കാെവിഡ് ബാധിതന്റെ മൃദദേഹം കോട്ടയം മുട്ടമ്പലം mmm ലം പൊതുശ്മശാനത്തിൽ തന്നെ സംസ്കരിച്ചു അർദ്ധരാത്രിയോടെ പോലീസ് സന്നാഹത്തോടെയാണ് മൃതദേഹം സംസ്കരിച്ചത്.

ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് അത് നടിമാരിൽ ഔസേപ്പ് ജോർജിന്റെ (83)മൃതദേഹമാണ് ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷം സംസ്കരിച്ചത്,ജില്ലാ ഭരണകൂടത്തിന് നിർണായകമായ ഇടപെടലാണ് വിഷയത്തിന് പോംവഴി ഉണ്ടാക്കിയത്.

ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഔസേപ്പ് മൃതദേഹം സംസ്കരിക്കുന്നതിനായി കോട്ടയം മുട്ടമ്പലം നഗർ ശ്മശാനത്തിൽ എത്തിച്ചത്.എന്നാൽ അദ്ദേഹം സംസ്കരിക്കുമ്പോൾ സമീപത്തുള്ള കോളനിയിലേക്ക് പുക അടിച്ചു കയറുമെന്നും.ഇത് രോഗബാധ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ബിജെപി കൗൺസിലർ ഹരികുമാറിനെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ നാട്ടുകാർ സെമിത്തേരിയിൽ ക്കുള്ള വഴി അടക്കം അടച്ചിട്ട് പ്രതിഷേധിച്ചു.ജില്ലാ ഭരണകൂടത്തിന് നേതൃത്വത്തിൽ മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് നാട്ടുകാർ തയ്യാറായില്ല.തുടർന്ന് ജില്ലാ ഭരണകൂടം സംസ്കാരം മാറ്റിവയ്ക്കുകയായിരുന്നു.ഒടുവിൽ പ്രതിഷേധക്കാർ ഉറങ്ങാൻ പോയതോടെ മൃതദേഹം സംസ്കരിക്കാൻ ജില്ലാ ഭരണകൂടം വളരെ പെട്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു.അർദ്ധരാത്രിയോടെ എ ആർ ക്യാമ്പിൽ നിന്ന് അടക്കം നൂറോളം പോലീസുകാരെ വിന്യസിച്ചു.തുടർന്ന് മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ മൃതദേഹം സമാധാനത്തിൽ എത്തിച്ചു.

കേക്ക് റോഡ് മുതൽ സ്മശാനം വരെയുള്ള ഭാഗത്ത് പോലീസ് ബന്തവസ് തീർത്തു.മിനിറ്റുകൾക്കുള്ളിൽ സംസ്കാരചടങ്ങിൽ തീർത്തു. 11.ലോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.സംസ്കാരചടങ്ങുകൾ തടഞ്ഞ ബിജെപി പ്രവർത്തകരുടെ നടപടികൾക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി ലോകമെമ്പാടും വലിയ വിമർശനമാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week