28.7 C
Kottayam
Saturday, September 28, 2024

കോളേജുകാലത്ത് അങ്ങാടിക്കാരനുമായി ആരംഭിച്ച പ്രണയം,ആദ്യ ഭര്‍ത്താവിന്റെ മരണശേഷം ഭഗവത് സിംഗിനൊപ്പം,ഷാഫിയെക്കിട്ടിയതോടെ ഭര്‍ത്താവിനെയും വകവരുത്താന്‍ നീക്കം,പ്രണയരോഗിയായ ലൈലയുടെ കഥകളിങ്ങനെ

Must read

പത്തനംതിട്ട: ലോകത്തെ ഞെട്ടിച്ച ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയായ ലൈലയെ കുറിച്ച് നാട്ടിൽ അത്ര നല്ല അഭിപ്രായമില്ല. പ്രണയരോഗിയായ ലൈലയ്ക്ക് ഒരു പാട് കാമുകന്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്‌. ചെറുപ്പം മുതല്‍ചുറ്റിക്കളി കൂടുതലുണ്ടായിരുന്നുവെങ്കിലും അത് ഇത്ര വലിയ ഒരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

അറുപതിനടുത്ത് പ്രായം വരും ലൈലയ്ക്ക്. ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. പഠിക്കാൻ പോയ വഴിയുണ്ടായ പ്രണയം. പത്തനംതിട്ട മുസ്ലം പള്ളിക്ക് സമീപമുള്ള അങ്ങാടിക്കട നടത്തിപ്പുകാരനുമായി പതിവായി കണ്ടുള്ള പരിചയം പ്രണയത്തിൽ കലാശിച്ചു. പ്രണയം കൊടുമ്പിരിക്കൊണ്ട് വിവാഹത്തിലെത്തിയപ്പോൾ ഇലന്തൂർ ഇടപ്പരിയാരത്തെ പേരു കേട്ട പ്ലാവിനാൽ കുടുംബാംഗമായ ലൈല വീട്ടിൽ നിന്ന് പുറത്തായി. രണ്ടു സഹോദരന്മാരുമുണ്ട് ലൈലയ്ക്ക്. ഒരാൾ വിദേശവാസം കഴിഞ്ഞ് കുടുംബവുമായി സസുഖം നാട്ടിൽ ജീവിക്കുന്നു. മറ്റൊരാൾ മാവേലിക്കരയിലെ ആശ്രമത്തിലെ അന്തേവാസിയാണ്. അവിവാഹിതൻ. കാഷായവും ധരിച്ച് ഭക്തിയും നിഷ്ഠയുമൊക്കെയായി ഇപ്പോൾ കുടുംബവീട്ടിൽ കഴിയുന്നു.

വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി. മണിക്കൂറുകളോളം പ്രാർത്ഥിക്കുന്ന ശീലമുണ്ടായിരുന്നു. കടുത്ത വിശ്വാസിയുമായിരുന്നു. ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണശേഷമാണ് ഭഗവൽ സിങുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നത്. ആദ്യ വിവാഹത്തിൽ ഭഗവൽ സിങിന് ഒരു മകളുണ്ടായിരുന്നു. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനും ഉണ്ടായി. പിതാവിന്റെ വഴി പിന്തുടർന്ന് വൈദ്യനാകാൻ മകൻ ശ്രമം നടത്തിയിരുന്നു. ഇതിനായി കുറേക്കാലം ആറന്മുളയിലൊരിടത്ത് കളരി പരിശീലിക്കാൻ പോയിരുന്നു. പിന്നീട് ജോലി തേടി വിദേശത്തേക്ക് പോയി. നിലവിൽ ഭഗവൽ സിങിന്റെ മക്കൾ രണ്ടു പേരും വിദേശത്താണ്.

