24.1 C
Kottayam
Friday, September 20, 2024

മകൻ പോലീസ് പിടിയിയില്‍,കേസെടുക്കാതെ വിട്ടയ്ക്കാന്‍ പണം നല്‍കണം; കോട്ടയത്ത്‌ പിതാവിന് നഷ്ടമായത് 46,000 രൂപ

Must read

കോട്ടയം: പോലീസ് ചമഞ്ഞ് മകന്‍ ഗുരുതരമായ കുറ്റം ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി പിതാവില്‍ നിന്ന് പണം തട്ടി. കാഞ്ഞിരത്തുങ്കല്‍ കെ.കെ. പ്രസന്നനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന് 46,000 രൂപ നഷ്ടമായി.

പോലീസാണെന്നു പറഞ്ഞ് വിളിച്ചയാള്‍ പ്രസന്നനോട് അദ്ദേഹത്തിന്റെ മകന്‍ കെ.പി. അഭിഷേക് ഗുരുതരമായ കുറ്റം ചെയ്‌തെന്നും കേസെടുക്കാതെ മകനെ വിട്ടയ്ക്കണമെങ്കില്‍ ഉടന്‍തന്നെ 75,000 രൂപ ഗൂഗിള്‍ പേ ചെയ്തു തരണമെന്നും അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4.25-ഓടെ 923490687438 എന്ന നമ്പറില്‍ നിന്നാണ് പ്രസന്നന് ഫോണ്‍ വന്നത്.

പോലീസെന്നു കരുതി ഭയന്നുപോയ ഇദ്ദേഹം പകുതിയോളം തുക ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞ് ഇദ്ദേഹത്തിന്റെ കോള്‍ കണ്ട് മകന്‍ തിരിച്ചുവിളിച്ചപ്പോഴാണ് താന്‍ തട്ടിപ്പിനിരയാകുകയായിരുന്നുവെന്ന് പ്രസന്നന്‍ മനസിലാക്കുന്നത്.

അഭിഷേകിന്റെ പിതാവല്ലേയെന്ന് ചോദിച്ചുക്കൊണ്ടായിരുന്നു വിളി വന്നത്. നിങ്ങളുടെ മകനും രണ്ടു പേരും മദ്യപിച്ചു മറ്റു ഗൗരവതരമായ വസ്തുക്കളുമായി പോലീസിന്റെ പിടിയിലാണെന്നും മകനെ കേസില്‍പ്പെടുത്താതെ വിട്ടയയ്ക്കണമെങ്കില്‍ ഉടന്‍തന്നെ വിളിക്കുന്ന നമ്പറില്‍ പണം ഗൂഗിള്‍ പേ ചെയ്തു നല്‍കണമെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. മാധ്യമങ്ങളെല്ലാം ഇവിടെയുണ്ടെന്നും ഇവരുടെ ചിത്രം പകര്‍ത്താന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. സംശയം തോന്നിയ പ്രസന്നന്‍ കോള്‍ കട്ട്‌ചെയ്ത് മകന്റെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല.

തുടര്‍ന്ന് 923461538932 എന്ന രണ്ടാമത്തെ നമ്പറില്‍ നിന്നും അടുത്ത വാട്ട്‌സ്ആപ്പ് കോളെത്തി. ഉടന്‍ പണം തന്നില്ലെങ്കില്‍ മകന്റെ കാര്യം മറന്നേക്കാനായിരുന്നു ഭീഷണി. ഇതിനിടെ തല്ല് കൊണ്ട് കരയുന്നവരുടെ കരച്ചിലും കേള്‍പ്പച്ചു. മകനും കൂട്ടുകാരുമാണ് തല്ല് മേടിക്കുന്നതെന്നും ഉടന്‍ പണം നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നുമായിരുന്നു ഭീഷണി.

ഭയന്നു പോയ പ്രസന്നന്‍, അവര്‍ പറഞ്ഞ നമ്പറില്‍ 30,000 രൂപ ഉടന്‍തന്നെ അയച്ചു കൊടുത്തു. ഇതിനു പുറകെയാണ് 923488755457 എന്ന മൂന്നാമത്തെ നമ്പറില്‍ നിന്നും അടുത്ത വാട്ട്‌സ്ആപ്പ് കോളെടുത്തുന്നത്. മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതിനായിക്കൂടി പണം നല്‍കണമെന്നായിരുന്നു ഭീഷണി. ഭയപ്പെടുത്തിയതോടെ ഇവര്‍ പറഞ്ഞ ആദ്യത്തെ നമ്പറില്‍ തന്നെ രണ്ടാമതായി പതിനായിരവും മൂന്നാമതായി ആറായിരം രൂപയും പ്രസന്നന്‍ അയച്ചു.

അല്‍പസമയം കഴിഞ്ഞപ്പോള്‍ അഭിഷേക് പിതാവന്റെ കോള്‍ കണ്ട് തിരിച്ചു വിളിച്ചു. മീറ്റിങ്ങിലായിരുന്നു എന്തിനാണ് വിളിച്ചതെന്നു ചോദിച്ചായിരുന്നു വിളിച്ചത്. അപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം ഇവര്‍ അറിയുന്നത്. ഉടന്‍തന്നെ പ്രസന്നന്‍ തന്റെ അക്കൗണ്ടുള്ള കോതനല്ലൂരിലെ ഫെഡറല്‍ ബാങ്കിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. കോതനല്ലൂരിലുണ്ടായിരുന്ന കുറവിലങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week