23.9 C
Kottayam
Sunday, October 27, 2024

റോബോട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം! തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഒടുവില്‍ ജസീല അറസ്റ്റില്‍

Must read

കണ്ണൂര്‍: കണ്ണൂരിലെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ജസീല അറസ്റ്റിലായി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. അഷ്‌റഫ് എന്നയാളെ വഞ്ചിച്ച കേസിലെ നാലുപ്രതികളില്‍ ഒരാളാണ് ജസീല. റോബോട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 43.59 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.

കൊല്ലം കടയ്ക്കല്‍ സ്വദേശി എ.അഷ്‌റഫിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഏച്ചൂര്‍ സ്വദേശികളായ ജസീല, നസീബ്, ജംഷീര്‍, കോഴിക്കോട് കക്കോടി സ്വദേശി നജ്മല്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. 2021ല്‍, സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പണം തട്ടിയെടുത്തെന്നാണു പരാതി.

താണയിലെ സാറ എഫ്എക്‌സ് എന്ന കമ്പനിക്കു വേണ്ടി പണം ശേഖരിക്കുന്ന കാപ്‌സ്‌ഗെയ്ന്‍ എന്ന സ്ഥാപനത്തില്‍ വച്ച് ജസീലയും നസീബും അഷ്‌റഫിന്റെ ഒമാനിലെ ഓഫിസില്‍ വച്ച് ജംഷീറും നജ്മലും റോബട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം തരാമെന്നും തുകയുടെ 20% എല്ലാ മാസവും തരാമെന്നും പറഞ്ഞതായാണു പരാതിയിലുള്ളത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രേഡിങ് നടത്താമെന്നു വാഗ്ദാനം ചെയ്ത്, 2022 ജൂണ്‍ 4നും ഒക്ടോബര്‍ 3നും ഇടയില്‍ 43.59 ലക്ഷം രൂപ വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റും പ്രതികള്‍ കൈക്കലാക്കിയതായും പരാതിയില്‍ ആരോപിക്കുന്നു.

ക്രിപ്‌റ്റോ കറന്‍സിയുടെയും വിദേശ വ്യാപാരത്തിന്റെയും പേരില്‍ വാരം സ്വദേശി അമീന്റെ പക്കല്‍ നിന്നു 13 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ജസീലയുടെ കൂട്ടാളികളായ ജംഷീറും നജ്മലുമാണ് പ്രതികള്‍. മരിച്ചു പോയ, ഉത്തരേന്ത്യന്‍ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഈ കേസില്‍ പ്രതികള്‍ പണമിടപാട് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം 30% ലാഭം വാഗ്ദാനം ചെയ്ത് 2021 നും 2023നും ഇടയില്‍ വാരം സ്വദേശിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

3 ലക്ഷം രൂപയാണ് മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിന് ബന്ധുക്കള്‍ക്ക് ഇവര്‍ നല്‍കിയിരുന്നത്. കള്ളപ്പണമോ, തട്ടിപ്പിലൂടെ സമ്പാദിച്ച പണമോ കൈമാറുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. വന്‍തുകകളുടെ കൈമാറ്റം ശ്രദ്ധയില്‍ പെട്ട് ബാങ്കുകള്‍ അക്കൗണ്ടുകളെ കുറിച്ച് അന്വഷിക്കുമ്പോഴേക്കും ഇടപാടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

തട്ടിപ്പിനിരയായ വാരം സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൈപ്പറ്റിയ 13 കോടിയില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ മരിച്ചവരുടെ അക്കൗണ്ടുകളിലാണ് നിക്ഷേപിക്കപ്പെട്ടിരുന്നത്. അക്കൗണ്ടുകളിലെ തിരിമറി അറിയാതെ ഇരകള്‍ നേരിട്ട് ഈ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയായിരുന്നു. കേസ് വന്നാല്‍ മുങ്ങാന്‍ സൗകര്യത്തിനായിരുന്നു ഇത്.

മരിച്ചവരുടെ അക്കൗണ്ട് വിവരങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരപ്പെടുത്തി തട്ടിപ്പുകാര്‍ക്ക് കൈമാറാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. 13 കോടി വാരം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ വാരം സ്വദേശി ജംഷീര്‍, കോഴിക്കോട് സ്വദേശി നജ്മല്‍ എന്നിവരാണ് പ്രതികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഓണ്‍ലൈന്‍ സ്വകാര്യ നിമിഷങ്ങളും സുരക്ഷിതമാക്കാം; ഡിജിറ്റൽ കോണ്ടവുമായി ജർമൻ കമ്പനി

ഒളിക്യാമറകളുടെ ലോകമാണിത്. പേനയിലും ഫോണിലും കാറിലും ഹോട്ടല്‍ മുറികളിലും ശുചിമുറികളിലും എന്തിനേറെ പറയുന്നു ബെഡ്‌റൂമില്‍ പോലും ഒളിക്യാമറയെ ഭയക്കേണ്ട കെട്ടകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് നമ്മുടെ ഫോണിലെ ക്യാമറയും...

പാലക്കാട് ഡി.സി.സി തീരുമാനിച്ചത് മുരളീധരനെ മത്സരിപ്പിക്കാൻ; എത്തിയത് പട്ടികയിലില്ലാത്ത രാഹുല്‍ മാങ്കൂട്ടത്തില്‍,കത്ത് പുറത്ത്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡി.സി.സി നിര്‍ദേശിച്ചത് കെ.മുരളീധരനെ. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ കെ.പി.സി.സി. നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. ബി.ജെ.പി.യെ തുരത്താന്‍ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു. ഡി.സി.സി ഭാരവാഹികള്‍...

ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും; മസ്‌കിന്റെ പ്രഗ്നൻസി റോബോട്ടുകൾ ഹിറ്റ്

ന്യൂയോര്‍ക്ക്‌:മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന,ചിന്തിക്കുന്ന റോബോട്ടുകളെ നാം സിനിമകളിലൂടെ ഒരുപാട് തവണ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ സാധ്യമായിരുന്നുവെങ്കിൽ എന്ത് രസമായിരിക്കും എന്നോർത്ത് നോക്കൂ. നമ്മുടെ നിത്യജീവിതത്തിൽ ഫോണും വാഹനങ്ങളും നെറ്റും...

കിളിരൂർ കേസിലെ വിഐപി ആര്? തുറന്നുപറഞ്ഞ് ശ്രീലേഖ ഐപിഎസ്

തിരുവനന്തപുരം: കിളിരൂർ കേസിലെ വിഐപിയെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങൾക്ക് അവസാനമിട്ട് മുൻ ഡിജി ശ്രീലേഖ ഐപിഎസ്. കേസിലെ വിഐപി എന്നത് ചമച്ചെടുത്ത വാർത്തയാണെന്നും അങ്ങനെ ഒരാളില്ലെന്നും അവർ വെളിപ്പെടുത്തി. വളരെ നിർഭാഗ്യകരമായ കേസായിരുന്നു കിളിരൂർ കേസ്....

അര്‍ധരാത്രി മുറിയില്‍ കയറിയ റൂം ബോയ്, നടി ഉറങ്ങുന്നത് കണ്ട് അരികിലിരുന്നു; ഹേമ കമ്മിറ്റിയോട് പറയാത്ത രഹസ്യവുമായി സംവിധായകന്‍

ആലപ്പുഴ:ഡബ്ല്യുസിസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ നായിക നടിയ്‌ക്കെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകാതെ ഈ നടി പാവങ്ങളെ മുന്നില്‍ കൊണ്ടിടുകയാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. സ്ഥാപക അംഗങ്ങളില്‍...

Popular this week