28.4 C
Kottayam
Saturday, June 6, 2026

തിയറ്ററുകാരോട് ഞാനെന്ത് തെറ്റ് ചെയ്തു,‘മരക്കാർ’ എന്തുകൊണ്ട് ഒടിടിയിൽ,വിശദീകരിച്ച് ആന്റണി പെരുമ്പാവൂർ

Must read

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി െപരുമ്പാവൂർ. തിയറ്ററിൽ റിലീസ് നടക്കാത്തതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ സിനിമ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കു പോലും തിയറ്റർ ഉടമകൾ തയാറായില്ല. മോഹൻലാലിന്റെയും പ്രിയദർശന്റെയും അടക്കം എല്ലാവരുടെയും നിർദേശം കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.

‘ഇതിനു മുമ്പ് പല മോശപ്പെട്ട സാഹചര്യങ്ങളിലും തിയറ്റർ ഉടമകൾ എന്നെ സഹായിച്ചിട്ടുണ്ട്. അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. ഈ സമയത്തും അവർക്ക് എന്നെ പിന്തുണയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അങ്ങനെയയൊരു ചർച്ച നടന്നതായി ഞാൻ മനസിലാക്കുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് മീറ്റിങുകൾ അവർ നടത്തി. എന്നാൽ നേതാക്കൾ ആരും എന്നെ വിളിച്ചില്ല. ഒരുകാര്യംപോലും സംസാരിക്കാൻ അവർ തയാറായില്ല. അതെന്നെ ഏറെ സങ്കടപ്പെടുത്തി. അവരോട് ഞാൻ ചെയ്ത തെറ്റെന്തെന്ന് എനിക്ക് മനസിലാകുന്നില്ല.’

‘കഴിഞ്ഞ തവണ തിയറ്ററുകൾ തുറന്ന സമയത്ത് മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യണമെന്നു തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. അതനുസരിച്ച് തിയറ്റർ സംഘടനകളുമായി ചർച്ച നടത്തി. കേരളത്തിലെ എല്ലാ സ്ക്രീനിലും 21 ദിവസം മരക്കാർ പ്രദർശിപ്പിക്കണമെന്ന് അറിയിച്ചു. കാരണം ഈ സിനിമ മലയാളികൾക്കു അഭിമാനിക്കാവുന്ന ചിത്രമാണ്. അവരും ഇക്കാര്യം സമ്മതിച്ചു. എന്നാൽ എല്ലാ തിയറ്ററുകളിൽ നിന്നും ഇക്കാര്യം പറഞ്ഞ് എഗ്രിമന്റ് വാങ്ങിക്കണമെന്ന് പറഞ്ഞു.’

- Advertisement -

‘അങ്ങനെ 230 തിയറ്ററുകളിലേയ്ക്ക് എഗ്രിമെന്റിന്റെ പകർപ്പ് എന്റെ ഓഫിസിൽ നിന്നും അയച്ചു. അതിൽ എൺപത് തിയറ്ററുകൾ മാത്രമാണ് ആ എഗ്രിമെന്റ് ഒപ്പിട്ട് തിരിച്ചയച്ചത്. അന്ന് തന്നെ എനിക്കൊരു കാര്യം മനസിലായി. ഇതിൽ എല്ലാവരുടെയും പിന്തുണ എനിക്ക് കിട്ടില്ലെന്നത്. ആ സമയത്ത് മറ്റ് വലിയ സിനിമകളും റിലീസിനെത്തുന്നു എന്നതായിരുന്നു അവരുടെ ന്യായം. അങ്ങനെയൊരു സാഹചര്യം എനിക്ക് അദ്ഭുതമായിരുന്നു.’–ആന്റണി വ്യക്തമാക്കി.

