25 C
Kottayam
Tuesday, October 1, 2024

മണിപ്പൂർ വിഷയം: അടിയന്തരമായി ഇടപെടണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ നിവേദനം

Must read

ഇംഫാൽ: മണിപ്പൂരിൽ അയവില്ലാതെ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ നിവേദനം. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്നും വെടിനിൽത്താൻ വേണ്ടത് ചെയ്യണമെന്നും പത്ത് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

കോൺഗ്രസ്, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.ഐ.(എം), ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരിക്കുന്നത്. ‘എൻ.എച്ച്.- 2 അടച്ച് കുക്കി സമുദായക്കാർ മേയ് മൂന്നുമുതൽ ദേശീയപാതയ്ക്കരികിലായി താമസിച്ചുവരികയാണ്. അവശ്യ സാധനങ്ങളും മറ്റും ഇതുവഴി എത്തിക്കാൻ സാധിക്കുന്നില്ല.

വിലക്കയറ്റം കാരണം യാത്രക്കാരും വലയുകയാണ്. എത്രയും പെട്ടെന്ന് തന്നെ ദേശീയപാത തുറക്കാൻ വേണ്ടത് കേന്ദ്ര സർക്കാർ ചെയ്യണം’, പ്രതിപക്ഷ പാർട്ടികൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. അതേസമയം, മണിപ്പൂരിൽ പ്രത്യേകഭരണം എന്ന ആവശ്യത്തെ പ്രതിപക്ഷ പാർട്ടികൾ തള്ളി.

നിലവിലുള്ള സർക്കാരിൽ മണിപ്പൂരിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ ബി.ജെ.പി. എം.എൽ.എ.മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം അയച്ചിട്ടുണ്ട്. എട്ട് ബി.ജെ.പി. എം.എൽ.എമാരും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എൽ.എയുമാണ് നിവേദനം നൽകിയത്.

ഇതിനിടെ, 30 മെയ്തി എം.എൽ.എമാർ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും ധനമന്ത്രി നിർമലാ സീതാരാമനുമായും കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഈ സംഘത്തിൽ കൂടുതൽ പേരും ബി.ജെ.പി എം.എൽ.എ.മാരായിരുന്നു. എൻ.പി.പി.- ജെ.ഡി (യു)വിലെ ഓരോ എം.എൽ.എമാർ വീതം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രണ്ടു വിഭാഗങ്ങളായി തിരിഞ്ഞതോടെ മണിപ്പൂർ വിഷയത്തിൽ ബി.ജെ.പിയിൽ ഭിന്നത എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.

എന്നാൽ, ബി.ജെ.പി. ഭിന്നിച്ചിട്ടില്ലെന്നും ആശയവിനിമയത്തിലുണ്ടായ അപാകതയാണെന്ന് ഇത്തരത്തിൽ രണ്ട് സംഘങ്ങളായി പ്രശ്നം കേന്ദ്രത്തെ ധരിപ്പിക്കാൻ കാരണമെന്നും പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ച ഒമ്പത് എം.എൽ.എമാരിൽ ഒരാളായ നിഷികാന്ത് സിങ് സപത്തെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷം ശക്തമായ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ ജൂൺ 25 വരെ വിലക്കേർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പ്രവേശനം ജൂലൈ ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.

കുക്കി – മെയ്തി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ നൂറോളം പേരാണ് മരിച്ചത്. മണിപ്പൂരിനെ അവഗണിക്കുന്ന ഓരോ ദിവസവും വ്യക്തമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും സംഘർഷം നീട്ടാൻ താത്പര്യപ്പെടുന്നു എന്നാണെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. ’49 ദിവസമായി മണിപ്പൂർ കത്തുകയാണ്.

ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ പ്രധാനമന്ത്രി മോദിക്ക് വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ കഴിയുന്നത് എങ്ങനെയാണ്. പ്രശ്നത്തിന് പരിഹാരം കണേണ്ട ബി.ജെ.പി. ഭരണം കലാപത്തിന്റെ ഭാഗമാകുക മാത്രമാണ് ചെയ്യുന്നത്’ – കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week