ചെറുപ്പകാലത്ത് തന്നെ ലൈലയുടെ പോക്ക് അത്ര ശരിയായ ദിശയിലായിരുന്നില്ലെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നിലധികം ആൾക്കാരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. അതു കാരണം തന്നെ ഇവരുടെ സ്വഭാവം അത്ര നല്ലതായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഭഗവൽ സിങുമായി ഒന്നിച്ച് താമസിച്ചു വരുമ്പോൾ തന്നെ ഇത്തരം ചുറ്റിക്കളികൾ ഇവർ നടത്തിയിരുന്നു. ഷാഫിയുമായി അടുത്തതും ഈ വഴിക്കാണെന്ന് കരുതുന്നു. ഭഗവൽ സിങിന് മുന്നിൽ വന്ന് ഷാഫിയും ലൈലയും ലൈംഗിക ബന്ധം പുലര്‍ത്തിയതായി മൊഴി ലഭിച്ചുവെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു.ആഭിചാരത്തിനൊപ്പം അവിഹിതവും ചേര്‍ന്നതോടെ കേരളം ഞെട്ടുന്ന കുറ്റകൃത്യമായി മാറി

കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലി കേസിൽ ഒരോ നിമിഷവും കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കേരളം അത്രയൊന്നും കേട്ടിട്ടില്ലാത്ത നരബലി കേസിന്റെ ചുരുളഴിയുമ്പോൾ പ്രതികളുടെ കൊടും ക്രൂരത കൂടിയാണ് വെളിച്ചത്ത് വരുന്നത്. ജീവിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീകളെ നോട്ടമിട്ട് വാഗ്ദാനം നൽകിയാണ് ഇവർ നരബലിക്ക് ഇരകളാക്കിയത്. ലോട്ടറി വിറ്റു നടന്ന റോസ്‌ലിക്ക് പത്ത് ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവർ കൂടെക്കൂട്ടിയത്. പെരുമ്പാവൂരുകാരനായ ഷാഫിയാണ് ഇവരെ കൂട്ടിക്കൊണ്ടുവന്നത്.

ഷാഫിയുടെ വാഗ്ദാനമായ 10 ലക്ഷത്തിൽ വീണ റോസ്ലിയായിരുന്നു ഇവരുടെ ആദ്യത്തെ ഇര. ലോട്ടറി വിൽപ്പനക്കാരിയായ റോസ്ലി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഇവരുടെ കൂടെ കൂടിയത്. എന്നാൽ ഇവരുടെ സങ്കേതത്തിൽ കൊടും പീഡനമാണ് റോസ്ലിക്ക് നേരിടേണ്ടിവന്നത്. സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തിയ ശേഷമായിരുന്നു ആക്രമണം.ഷാഫി തലയ്ക്കടിച്ച് ബോധം കെടുത്തി.തുടര്‍ന്ന് ലൈല യോനിയില്‍ കുത്തി ആഴ്ത്തി രക്തം ഇറ്റുവീഴിച്ചു.ജീവനോടെയായിരുന്നു കൊടുംപാതകം. ശരീരത്തിന്റെ പല ഭാഗത്തും കത്തികൊണ്ട് മുറിവേൽപ്പിച്ചു. രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പ്രതികൾ പൂജ നടത്തിയത്.

രാത്രി മുഴുവൻ റോസ്‌ലിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം വീടിന് മുന്നിൽ തന്നെ കുഴിച്ചിടുകയായിരുന്നു ചെയ്തത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയെങ്കിലും ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും വീണ്ടുമൊരു നരബലി നടത്തിയാലേ ഐശ്വര്യം ലഭിക്കു എന്നു കരുതിയാണ് പ്രതികൾ രണ്ടാമത്തെ ഇരയെ തേടിയത്. അങ്ങനെയാണ് പ്രതികൾ പത്മയെ കണ്ടെത്തുന്നതും നരബലിക്ക് ഇരയാക്കുന്നതും. റോസ്‌ലി നേരിട്ടതിന് സമാനമായ പീഡനം തന്നെയാണ് പത്മയും നേരിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week