25.7 C
Kottayam
Tuesday, May 21, 2024

ചന്ദ്രനിൽ നിഗൂഢ സ്ഫടിക ഗോളങ്ങള്‍, പിന്നിൽ എന്ത്?

Must read

മ്പരപ്പിക്കുന്ന ഒരു പുതിയ കണ്ടെത്തലില്‍ അത്ഭുതം കൂറി ശാസ്ത്രലോകം. ചന്ദ്രന്റെ ഒരുവശത്ത് നിഗൂഢമായ സ്ഫടിക ഗോളങ്ങള്‍ ചൈനീസ് റോവര്‍ യൂട്ടു-2 കണ്ടെത്തി. ഗ്ലാസ് കണങ്ങളുടെ വിചിത്രമായ രൂപം, ഇംപാക്റ്റ് ഗ്ലാസുകളുമായി പൊരുത്തപ്പെടുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. നിഗൂഢമായ ഗ്ലാസ് ഗോളങ്ങള്‍ ചന്ദ്രന്റെ ഘടനയെയും അതിന്റെ ആഘാത സംഭവങ്ങളുടെ ചരിത്രത്തെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പകര്‍ത്തിയിരിക്കാം. ചൈനീസ് റോവര്‍ യുട്ടു-2 ചന്ദ്രോപരിതലത്തില്‍ മൂന്ന് മാസത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കൂ. എന്നാല്‍ ഇപ്പോള്‍ ചന്ദ്രനില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്‍ റോവര്‍ എന്ന റെക്കോര്‍ഡ് ഇതു സ്വന്തമാക്കി. 2019 ജനുവരിയില്‍, യുട്ടു -2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍, ചന്ദ്രന്റെ വിദൂരഭാഗത്ത് എത്തുന്ന ആദ്യത്തെ റോവറായി ഇത് മാറി. അന്നുമുതല്‍, ഭൂമിയില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയാത്ത വശത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അത് നമുക്ക് നല്‍കുന്നു. കഴിഞ്ഞ മാസം റോവര്‍ അയച്ച ചിത്രങ്ങളില്‍, ദൂരെയുള്ള മണ്ണ് വളരെ ഒട്ടിപ്പിടിക്കുന്നതാണെന്ന് തെളിയിക്കുന്നു, ഇപ്പോള്‍ ഗ്ലാസ് ഗോളങ്ങളുടെ നിഗൂഢതയും വെളിച്ചത്തു കൊണ്ടുവരുന്നു.

ചന്ദ്രനില്‍ ഗ്ലാസ്

ചന്ദ്രോപരിതലത്തില്‍ ധാരാളം സിലിക്കേറ്റ് വസ്തുക്കള്‍ ഉണ്ട്, അതിനെ ഗ്ലാസാക്കി മാറ്റാന്‍ കഴിയുന്നത് തീവ്രമായ ചൂടാണ്. പണ്ട് അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളുടെ ആവാസകേന്ദ്രമായിരുന്നു ചന്ദ്രന്‍. എന്നാല്‍ ഇന്നും, ഉല്‍ക്കാശിലകള്‍ പോലുള്ള ചെറിയ വസ്തുക്കളില്‍ നിന്നുള്ള ആഘാതം ഗ്ലാസ് നിര്‍മ്മിക്കാന്‍ ആവശ്യമായ താപം സൃഷ്ടിക്കുന്നു.

കണ്ടെത്തലിനെക്കുറിച്ച് ഗവേഷകര്‍ പറയുന്നത്

വിദൂര വശത്ത് കാണപ്പെടുന്ന ഗോളങ്ങള്‍ അര്‍ദ്ധസുതാര്യമാണെന്നും പൂര്‍ണ്ണമായും സുതാര്യമല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ചന്ദ്രനില്‍ കാണപ്പെടുന്ന ഗോളങ്ങള്‍ക്ക് ഇവിടെ ഭൂമിയിലെ ചിലയിടങ്ങളില്‍ കാണുന്ന പോലെ ഒരു തിളക്കമുണ്ട്. ഉല്‍ക്കാശില തകരുന്നതിലേക്ക് ചൂണ്ടിക്കാണിക്കുന്ന പുതിയ ആഘാത ഗര്‍ത്തങ്ങള്‍ക്ക് സമീപമാണ് ഇവയെ കണ്ടെത്തിയത്. വളരെക്കാലം മുമ്പ് ചന്ദ്രനില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ഉണ്ടായപ്പോഴാണ് ഗോളങ്ങള്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

