25.5 C
Kottayam
Monday, September 30, 2024

മോർഫ് ചെയ്ത അശ്ലീലദൃശ്യം, ഭീഷണി, തട്ടിയത് 500 കോടി; ലോൺആപ്പ് സംഘത്തിലെ 22 പേർ പിടിയിൽ

Must read

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോണ്‍ ആപ്പ് പണം തട്ടിപ്പുകാരുടെ വന്‍ റാക്കറ്റിനെ വലയിലാക്കി ഡല്‍ഹി പോലീസ്. 500 കോടിരൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനൊടുവിലാണ് 22 പേരെ ഡല്‍ഹി പോലീസ് പിടികൂടിയിരിക്കുന്നത്. പിടിയിലായവര്‍ എല്ലാം ഇന്ത്യക്കാരാണെങ്കിലും ചൈനീസ് സംഘങ്ങളാണ് ആപ്പുകളെ നിയന്ത്രിക്കുന്നതെന്നും അവരുടെ തൊഴിലാളികളാണ് തങ്ങളെന്നും പിടിയിലായവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

നൂറിലധികം ലോണ്‍ ആപ്പുകള്‍ നിയന്ത്രിക്കുന്നവരാണ് പിടിയിലായതെന്നാണ് പോലീസ് അറിയിക്കുന്നത്. ക്യാഷ് പോര്‍ട്ട്, റുപി വേ, ലോണ്‍ ക്യൂബ്, വൗ റുപ്പി, ജയന്റ് വാലറ്റ്, ഹായ് റുപ്പി, വാലറ്റ്്‌വിന്‍, ഫിഷ് ഹബ്, യേകാഷ്, ഐയാം ലോണ്‍, ഗ്രൗട്രീ, മാജിക് ബാലന്‍സ്, ഫോര്‍ച്യൂണ്‍ട്രീ, സൂപ്പര്‍കോയിന്‍, റെഡ് മാജിക് എന്നീ ആപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 51 മൊബൈല്‍ ഫോണ്‍, 25 ഹാര്‍ഡ് ഡിസ്‌ക്ക്, 9 ലാപ്‌ടോപ്പുകള്‍, 19 ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍, മൂന്ന് കാറുകള്‍ നാല് ലക്ഷം രൂപ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഹവാല, ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ഇത്തരക്കാര്‍ പണം തട്ടിയെടുക്കുന്നതെന്ന് പോലീസ് അറിയിച്ചു. കേരളത്തിലടക്കം നിരവധി പേരാണ് ലോണ്‍ ആപ്പുകാരുടെ തട്ടിപ്പിന് ഇരയായത്. വലിയ രീതിയില്‍ പരാതികളും ഉയര്‍ന്നിരുന്നു

ആപ്പുകള്‍ വഴിയാണ് മറ്റ് തെളിവുകളൊന്നും ആവശ്യപ്പെടാതെ പണം കടം നല്‍കുന്നത്. ആപ്പുകള്‍ ഫോണിലേക്ക് ഡൗണ്‍ലോടാകുമ്പോള്‍ നല്‍കുന്ന കണ്‍സന്റ് വഴി വ്യക്തികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും. പണം അടക്കുന്നത് ഒരു തവണ തെറ്റിയാല്‍ പോലും ചോര്‍ത്തിയെടുത്ത ഫോണിലെ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും

കേരളത്തിലടക്കം നിരവധി പേരാണ് ആപ്പ് കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്തത്.

ഡല്‍ഹി പോലീസിന്റെ ദ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍(ഇ.എഫ്.എസ്.ഒ) വിഭാഗമാണ് ലഭിച്ച നൂറോളം പരാതികളില്‍ അന്വേഷണം നടത്തിയത്. ലോണ്‍ ആപ്പുകാര്‍ ചോര്‍ത്തിയെടുക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ചൈനീസ് ആസ്ഥാനമായ സര്‍വറുകളിലേക്കാണ് പോവുന്നതെന്ന് പോലീസ് അറിയിച്ചു. അവിടെ നിന്നാണ് ആപ്പുകളുടെ പൂര്‍ണ നിയന്ത്രണം.

വിവിധ വ്യാജ നമ്പറുകളില്‍ നിന്നാണ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വിളികള്‍ വരുന്നത്. പിന്നീട് സ്വിച്ച് ഓഫ് ആവുകയും ചെയ്യും. അതുകൊണ്ടു തന്നെ ഫോണ്‍ നമ്പറിനെ ഫോളോ ചെയ്ത് അന്വേഷണം നടത്തുന്നതില്‍ പോലീസിന് പലപ്പോഴും തിരിച്ചടിയും നേരിടേണ്ടിയും വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week