29.8 C
Kottayam
Friday, September 20, 2024

സംഘാടകർ അറിയിച്ച സമയത്തുതന്നെ എത്തി, ന്യായമായ കാര്യങ്ങൾ പറഞ്ഞാൽ ഉൾക്കൊള്ളും: അന്‍വറിന്റെ വിമര്‍ശനത്തില്‍ മലപ്പുറം എസ്.പി

Must read

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയ പരിപാടിയുടെ മുഖ്യപ്രസംഗകനായിരുന്ന ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ ഒറ്റവാക്യത്തില്‍ സമ്മേളനത്തിന് ആശംസ അറിയിച്ച് വേദിവിട്ടു. എം.എല്‍.എ.യുടെ പ്രസംഗം കഴിഞ്ഞതിനുശേഷമായിരുന്നു എസ്.പി.യുടെ മുഖ്യപ്രഭാഷണം. ‘ഞാന്‍ അല്പം തിരക്കിലാണ്. പ്രസംഗത്തിനുള്ള മൂഡില്‍ അല്ല. ഈ ചടങ്ങിന് എല്ലാവിധ ആശംസകളും അര്‍പ്പിച്ചുകൊണ്ട് ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നു’. ഇത്രമാത്രമാണ് ജില്ലാ പോലീസ് മേധാവി പ്രസംഗിച്ചത്.

10.30-ന് എത്താനാണ് സംഘാടകകര്‍ അറിയിച്ചിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു. അതനുസരിച്ച് 10.25-ന് തന്നെ വേദിയായ മലപ്പുറം എം.എസ്.പി. കമ്യൂണിറ്റി ഹാളിലെത്തി. എല്ലാ പരിപാടികള്‍ക്കും ഒരു മിനിറ്റുപോലും വൈകാതെ കൃത്യനിഷ്ഠ പാലിക്കുന്നയാളാണ് താന്‍ എന്ന് ഇവിടെയുള്ളവര്‍ക്ക് അറിയാം.

എം.എല്‍.എ. പരാമര്‍ശിച്ച കേസ് താന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആകുന്നതിനു മുന്‍പുള്ളതാണ്. അതെന്താണെന്ന് വിശദമായി അന്വേഷിക്കും. ന്യായമായ കാര്യത്തിന് ആര് എന്തുപറഞ്ഞാലും പൂര്‍ണമനസ്സോടെ ഉള്‍ക്കൊള്ളും. എനിക്കു ബോധ്യമില്ലാത്ത കാര്യങ്ങള്‍ ആരോപണങ്ങളായി ഉന്നയിച്ചാല്‍ ബാധിക്കില്ല. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനാവശ്യസമ്മര്‍ദങ്ങള്‍ ഏര്‍പ്പെടുത്തുക, വേണ്ടാത്ത ടാര്‍ഗറ്റ് കൊടുത്ത് ബുദ്ധിമുട്ടിക്കുക തുടങ്ങിയവയൊന്നും ഇതുവരെ ചെയ്തിട്ടില്ല. കാര്യങ്ങള്‍ ചിട്ടയായി നടന്നുപോകാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത് -പോലീസ് മേധാവി പറഞ്ഞു.

പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനവേദിയിലാണ് ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് എം.എല്‍.എ.യുടെ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ. യോഗത്തിന്റെ ഉദ്ഘാടകനായിരുന്നു. മുഖ്യപ്രാസംഗികനായ ജില്ലാ പോലീസ് മേധാവിയെ കാത്തിരിക്കേണ്ടിവന്നതും എം.എല്‍.എ.യെ ചൊടിപ്പിച്ചു. പോലീസിലെ ഉന്നതരെ കുറ്റപ്പെടുത്തിയും സാധാരണ പോലീസുകാരെ പ്രശംസിച്ചുമായിരുന്നു എം.എല്‍.എ.യുടെ പ്രസംഗം.

ഒരു വിഭാഗം ഐ.പി.എസ്. ഓഫീസര്‍മാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞാണ് എം.എല്‍.എ. പ്രസംഗം തുടങ്ങിയത്. ”കഞ്ചാവ് കച്ചവടക്കാരുമായി ചേര്‍ന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ചില പുഴുക്കുത്തുകള്‍ ഈ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ക്കാരിനെതിരേ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ ചിലയാളുകള്‍ ശ്രമിക്കുന്നുണ്ട്. കഷ്ടപ്പെട്ട് ഇതരസംസ്ഥാനങ്ങളില്‍പ്പോയി പ്രതികളെ പിടിച്ചുകൊണ്ടുവരുന്ന സാധാരണ പോലീസുകാര്‍ക്ക് ഒരു പേരും കിട്ടുന്നില്ല. പോലീസിലെ ഉന്നതര്‍ക്ക് മാനുഷികമായ മാറ്റം ഉണ്ടായേതീരൂ” -എം.എല്‍.എ. പറഞ്ഞു.

”എസ്.പി. കുറേ സിംകാര്‍ഡ് പിടിച്ചത് ഞാന്‍ കണ്ടു. എന്റെ പാര്‍ക്കിലെ രണ്ടായിരത്തിലേറെ കിലോ ഭാരംവരുന്ന റോപ്പ് മോഷണംപോയി എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായില്ല. വിഷയം തെളിവുസഹിതം നിയമസഭയില്‍ അവതരിപ്പിക്കും. നമ്മുടെ പത്തുലക്ഷത്തിന്റെ മുതലിനെക്കുറിച്ച് ഒരു വിവരവുമില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനല്ലേ, എന്റെ വീട്ടിനകത്ത് ഇങ്ങനെയൊരു സംഭവം നടന്നിട്ട്, എന്നെ വിളിച്ചിട്ട് എന്താണ് പറയേണ്ടത്?” -അദ്ദേഹം ചോദിച്ചു.

എസ്.പി. വരാന്‍ വൈകിയതിനെയും അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു. ”പത്തുമണിക്കാണ് അസോസിയേഷന്റെ സമ്മേളനം പറഞ്ഞത്. ഞാന്‍ 9.50-ന് മലപ്പുറത്ത് എത്തി. ഞാന്‍ രാവിലെ ആദ്യം ആരംഭിക്കുന്ന ഒരു പരിപാടിയും ഒരുമിനിറ്റ് പോലും വൈകാറില്ല. അഞ്ചും പത്തും പരിപാടി ഉണ്ടാകുമ്പോള്‍ രണ്ടോ മൂന്നോ പരിപാടി കഴിഞ്ഞാല്‍ സ്വാഭാവികമായും വൈകും. ഇവിടെ വിളിച്ചപ്പോള്‍ പറഞ്ഞത് നിങ്ങള്‍ കുറച്ചുനേരം കൂടി കാത്തിരിക്കണം, ആളെത്തിയിട്ടില്ല എന്നാണ്.

ഒരു ചായയല്ലേ രാവിലെ കുടിക്കാന്‍ പറ്റൂ. ഞാന്‍ മലപ്പുറത്തുവന്ന് രണ്ടു ചായ കുടിച്ചു. 10.20-നാണ് ഇവിടെ വന്നത്. 27 മിനിറ്റ് ഞാന്‍ കാത്തിരുന്നു. ഒരു കുഴപ്പവുമില്ല. അദ്ദേഹം തിരക്കു പിടിച്ച ഓഫീസറാണ്. ആ തിരക്കിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വരാതിരുന്നതെങ്കില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല”- പി.വി. അന്‍വര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week