27.4 C
Kottayam
Thursday, June 4, 2026

പഞ്ചാബിലെ ജലന്ധറില്‍ തോക്ക് ചൂണ്ടി ബാങ്ക് കൊള്ള; സംഘത്തിലെ പ്രധാനിയായ റിട്ടയേര്‍ഡ് ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍; പകുതി പണവും കണ്ടെടുത്തു: കൂട്ടുപ്രതിക്കായി തിരച്ചില്‍

Must read

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറില്‍ തോക്കു ചൂണ്ടി പഞ്ചാബ് നാഷണല്‍ ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ പ്രധാനി പിടിയില്‍. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മകനായ സിമ്രന്‍ജിത് സിങ് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു രണ്ടംഗ സംഘമാണ് ആയുധവുമായി എത്തി ബാങ്ക് കൊള്ളയടിച്ചത്. സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂറിന് ശേഷം, പൊലീസ് പകുതി പണം കണ്ടെടുക്കുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. കൂട്ടാളിക്കായി തിരച്ചില്‍ നടക്കുകയാണ്.

അറസ്റ്റിലായ സിമ്രാന്‍ജിത്ത് സിങ് ലഹരി മരുന്നിന് അടിമയാണ്. ഇയാളില്‍ നിന്നും ഒരു റിവോള്‍വര്‍, മൂന്ന് വെടിയുണ്ടകള്‍, മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം (3 ലക്ഷം രൂപ) എന്നിവ കണ്ടെടുത്തു. സിമ്രാനും കൂട്ടാളിയും സ്ഥിരമായി ബാങ്കിലെത്തി നിരീക്ഷിച്ച ശേഷം ഉച്ചതിരിഞ്ഞ് ഇടപാടുകാര്‍ കുറവുള്ള സമയം നോക്കിയാണ് മോഷണത്തിന് എത്തിയത്. ബാങ്കിലെ കാഷ്യര്‍ക്ക് നേരെ തോക്കു ചൂണ്ടിയാണ് മോഷണം നടത്തിയത്.

- Advertisement -

കറുത്ത നിറമുളള ആക്ടിവ സ്‌കൂട്ടറില്‍ മുഖംമൂടി ധരിച്ച രണ്ട് കവര്‍ച്ചക്കാര്‍ രണ്ട് മിനിറ്റിനുള്ളില്‍ 6,27,700 രൂപ കൊള്ളയടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ മുമ്പ് ബാങ്കില്‍ നിരീക്ഷണം നടത്തിയതില്‍നിന്നും ഉച്ചകഴിഞ്ഞ് ആള്‍ക്കൂട്ടം കുറവാണെന്നും സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലെന്നും മനസ്സിലാക്കിയിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ പറഞ്ഞു. കവര്‍ച്ചക്കാരില്‍ ഒരാള്‍ ചുവന്ന ജാക്കറ്റും തോക്കും ധരിച്ച് കാഷ്യറെ സമീപിച്ച് പണം ആവശ്യപ്പെട്ടു, രണ്ടാം പ്രതി നീല ഷര്‍ട്ട് ധരിച്ച് മൂര്‍ച്ചയുള്ള ആയുധവുമായി നിന്നതായി ദൃക്സാക്ഷി പറഞ്ഞു.

- Advertisement -

കൗണ്ടറിലുണ്ടായിരുന്ന മുഴുവന്‍ പണവും കാഷ്യര്‍ കവര്‍ച്ചക്കാര്‍ക്ക് കൈമാറിയ ശേഷം പ്രതി പണം ബാഗില്‍ നിറച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ബാങ്കിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിമ്രാന്‍ അറസ്റ്റിലായതോടെ പകുതി പണം തിരികെ ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

Popular this week