25.9 C
Kottayam
Saturday, September 28, 2024

സ്ത്രീധന മരണക്കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്നതെങ്ങിനെ? നിരീക്ഷണവുമായി സുപ്രീം കോടതി

Must read

ന്യൂഡൽഹി:സ്ത്രീധന മരണ കേസുകൾ വിചാരണ ചെയ്യുന്ന കോടതികളിലെ ജഡ്ജിമാരുടെ ജാഗ്രതക്കുറവും സൂക്ഷ്മതയില്ലായ്മയും മൂലം പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കോടതിക്കു ചോദ്യം ചെയ്യാം. എന്നാൽ, ഇതു വെറും വഴിപാടു പോലെയാണ് ചില വിചാരണ കോടതി ജഡ്ജിമാർ ചെയ്യുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. ഹരിയാണയിലെ ഒരു സ്ത്രീധന മരണ കേസിൽ പ്രതിയെ വിചാരണ കോടതിയും പഞ്ചാബ് ഹൈക്കോടതിയും ശിക്ഷിച്ചു.

അതിനെതിരെ പ്രതികളായ സത്ബീർ സിങ്ങും മറ്റും നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ട് ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. സ്ത്രീധനപീഡനത്തെ തുടർന്ന് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന പ്രോസിക്യൂഷൻ കേസ് തെളിയിക്കപ്പെട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

പ്രതിക്കെതിരെയുള്ള തെളിവുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി അതേക്കുറിച്ച് പ്രതിയുടെ മറുപടി വിചാരണ കോടതി തേടിയിരിക്കണം. വളരെ ജാഗ്രതയോടെ, സൂക്ഷ്മവും നീതിപൂർവ്വവുമായി വിചാരണ കോടതി ജഡ്ജി ചെയ്യേണ്ട ചുമതലയാണിത്. എന്നാൽ, ഇതു വെറും നടപടിക്രമമായി കണക്കാക്കി ചില ജഡ്ജിമാർ അലസതയോടെ കൈകാര്യം ചെയ്യുന്നുവെന്നും നടപടി വെറും വഴിപാടു പോലെയായി തീർന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രതിയോട് അതീവജാഗ്രതയോടെ തിരക്കേണ്ട കാര്യങ്ങളാണ് വിചാരണ കോടതി ജഡ്ജിക്കു പിഴവു പറ്റിപ്പോരുന്നത്. ഈ കേസിൽ അതു വ്യക്തമാണെന്നും അതിനാൽ പ്രോസിക്യൂഷൻ കോസ് തെളിയിക്കപ്പെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

അതിനാൽ വിചാരണ കോടതിയും ഹൈക്കോടതിയും സ്വീകരിച്ച നിഗമനങ്ങളിൽ ഇടപെടേണ്ടിയിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. ജാഗ്രതയോടെ വിചാരണ കോടതി ചെയ്യേണ്ട ചുമതലകൾക്കു വീഴ്ച്ച വരുന്നത് പൊറുക്കാൻ കഴിയില്ല. സ്ത്രീധന മരണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്ന സ്ഥിതിയാണ് ഇന്ത്യയിൽ ഉള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു.

നിർഭാഗ്യകരമായ ഒരു സ്ഥിതി കൂടെയുണ്ട്. പീഡനത്തിനു വിധേയമായ പെൺകുട്ടിയുടെ ചില ബന്ധുക്കളെയും അനാവശ്യമായി പ്രതികളാക്കുന്ന സ്ഥിതിയും നിലവിലുണ്ട്. അതിനാൽ ഇക്കാര്യത്തിലും ജാഗ്രത പുലർത്തണം.ഇനി വിചാരണ കോടതി ജഡ്ജിമാർ മാത്രമല്ല ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത്. പ്രോസിക്യൂഷനും പ്രതിക്കും അതിൽ കാര്യമായ പങ്കുണ്ട്. എല്ലാവരും അതീവസൂക്ഷ്മതയും ജാഗ്രതയും പുലർത്തിയാകണം കേസിനെ സമീപിക്കേണ്ടത്. പല തലങ്ങളിലുള്ള വീഴ്ച്ചയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

Popular this week