അടുത്തിടെ ഉണ്ടായ ഒരു ഉല്‍ക്കാപതനത്തിലാവണം ഇത് ഉണ്ടായതെന്നു കരുതുന്നു. അവ ഉരുകി വീണ്ടും അര്‍ദ്ധസുതാര്യ ഗോളങ്ങളായി രൂപാന്തരപ്പെട്ടു. ഇതു ശരിയാണെങ്കില്‍, ചന്ദ്രോപരിതലത്തില്‍ അത്തരം നിരവധി ഗോളങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചന്ദ്രനില്‍ വീഴുന്ന റോക്കറ്റ് ചൈനയുടെത്

പുതിയ വാര്‍ത്ത മറ്റൊരു ചൈനീസ് റോക്കറ്റ് ബഹിരാകാശത്ത് നിയന്ത്രണംവിട്ട് കറങ്ങുകയാണ്, പക്ഷെ ഇത് ഭൂമിയിലേക്ക് പതിക്കില്ല. ഈ റോക്കറ്റ് വൈകാതെ തന്നെ ചന്ദ്രനിൽ (Moon) ഇടിച്ചിറങ്ങുമെന്നാണ് വെളിപ്പെടുത്തല്‍.

മാർച്ച് ആദ്യത്തിൽ തന്നെ ചൈനീസ് റോക്കറ്റിന്റെ ഭാഗം ചന്ദ്രനിൽ വീഴുമെന്നാണ് വിലയിരുത്തല്‍. ഇലോണ്‍ മസ്കിന്‍റെ സ്പേസ്എക്സ് റോക്കറ്റാണ് ( SpaceX Falcon 9) ഇതെന്നാണ് നേരത്തെ ചില ഗവേഷകര്‍ പറ‌ഞ്ഞിരുന്നത്. എന്നാല്‍ ഇത് ചൈനീസ് റോക്കറ്റിന്റെ ഭാഗമാണ് എന്നാണ് പുതിയ കണ്ടെത്തല്‍. മാർച്ച് 4 ന് ചൈനീസ് റോക്കറ്റ് ചന്ദ്രോപരിതലത്തിൽ പതിച്ചേക്കും. ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി 2014-ൽ വിക്ഷേപിച്ച ചാങ്ഇ 5- ടി1 ന്റെ ബൂസ്റ്ററായ 2014-065B ആണ് ഇപ്പോൾ നിയന്ത്രണം വിട്ട് ചന്ദ്രനും ഭൂമിയ്ക്കുമിടയിൽ കറങ്ങുന്നത്. 

ശാസ്ത്രജ്ഞനായ ബിൽ ഗ്രേയാണ് അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം നടത്തിയത്. സ്പേസ് എക്സ് റോക്കറ്റ് എന്ന് നേരത്തേ പറഞ്ഞത് തനിക്ക് സംഭവിച്ച തെറ്റാണെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതേ സമയം ചൈനീസ് റോക്കറ്റ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളും അതുണ്ടാക്കുന്ന മാറ്റങ്ങളും പഠിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ (NASA). നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിലെ (LRO) ക്യാമറകള്‍ ചന്ദ്രനില്‍ റോക്കറ്റ് ഇടിച്ചിറങ്ങുന്നത് ചിത്രീകരിക്കും.

അതേ സമയം നേരത്തെ സ്പേസ് ഏക്സ് റോക്കറ്റിന്‍റെ പ്രവചനം ബിൽ ഗ്രേ നടത്തിയപ്പോള്‍ തന്നെ ഈ റോക്കറ്റിന്‍റെ വേഗതയും മറ്റും ഗവേഷകര്‍ പഠിച്ചിരുന്നു. അവരുടെ കണക്ക് കൂട്ടല്‍ പ്രകാരം ഈ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ പല ഗവേഷകരും റോക്കറ്റിന്റെ പാതയെക്കുറിച്ചു പഠിക്കുകയും ഗ്രേയുടെ കണ്ടെത്തൽ ശരിയാണെന്ന അനുമാനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. 4 മെട്രിക് ടൺ ഭാരമുള്ള റോക്കറ്റ് ചന്ദ്രന്റെ ഭൂമിയുടെ എതിർ വശത്താകും പതിക്കുക എന്നാണ് റിപ്പോര്‍ട്ട്. മാർച്ചിൽ കൂട്ടിയിടി ഉണ്ടാകും എന്നാണു ഗവേഷകരുടെ അനുമാനം. സെക്കൻഡിൽ 2.58 കിലോമീറ്റർ വേഗത്തിലാകും റോക്കറ്റ് ചന്ദ്രോപരിതലത്തിലേക്കു പതിക്കുക. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week