28.8 C
Kottayam
Thursday, June 4, 2026

അർണാബ് വിവാദം: ഉദ്ദവിന്റെ ഭാര്യയുടെ പേരിൽ ആത്മഹത്യ ചെയ്ത നായിക്കിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നതായി വെളിപ്പെടുത്തൽ

Must read

മുംബൈ: അർണാബ് വിവാദത്തിൽ വൻ ട്വിസ്റ്റുമായി ബിജെപി. ആത്മഹത്യ ചെയ്ത നായിക്കിൽ നിന്ന് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ പേരിൽ വസ്തുവകകൾ വാങ്ങിയിരുന്നതായി ബിജെപി നേതാവും മുൻമന്ത്രിയുമായ കൃതിക് സോമയ്യ പത്ര സമ്മേളനത്തിൽ തെളിവുകൾ നിരത്തി. ഇത് കൂടാതെ നായിക്കിന്റെ ഭാര്യയും മകളും ശരദ് പവറുമായി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിടുന്നു.

ഇതോടെ സംഭവത്തിൽ വലിയ ഗൂഢാലോചന ആണെന്നാണ് അർണാബ് ഫാൻസിന്റെ ആരോപണം. അർണാബ് ഗോസ്വാമിയെ ടാർഗറ്റ് ചെയ്തത് പൽഘർ സന്യാസിമാരുടെ കൊലപാതകത്തിൽ ഉദ്ധവ് സർക്കാരിനെതിരെ തിരിഞ്ഞതിനാണ് എന്നാണു പൊതുവെ ആരോപണം. കൂടാതെ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ആദിത്യ താക്കറെയുടെ പേരും ഉയർന്നു കേട്ടിരുന്നു. കങ്കണ റണൗത്തിനെതിരെയും ഉദ്ധവ് സർക്കാർ തിരിഞ്ഞത് ഇതുകൊണ്ടാണെന്നാണ് ആരോപണം.

അതേസമയം രശ്മി താക്കറെയും ശിവസേന നേതാവ് മനീഷ വൈകറും സംയുക്തമായി റെവിനടുത്ത് സ്ഥലം വാങ്ങിയതായി കാണിക്കുന്ന രേഖകൾ എന്റെ പക്കലുണ്ട്. അത്തരം ഡീലുകളുടെ കുറഞ്ഞത് ഒമ്പത് 7/12 എക്‌സ്‌ട്രാക്റ്റുകളുണ്ട്. ഈ ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കേസ് ഇത്രയും പ്രമുഖമാകുമ്പോൾ എന്തുകൊണ്ടാണ് ഇത് നേരത്തെ വെളിപ്പെടുത്താത്തത്? ” എന്നും അദ്ദേഹം ചോദിച്ചു. ഈ ഭൂമി ഇടപാടുകളാണ് പൊതുജനത്തിന്റെ ശ്രദ്ധ മാറാനായി അര്ണാബിനെ ടാർഗറ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week