- Advertisement -

‘രണ്ടാമത് തിയറ്റർ തുറന്നപ്പോൾ ഇവരാരും എന്നെ വിളിച്ചില്ല. മറ്റ് പല നിർമാതാക്കളെയും വിളിച്ച് സിനിമയുടെ റിലീസുകൾ ഇവർ അന്വേഷിച്ചു. മരക്കാർ എന്ന് റിലീസ് ചെയ്യും, നമുക്ക് എങ്ങനെ ഒന്നിച്ച് നിൽക്കാം എന്നൊരു വാക്കുപോലും ഇവർ വിളിച്ച് ചോദിച്ചില്ല. എന്നെ വിളിച്ച് സംസാരിക്കാതിരുന്നത് വിഷമിപ്പിച്ചു. കാരണം തിയറ്ററുകളിൽ നമ്മൾ ആഗ്രഹിക്കുന്നതുപോലെ റിലീസ് ചെയ്താൽ മാത്രമാണ് ബിസിനസ് നടക്കൂ. എന്റെ സങ്കടം മോഹൻലാൽ സാറിനോടു പറഞ്ഞു. ‘ആന്റണി, ഒരുപാട് സിനിമകൾ ഇനിയും ചെയ്യണമെന്ന് സ്വപ്നം കണ്ട് നടക്കുന്നവരാണ് നമ്മൾ. അങ്ങനെ നടക്കണമെങ്കിൽ നമുക്ക് അതിനുള്ള ശക്തിയും ഉണ്ടാകണം. അതൊരു സിനിമ കൊണ്ട് മാത്രം നഷ്ടപ്പെടുത്തരുത്.’–ഇങ്ങനെയായിരുന്നു ലാൽ സാറിന്റെ മറുപടി. ആ വാക്കുകളിൽ നിന്നാണ് ഈ ചിത്രം ഒടിടിയിൽ കൊടുക്കുവാനുള്ള പ്രേരണ എനിക്കുണ്ടാകുന്നത്.’

‘നാല് കോടി എൺപത്തിയൊൻപത് ലക്ഷം രൂപ തിയറ്ററുകാർ എനിക്ക് തന്നിട്ടുണ്ടായിരുന്നു. അവസാനം അവരെന്നെ ഒരു ചർച്ചയ്ക്കും വിളിക്കാത്ത സാഹചര്യം വന്നപ്പോൾ ഈ പൈസ ഞാൻ തിരിച്ചുകൊടുത്തു. എന്നെ എതിർക്കുന്നത് തിയറ്ററുകാരല്ല, ചില വ്യക്തികളാണ്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.’–ആന്റണി പറയുന്നു.

‘മുൻകാലങ്ങളിലെല്ലാം തിയറ്റർ ഉടമകൾ എന്നെ സഹായിച്ചിട്ടേ ഒള്ളൂ. എനിക്കും കേരളത്തിൽ തിയറ്ററുകളുണ്ട്. ഈ പ്രസ്ഥാനം നടന്നുപോകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സത്യത്തിൽ എന്താണ് ഇവിെട പ്രശ്നമെന്ന് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല. ഈ തിയറ്റർ സംഘടനയിൽ നാല് വർഷത്തോളം പ്രസിഡന്റ് ആയി ഇരുന്ന ആളാണ്. ഇപ്പോഴുള്ളവർ പറയുന്നത്, ആ സംഘടനയെ ഞാൻ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ്.’

- Advertisement -

‘മോഹൻലാൽ സാറിനെ വച്ച് വലിയ സിനിമയെടുക്കുമ്പോൾ അതിന്റെ ബജറ്റ് 25, 35 കോടിയായിരിക്കും. അത് തിയറ്റർ റിലീസ് ചെയ്താലും ബിസിനസ് നടക്കും. ഇതൊരു മെഗാ പ്രോജ്ക്ട് ആണ്. ഈ ചിത്രത്തെ മറ്റ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തരുത്. ആ വിചാരം തിയറ്റർ ഉടമകളുടെയും മനസിലുണ്ടാകണം.’–ആന്റണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week