24.1 C
Kottayam
Friday, June 5, 2026

കേരളത്തിലെ ക്ഷേത്രത്തില്‍ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു,മൂന്ന് നാല് തവണ; ദുരനുഭവം പങ്കുവെച്ച് അതിഥി റാവു

Must read

കൊച്ചി:തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു ഹൈദരി. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020 ൽ സൂഫിയും സുജാതയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. മണിരത്‌നത്തിന്റെ കാട്രു വെളിയിതെ, ചെക്കാ ചിവന്ത വാനം എന്നീ ചിത്രങ്ങളിലെ നായിക വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു. 

ഇപ്പോഴിതാ കേരളത്തിലെത്തിയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അതിഥി. വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിലാണ് അതിഥിയുടെ തുറന്നു പറച്ചിൽ. കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ ദർശനത്തിനായി വന്നപ്പോൾ ആരോ വയറിൽ കൈവെച്ചുവെന്നാണ് താരം പറയുന്നത്. 15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന് ഈ ദുരനുഭവം ഉണ്ടാകുന്നത്. 

അതിഥിയുടെ വാക്കുകൾ ഇങ്ങനെ ‘എനിക്ക് 15 വയസായിരുന്നു. ഞങ്ങൾ കേരളത്തിലെ ഒരു അമ്പലത്തിൽ ദർശനത്തിന് പോയതാണ്. അവിടെ സാരി ഉടുക്കേണ്ടത് നിർബന്ധമാണ്. എല്ലാവരും സാരി ധരിച്ചു കൊണ്ട് വരി നിൽക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് എന്റെ വയറിൽ ആരോ കൈ വച്ചതായി അനുഭവപ്പെട്ടത്. മൂന്ന് നാല് തവണ ആ അനുഭവമുണ്ടായി. ഞാൻ തിരിഞ്ഞ് നിന്ന് അയാളുടെ കയ്യിൽ കയറി പിടിച്ചു. 

അയാളുടെ കരണം പുകച്ചു കൊണ്ട് ഒരടി കൊടുത്തു. അവൻ പേടിച്ചു പോയി. എന്താ എന്താ എന്ന് അവൻ ചോദിച്ചു. ഞാൻ അയാളെ നന്നായി ചീത്ത പറഞ്ഞു, അയാളത് ജീവിതത്തിൽ മറക്കില്ല” എന്നാണ് അതിഥി റാവു പറഞ്ഞത്. മീടൂ തുറന്നു പറച്ചിലുകൾക്ക് പൂർണ്ണ പിന്തുണ നൽകിയ താരമാണ് അതിഥി റാവു. സിനിമയിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്നും എന്നാൽ ഒരാൾ തന്നോട് അത്തരത്തിൽ സമീപിച്ചിട്ടുണ്ടെന്നും അതിഥി തുറന്നു പറഞ്ഞിരുന്നു.

- Advertisement -

തെന്നിന്ത്യന്‍ താരമായ
സിദ്ധാര്‍ത്ഥും അതിഥി റാവു ഹൈദരിയും ഡേറ്റിംഗിലാണെന്ന് നിരവധി റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും ഏറെ നാളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു ഇരുവരും ഒരു അഭിപ്രായവും തുറന്നു പറഞ്ഞിട്ടില്ല. കുറച്ചേറെ നാളുകളായി ഇരുവരേയും ഒന്നിച്ചാണ് പലപ്പോഴും കാണാറുള്ളത്. പൊതുവിടങ്ങളിലും നിരവധി പരിപാടികളിലും ഇരുവരേയും പിന്തുടരുകയാണ് പാപ്പരാസികളും.

- Advertisement -

അടുത്തിടെ സിദ്ധാര്‍ത്ഥും അദിതിയും ഭക്ഷണം കഴിച്ചശേഷം ഒരു റെസ്റ്റോറന്റി ല്‍ നിന്ന് പുറത്തുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹൈദരാബാദില്‍ നടന്ന നടന്‍ ശര്‍വാനന്ദിന്റെ വിവാഹ നിശ്ചയ ചടങ്ങിലും സിദ്ധാര്‍ത്ഥും അതിഥിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമീപകാലത്ത് ഒരു സിനിമാ പ്രമോഷനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അതിഥി ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

2021 ല്‍ പുറത്തിറങ്ങിയ മഹാസമുദ്രത്തിലാണ് സിദ്ധാര്‍ത്ഥും അതിഥിയും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിലെ ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിനു ശേഷമാണ് ഇരുവരും തമ്മില്‍ ഡേറ്റിംഗിലായത്. ശര്‍വാനന്ദും സിദ്ധാര്‍ഥും നായകന്മാരായെത്തിയ ചിത്രത്തില്‍ അതിഥിയും അനു ഇമ്മാനുവേലുമായിരുന്നു നായികമാര്‍.

മുമ്പ് വിവാഹം കഴിഞ്ഞ് ബന്ധം വേര്‍പെടുത്തിയവരാണ് സിദ്ധാര്‍ത്ഥും അതിഥിയും. കളിക്കൂട്ടുകാരിയായിരുന്ന മേഘ്‌നയുമായി 2003 ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിവാഹം. പിന്നീട് 2007 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. അതിഥി 2006 ല്‍ മലയാള ചിത്രം പ്രജാപതിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ വിവാഹം കഴിക്കുകയും 2013 ല്‍ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

- Advertisement -

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിദ്ധാര്‍ത്ഥും അതിഥിയും. രണ്ടു പതിറ്റാണ്ടോളമായി സിദ്ധാര്‍ത്ഥ് സിനിമ മേഖലയിലുണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെയാണ് നായികനായി സിദ്ധാര്‍ത്ഥ് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലൂടെ താരമൂല്യമുള്ള നായകനായും വളര്‍ന്നു. ഇതിനിടയില്‍ ഹിന്ദിയിലും മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. 2018 ല്‍ മലാളത്തിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവത്തില്‍ ദിലീപിനൊപ്പം പ്രധാന വേഷത്തിലും അഭിനയിച്ചിരുന്നു. ബോയിസിനു ശേഷം വീണ്ടും ശങ്കറിന്റെ സിനിമയില്‍ അഭിനയിക്കുകയാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍. കമലഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ രണ്ടാം ഭാഗത്തിലാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ അഭിനയിക്കുന്നത്.

അതിഥി റാവു ഹൈദരി ഇന്നു തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ ഏറെ വിലയേറിയ താരമാണ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020 ല്‍ സൂഫിയും സുജാതയിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. മണിരത്‌നത്തിന്റെ കാട്രു വെളിയിതെ, ചെക്കാ ചിവന്ത വാനം എന്നീ ചിത്രങ്ങളിലെ നായിക വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week