23.5 C
Kottayam
Friday, September 20, 2024

യഥാർത്ഥ വില്ലൻ ജഗദീഷ്? മോഹൻലാലും മമ്മൂട്ടിയും മാധ്യമങ്ങളെ വിളിക്കാൻ ആവശ്യപ്പെട്ടു, ജഗദീഷ് തടഞ്ഞു'; ജോസ് തോമസ്

Must read

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പത്രസമ്മേളനം വിളിച്ച് ചേർക്കണമെന്ന മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നിർദ്ദേശത്തെ എതിർത്തത് ജഗദീഷ് എന്ന് വെളിപ്പെടുത്തൽ. ഫെഫ്ക ഭാരവാഹി ജോസ് തോമസ് ആണ് ഇക്കാര്യം പറഞ്ഞത്. ജഗദീഷ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതിന്റെ പൊളിറ്റിക്സ് എന്താണെന്ന് തനിക്ക് അറിയില്ലെന്നും ജോസ് തോമസ് പറഞ്ഞു.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് ഒരു പത്രസമ്മേളനം നടത്തണമെന്ന് മോഹൻലാലും മമ്മൂട്ടിയും പറഞ്ഞിരുന്നു. എന്നാൽ പത്രസമ്മേളനം നടത്തരുതെന്ന് ജഗദീഷ് പറഞ്ഞു. തടസവാദം ഉന്നയിച്ചുവെന്ന് ബി ഉണ്ണികൃഷ്ണൻ ആണ് പറഞ്ഞത്. ജഗദീഷ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതിന്റെ പൊളിറ്റിക്സ് എന്താണെന്ന് എനിക്ക് അറിയില്ല.ഇത് സംഭവിച്ച കാര്യമാണ്’, ജോസ് തോമസ് പറഞ്ഞു.

‘ജഗദീഷിനെ കുറ്റപ്പെടുത്തിയതല്ല, ആരെയെങ്കിലും വഞ്ചിക്കാനോ കൊലക്ക് കൊടുക്കാനോ അല്ല ജഗദീഷ് അത് പറഞ്ഞത്. പഠിച്ചിട്ട് സംസാരിക്കാം എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. അത് സത്യമാണ്, അതിന്റെ പേരിൽ ജഗദീഷിനെ ബലിയാടാക്കേണ്ട. പെട്ടെന്ന് മാധ്യമങ്ങൾ കുറെ ചോദ്യം ഉയർത്തിയാൽ അതിന് കൃത്യമായ മറുപടി കൊടുക്കാൻ കഴിയുമായിരുന്നില്ലെന്ന് തോന്നിക്കാണും അദ്ദേഹത്തിന്. അതുകൊണ്ട് കൂടിയായിരിക്കും പത്രസമ്മേളനം നടത്തരുതെന്ന് പറഞ്ഞത്.

അദ്ദേഹത്തിന് മാധ്യമങ്ങളെ കണ്ട് പരിചയമുള്ള വ്യക്തിയാണ്. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞാലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിച്ചേക്കെന്ന് വരില്ല. ജഗദീഷ് പിന്നീട് പ്രതികരിച്ച് സിദ്ധിഖിന്റെ പത്രസമ്മേളനം ശരിയായില്ലെന്ന് തോന്നിക്കാണും. ജഗദീഷ് എന്തുകൊണ്ട് അത്തരത്തിൽ സംസാരിച്ചുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരും’, ജോസ് തോമസ് വിശദീകരിച്ചു.

അതേസമയം ജ​ഗദീഷ് മാത്രമല്ല, മമ്മൂട്ടിക്കും മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലായിരുന്നുവെന്നാണ് ജഗദീഷ് തന്നോട് പറഞ്ഞതെന്ന് നിർമ്മാതാവ് ലിബർട്ടി ബഷീർ പറഞ്ഞു. ‘എടുത്ത് ചാടി ഒരു പത്രസമ്മേളനം നടത്തേണ്ടെന്നായിരുന്നു തീരുമാനം. ജഗദീഷ് പറഞ്ഞത് കൊണ്ട് മാത്രം തീരുമാനമെടുക്കുന്നത് നടക്കാത്ത കാര്യമാണ്. മമ്മൂട്ടി കൂടി പറഞ്ഞതോടെയാണ് പെട്ടെന്നുള്ള പത്രസമ്മേളനം വേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് ജഗദീഷ് തന്നോട് പറഞ്ഞത്. ചെയ്തത് നല്ല കാര്യമാണ്. കാരണം ആ വിഷയം കൃത്യമായി പഠിക്കാതെ എടുത്ത് ചാടി ഒരു തീരുമാനം എടുക്കുന്നത് തിരിച്ചടിയായേനെ.

മോഹൻലാൽ ഇതിലും വലിയ വിഷയം വന്നാലും യാതൊരു അഭിപ്രായവും പറയാത്ത വ്യക്തിയാണ്. വർഷങ്ങളായി അദ്ദേഹത്തെ അറിയാം എനിക്ക്. മറ്റുള്ളവർ പറഞ്ഞാൽ അത് അനുസരിക്കുന്നതാണ് രീതി. പ്രത്യേകിച്ച് മമ്മൂക്കയൊക്കെ പറയുമ്പോൾ അനുസരിക്കും. സിദ്ധിഖ് പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സിദ്ധിഖ് പറഞ്ഞത് തെറ്റായിപ്പോയെന്ന തോന്നൽ എനിക്കും ഉണ്ടായിരുന്നു. സിദ്ധിഖിനെ സംബന്ധിച്ച് അത്തരം പത്രസമ്മേളനം നടത്തിയൊക്ക ഒരു പരിചയക്കുറവ് ഉണ്ട്. അതേസമയം ജഗദീഷ് ഒരു അധ്യാപകനാണ്. എങ്ങനെ, എന്ത് സംസാരിക്കണമെന്ന് വ്യക്തതയുണ്ട് അദ്ദേഹത്തിന്’, ലിബർട്ടി ബഷീർ വ്യക്തമാക്കി.

സിദ്ധിഖിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വത്തെ പ്രതികൂട്ടിൽ നിർത്തിക്കൊണ്ട് ജഗദീഷ് പ്രതികരിച്ചത്. ഒറ്റപ്പെട്ട സംഭവമെന്ന് പറയുന്നതൊക്കെ രക്ഷപ്പെടലാണെന്നും കോടതി അനുവദിക്കുമെങ്കില്‍ വേട്ടക്കാരുടെ പേര് പുറത്തുവരണമെന്നുമാണ് ജഗദീഷ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week