24.9 C
Kottayam
Sunday, October 6, 2024

‘ആവർത്തിച്ച് കോടതിയെ സമീപിക്കുന്നു’; സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

Must read

ന്യൂഡൽഹി: ആവർത്തിച്ച് ഹർജികൾ സമർപ്പിക്കുന്നുവെന്ന് ആരോപിച്ച് ഐപിഎസ് മുൻ ഓഫീസർ സഞ്ജീവ് ഭട്ടിന് സുപ്രീം കോടതി മൂന്നുലക്ഷം രൂപ പിഴ ചുമത്തി. വിചാരണക്കോടതികൾക്കെതിരെ ആവർത്തിച്ച് ഹർജി സമർപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സഞ്ജീവ് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികൾ തള്ളിക്കൊണ്ടായിരുന്നു നടപടി. ഹർജിക്കാരൻ ആവർത്തിച്ച് കോടതിയെ സമീപിക്കുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പിഴത്തുകയായ മൂന്നുലക്ഷം രൂപ ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷനിൽ കെട്ടിവെക്കാനാണ് കോടതി നിർദേശം.

മൂന്ന് ഹർജികളുമായിട്ടാണ് സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചത്. നിലവിലെ ജഡ്ജി പക്ഷപാതം കാണിക്കുന്നതിനാൽ വിചാരണ മുതിർന്ന അഡീഷണൽ സെൻഷൻ ജഡ്ജി ബനസ്കന്തയുടെ കോടതിയിലേക്ക് മാറ്റണം, കോടതി നടപടികൾ ഓഡിയോ – വീഡിയോ റെക്കോർഡ് ചെയ്യണം, കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് സഞ്ജീവ് ഭട്ട് ഉന്നയിച്ചത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ ഭട്ട് ചോദ്യം ചെയ്തിരുന്നു. കേസിൽ മാർച്ച് 31ന് മുൻപ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. മയക്കുമരുന്ന് കേസിൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമം നടത്തിയെന്നാണ് ഭട്ടിനെതിരായ കേസ്.

കേസിൽ അറുപത് സാക്ഷികളിൽ പതിനാറ് പേരുടെ വിസ്താരം മാത്രം പൂർത്തിയായ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നായിരുന്നു ഭട്ടിൻ്റെ ആവശ്യം. സമയം നീട്ടി നൽകുന്നത് നീതിയുക്തമായ വിചാരണ ലഭിക്കാൻ കാരണമാകുമെന്നായിരുന്നു ഭട്ടിൻ്റെ വിശദീകരണം. എന്നാൽ ഈ വാദം അനാവശ്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി പിഴ ചുമത്തിയത്.

1990ലെ ഒരു കസ്റ്റഡി മരണക്കേസിൽ 2019 ജൂണിൽ ഗുജറാത്ത് ഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കസ്റ്റഡി മരണക്കേസിലെ ശിക്ഷയെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി മെയ് പത്തിന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ എംആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week