KeralaNews

റോഡ് പണിക്കെത്തിയ സ്ത്രീയെയും യുവാവിനെയും സി.ഐ മര്‍ദിച്ചതായി പരാതി; മര്‍ദ്ദിച്ചത് റോഡ് പണിയിലൂടെ പഠിച്ച് സേനയിലെത്തിയ ഉദ്യോഗസ്ഥന്‍

പാലക്കാട്: അട്ടപ്പാടിയില്‍ റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കാട് നല്ലളം സി.ഐ മര്‍ദിച്ചതായി അഗളി പോലീസില്‍ പരാതി. അട്ടപ്പാടി സ്വദേശി കൂടിയായ സി.ഐ കൃഷ്ണനെതിരെയാണ് പരാതി നല്‍കിയത്. റോഡ് പണിക്കായി എത്തിയ തമിഴ്നാട് കൃഷണഗിരി സ്വദേശിനി മരതകത്തിനും തൊടുപുഴ സ്വദേശി അലക്സിനുമാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സി.ഐക്കെതിരെ അഗളി പോലീസ് കേസെടുത്തു.

ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നല്ലളം സ്റ്റേഷനിലെ സി.ഐ ആണ് കെ കൃഷ്ണന്‍. റോഡ് പണി കഴിഞ്ഞ് താത്കാലിക താമസ സ്ഥലത്ത് പാര്‍ക്ക് ചെയ്ത ടിപ്പര്‍ ലോറിയില്‍ വിശ്രമിക്കുകയായിരുന്നു അലക്സ്. അഗളി ഭാഗത്തേക്ക് പോകുകയായിരുന്ന സി.ഐ കെ കൃഷ്ണന്‍ ലോറി കണ്ടതും വാഹനം നിര്‍ത്തി. മദ്യലഹരിയിലായിരുന്ന സി.ഐ അലക്സിനോട് അഗളി സി.ഐയാണെന്ന് പറഞ്ഞ് അസഭ്യവാക്കുകള്‍ പറയുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് അലക്സിന്റെ പരാതി.

അലക്സിനൊപ്പമുണ്ടായിരുന്ന ടാറിംഗ് തൊഴിലാളി മരതകത്തേയും സി.ഐ മദ്യലഹരിയില്‍ മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ടോര്‍ച്ചുകൊണ്ട് അടിയേറ്റതിന്റെ പാടുകള്‍ ഇവരുടെ മുഖത്തുണ്ട്. 2009ല്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍ നിന്നു ആദ്യമായി എസ്.ഐ പോസ്റ്റിലെത്തിയ കൃഷ്ണന് 2019 ലാണ് സി.ഐയായി പ്രൊമോഷന്‍ ലഭിച്ചത്. റോഡ് പണിയിലൂടെ പഠിച്ച് സേനയിലെത്തിയ കൃഷ്ണന്റെ വിജയഗാഥ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button