കാൻസസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയും സ്വിറ്റ്‌സർലൻഡും തമ്മിൽ നടന്ന ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിന്റെ വിധിയെഴുത്തിന് എക്‌സ്ട്രാ ടൈംവരെ കാത്തിരിക്കേണ്ടിവന്നു. പത്തുപേരായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡിനെതിരേ എക്‌സ്ട്രാ ടൈമിൽ ജൂലിയൻ അൽവാരസും പിന്നാലെ ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളാനുകൂല്യത്തിൽ അർജന്റീന ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറി (3-1). സെമിയിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയിലും ഇരുടീമുകളും 1-1 എന്ന സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് ജൂലിയൻ അൽവാരസിന്റെ രക്ഷകനായുള്ള അവതാരം. കളി തീരാൻ എട്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കെ അൽവാരസ് നേടിയ തകർപ്പൻ ഗോളിൽ സ്വിസ് പടയെ 2-1 ന് തകർത്ത് അർജന്റീന സെമി സ്വപ്‌നം കണ്ടു. പിന്നാലെ ലൗട്ടാരോ മാർട്ടിനസ് ഒരുഗോൾ കൂടി നേടി നിലവിലെ ലോകചാമ്പ്യന്മാരുടെ സെമി പ്രവേശം ഉറപ്പിക്കുകയായിരുന്നു.ആദ്യമിനിറ്റുകളിൽ സ്വിസ് പട മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായി അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. 10-ാം മിനിറ്റിൽ ലയണൽ മെസ്സി എടുത്ത മനോഹരമായ കോർണർ കിക്ക്, പ്രതിരോധനിരയെ മറികടന്ന് ഉയർന്ന ചാട്ടത്തിലൂടെ അലക്‌സിസ് മാക് അലിസ്റ്റർ ഉജ്ജ്വലമായൊരു ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
67-ാം മിനിറ്റിൽ സ്വിറ്റ്‌സർലൻഡ് അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് സമനില ഗോൾ നേടി. റോഡ്രിഗസുമായി ചേർന്ന് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ എൻഡോയെ തൊടുത്ത ഷോട്ട് അർജന്റീനൻ ഗോൾകീപ്പർ മാർട്ടിനസിനെ മറികടന്ന് വലയിൽ അഭയം പ്രാപിക്കുകയായിരുന്നു. ഈ ഗോളോടെ സ്വിറ്റ്‌സർലൻഡ് കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.
എന്നാൽ സമനില ഗോളിന്റെ ആവേശം അടങ്ങും മുൻപ് നാടകീയമായ സംഭവങ്ങൾക്കും മത്സരം സാക്ഷ്യംവഹിച്ചു. സ്വിസ് താരം എംബോളോയെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ പരേഡസിന് റഫറി മഞ്ഞക്കാർഡ് നൽകിയിരുന്നു. എന്നാൽ തുടർന്ന് നടന്ന വാർ പരിശോധനയിൽ പരേഡസ് തെറ്റ് ചെയ്തിട്ടില്ലെന്നും, എംബോളോ ഫൗൾ ചെയ്യപ്പെട്ടതായി അഭിനയിക്കുകയായിരുന്നുവെന്നും വ്യക്തമായി. ഇതോടെ റഫറി പരേഡസിന്റെ മഞ്ഞക്കാർഡ് പിൻവലിക്കുകയും, അഭിനയിച്ചതിന് എംബോളോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി ചുവപ്പു കാർഡോടെ പുറത്താക്കുകയും ചെയ്തു.
മത്സരത്തിൽ ആദ്യ ഗോൾ വഴങ്ങിയ ശേഷവും സ്വിറ്റ്സർലൻഡ് അർജന്റീനൻ ബോക്സിലേക്ക് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. പതിനെട്ടാം മിനിറ്റിൽ സ്വിസ് മധ്യനിര താരം സോ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ശക്തമായ ഷോട്ട് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അനായാസം കൈപ്പിടിയിലൊതുക്കി. അതേസമയം ലീഡ് നേടിയതോടെ അർജന്റീന പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
36-ാംമിനിറ്റിൽ സ്വിറ്റ്‌സർലൻഡിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് റീഡർ ബോക്‌സിലേക്ക് എത്തിച്ചെങ്കിലും മാർട്ടിനസ് അത് പഞ്ച് ചെയ്ത് അകറ്റി. സമനില ഗോളിനായി സ്വിസ് പട നീളൻ പാസുകളിലൂടെ നിരന്തരം ശ്രമിച്ചെങ്കിലും, അവരുടെ മുന്നേറ്റങ്ങൾക്ക് അർജന്റീനയുടെ പ്രതിരോധത്തെ ഭേദിക്കാനായില്ല. ഇതോടെ നിലവിലെ ചാമ്പ്യന്മാരുടെ മുന്നേറ്റത്തോടെ ആദ്യപകുതി അവസാനിച്ചു.
ഒരു കളിക്കാരൻ കുറവായിരുന്നിട്ടും സ്വിസ് പ്രതിരോധം അർജന്റീനയുടെ ആക്രമണങ്ങളെ ശക്തമായി ചെറുത്തുനിന്നു. ഇഞ്ചുറി ടൈമിൽ മെസ്സിയുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പോസ്റ്റിന് പുറത്തുപോയത്. മാർട്ടിനസിന്റെ ഒരു ശ്രമം സ്വിസ് കീപ്പർ കോബൽ രക്ഷപ്പെടുത്തുകയും ചെയ്തു. നിശ്ചിതസമയം അവസാനിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. തുടർന്ന് അർജന്റീന നടത്തിയ നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ, ഒൻപത് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളെ തോൽപ്പിച്ചെത്തിയ അർജന്റീന, നോക്കൗട്ടിൽ കേപ് വെർദെയെയും പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെയും തകർത്താണ് ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ബി-യിൽ കാനഡ, ബോസ്‌നിയ ടീമുകളെ തകർത്തും ഖത്തറിനോട് സമനില പാലിച്ചും നോക്കൗട്ട് കടന്ന സ്വിറ്റ്‌സർലൻഡ്, അവിടെ അൾജീരിയയെയും പിന്നീട് കൊളംബിയയെയും പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്.
ടൂർണമെന്റിൽ എട്ട് ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയോടൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാമതാണ് ലയണൽ മെസ്സി. 4-1-3-2 ഫോർമേഷനിലായിരിക്കും അർജന്റീന ഇറങ്ങുക. 4-2-3-1 ശൈലിയിലാണ് സ്വിറ്റ്‌സർലൻഡിറങ്ങുക.


