CrimeKerala

16കാരിയെ നിരന്തരം പീഡിപ്പിച്ച് അസം സ്വദേശി, ഗർഭിണിയെന്നറിഞ്ഞപ്പോൾ നാട്ടിലേക്ക് മുങ്ങി പ്രതി

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി ഷാരൂഖാന്‍ എന്നു വിളിക്കുന്ന റിബുന്‍ അഹമ്മദിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിലാരുമില്ലാതിരുന്ന സമയത്ത് പ്രതി പലതവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ പ്രതി അസമിലേക്കു കടന്നു. പിന്നീട് കേരളത്തില്‍ തിരിച്ചെത്തിയശേഷം വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും മറ്റുവിവരങ്ങളൊന്നുമില്ലാതിരുന്നത് ഇയാളെ കണ്ടെത്താന്‍ പോലീസിനെ കുഴക്കിയിരുന്നു. തുടര്‍ന്ന് അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്.

വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. ഗംഗാപ്രസാദ്, എ.എസ്.ഐ. ആര്‍.വി.ബൈജു, ആനന്ദകുട്ടന്‍, സി.പി.ഒ.മാരായ ഹരി, രതീഷ്,, അജില്‍, ജയശങ്കര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button