25.8 C
Kottayam
Wednesday, October 2, 2024

ബി.ജെ.പിയെ ജയിപ്പിച്ചു; ഛണ്ഡീഗഢ് കോർപ്പറേഷനിലെ രണ്ട് എ.എ.പി കൗൺസിലർമാർ തിരിച്ചെത്തി

Must read

ചണ്ഡീഗഢ്; ബി.ജെ.പി യില്‍ ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ രണ്ട് എ.എ.പി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. കൗണ്‍സിലര്‍മാരായ പൂനം ദേവി, നേഹ മുസാവത് എന്നിവരാണ് എ.എ.പി യിലേക്ക് മടങ്ങിയെത്തിയത്.

ഫെബ്രുവരി 18-നാണ് ഇവരടക്കം മൂന്ന് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേരുന്നത്. ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ തിരുമറി കാണിച്ച റിട്ടേണിങ് ഓഫീസര്‍ അനില്‍ മസീഹിനെ സുപ്രീം കോടതി പ്രോസിക്യൂട്ട് ചെയ്യുമെന്ന് പറഞ്ഞതിന് ഒരു ദിവസം മുമ്പാണ് കൗണ്‍സിലര്‍മാരുടെ ബി.ജെ.പി പ്രവേശം. എഎപിയുടെ കുല്‍ദീപ് കുമാറിനെ മേയാറായി പിന്നീട് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച നടന്ന സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പുകളില്‍ പൂനം ദേവിയുടേയും മുസാവത്തിന്റേയും വോട്ടുകള്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 35-അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മൂന്ന് എ.എ.പി കൗണ്‍സിലര്‍മാരുടെ വരവോടെ ബി.ജെ.പിയുടെ ശക്തി 17-ആയി ഉയര്‍ന്നു.

കോണ്‍ഗ്രസ്-എ.എ.പി സഖ്യത്തിനും 17-അംഗങ്ങളാണുള്ളത്. ഛണ്ഡീഗഢ് എംപിക്കും വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ വോട്ടും ശിരോമണി അകാലിദള്‍ കൗണ്‍സിലറുടെ വോട്ടും ലഭിച്ചതോടെ 19 വോട്ടുകള്‍ പിടിച്ച് ബി.ജെ.പിയുടെ കുല്‍ജീത്ത് സിങ് സീനിയര്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

ബി.ജെ.പി യില്‍ ചേര്‍ന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ പൂനം ദേവി ആം ആദ്മി കള്ളന്‍മാരുടെ പാര്‍ട്ടിയാണെന്നും വിമര്‍ശിച്ചിരുന്നു.

തെറ്റിധാരണകള്‍ സംഭവിക്കാമെന്നും തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും ഞായറാഴ്ച എ.എപിയിലേക്ക് മടങ്ങിവന്നതിന് ശേഷം ഇരുവരും പ്രതികരിച്ചു. ഇവര്‍ക്കൊപ്പം ബി.ജെ.പിയിലേക്ക് ചേര്‍ന്ന് മൂന്നാമത്തെ കൗണ്‍സിലര്‍ ഗുര്‍ചരണ്‍ കാല നിലവില്‍ ബി.ജെ.പിയില്‍ തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു; 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്....

Popular this week