25.5 C
Kottayam
Monday, September 30, 2024

‘ഇപ്പോള്‍ ഇല്ലെങ്കില്‍ പിന്നെ എന്ന്..’ കേരളത്തില്‍ ഇനി വികസനത്തിന്റെ കുതിച്ചു കയറ്റമെന്ന് മുഖ്യമന്ത്രി

Must read

കൊച്ചി: ആരൊക്കെ എതിര്‍ത്താലും സില്‍വര്‍ ലൈന്‍ പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നാടിന് ആവശ്യമാണ്. വികസനത്തില്‍ താല്‍പര്യമുള്ള എല്ലാവരും സഹകരിക്കണം. ഇപ്പോള്‍ നടന്നില്ലെങ്കില്‍ എപ്പോള്‍ എന്ന് കൂടി നാം ആലോചിക്കണം. പദ്ധതിയെ എതിര്‍ക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ ഇനി വികനത്തിന്റെ കുതിച്ചു കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹൃദമായാണ് തയാറാക്കുക. പരിസ്ഥിതിക്ക് ഒരു ദോഷവും വരില്ല, മറിച്ച് ഗുണമാണ് ഉണ്ടാകുക. നെല്‍കൃഷി തടസപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എന്നും വികസനത്തിന് എതിരാണ്. ഏതാനും ചിലര്‍ എതിര്‍ത്തപ്പോള്‍ ദേശീയപാത വികസനം യുഡിഎഫ് ഉപേക്ഷിച്ചു. പിന്നെ എന്തുണ്ടായി ഇടതുസര്‍ക്കാര്‍ വന്നാണ് ജനങ്ങളെ മനസിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എംഎല്‍എമാരുമായി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി വീണ്ടും മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്തെത്തി. സില്‍വര്‍ ലൈനിനായി മുഖ്യമന്ത്രിക്കാണ് പിടിവാശിയുള്ളത്. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. കേരളത്തിലെ ബ്യൂറോക്രസി പരാജയമാണെന്നും ശ്രീധരന്‍ പറഞ്ഞു.

നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. നാടിനാവശ്യമായ പദ്ധതികള്‍ വേറെയുണ്ട്. ആകാശപാതയാണ് കേരളത്തിന് അനുയോജ്യം. പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി കൊണ്ടുവരാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ പുറത്തു വിടാത്തത് ദുരൂഹമാണ്. സര്‍ക്കാരിന് എന്തോ ഹിഡന്‍ അജണ്ട ഇക്കാര്യത്തിലുണ്ട്. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ നിലമ്പൂര്‍ – നഞ്ചന്‍കോട് പാത എന്തുകൊണ്ട് നിര്‍ത്തി ലൈറ്റ് മെട്രോ പ്രോജക്ടുകള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week