28.7 C
Kottayam
Saturday, September 28, 2024

ശംഖ് വിളിക്കൂ, ശ്വാസകോശം കരുത്തുള്ളതാവും; കൊവിഡിനെ പ്രതിരോധിക്കാമെന്ന് യോഗ പരിശീലകര്‍

Must read

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസം കിട്ടാതെയുള്ള മരണങ്ങളാണ് കൂടുതല്‍ സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ശ്വസന പ്രക്രിയ സുഖമമായി നടക്കാന്‍ ശംഖ് വിളിക്കുന്നത് നല്ലതാണെന്ന് യോഗ വിദഗ്ധര്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള യോഗ പരിശീലിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇത്തരമൊരു ശ്രമവുമായി രംഗത്തെത്തിയത്.

ശംഖ് വിളിക്കുന്നത് ശ്വാസ കോശത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും ഇതിലൂടെ കോവിഡിനെ തടയാമെന്നും രത്തന്‍ സിന്‍ഹ എന്ന യോഗ ഗുരു പറയുന്നു. ഹിന്ദു, ബുദ്ധ മത വിശ്വാസമനുസരിച്ച് ശംഖ് വിളിക്കുന്നത് പ്രാധാന്യമുള്ള ചടങ്ങാണ്. തങ്ങളുടെ പാരമ്പര്യമാണ് ഇതെന്നും ഇത്തരത്തില്‍ സ്ഥിരമായി ശംഖ് വിളിക്കുന്നതിനാല്‍ ശ്വാസ കോശത്തിന് നല്ല ഉറപ്പും ശ്വസനപ്രക്രിയ അനായാസവുമാണെന്നും രത്തന്‍ സിന്‍ഹ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ പ്രദേശത്തുള്ളവര്‍ ഇപ്പോള്‍ രാവിലെ ആറ് മണിക്ക് അവരവരുടെ വീടുകളില്‍ ഇരുന്ന് ശംഖ് വിളിക്കാറുണ്ടെന്ന് വയോധികനായ ജിപി സിങ് പറയുന്നു. പ്രഭാത സവാരിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമായതിനാലും എല്ലാവരും വീടുകളില്‍ തന്നെ കഴിയുന്നതിനാലും ഇപ്പോള്‍ എല്ലാവരും രാവിലെ ഇത് ചെയ്യാറുണ്ട്. കുട്ടികളടക്കമുള്ളവര്‍ പങ്കാളികളാകുന്നു. അങ്ങനെ ഒരു പരസ്പരമുള്ള ഒരു ഐക്യവും ഈ പ്രവര്‍ത്തിയിലൂടെ കിട്ടുന്നുവെന്നും ജിപി സിങ് വ്യക്തമാക്കി. മാത്രമല്ല നെഗറ്റീവ് എനര്‍ജിയെ അകറ്റി നിര്‍ത്താന്‍ ശംഖിന്റെ ശബ്ദത്തിന് സാധിക്കുമെന്നും ജിപി സിങ് അവകാശപ്പെട്ടു.

യോഗ പരിശീലിക്കുന്ന ഓരോ വ്യക്തിയും ഇപ്പോള്‍ രാവിലെ ഒരു അഞ്ച് മിനിറ്റെങ്കിലും ശംഖൂതുന്നുണ്ടെന്ന് സമീര്‍ ഖന്ന എന്നയാളും സാക്ഷ്യപ്പെടുത്തുന്നു. കോവിഡില്‍ ഇപ്പോള്‍ ആളുകള്‍ ശ്വാസം എടുക്കാനാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇത്തരം അവസ്ഥകള്‍ വരാതെയിരിക്കാന്‍ ശംഖൂതുന്നത് നല്ലതാണ്. അതിലൂടെ ശ്വസന പ്രക്രിയ അനായസമാകുന്നു. ശ്വാസ കോശത്തിന് ശക്തിയും ശ്വാസമെടുക്കാനുള്ള കരുത്തും വര്‍ധിക്കുമെന്നും സമീര്‍ ഖന്ന പറഞ്ഞു.

ഇതിന്റെ ശാസ്ത്രീയത സംബന്ധിച്ച് തങ്ങള്‍ക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്ന് യോഗ ഗ്രൂപ്പിലെ അംഗങ്ങള്‍ പറയുന്നു. എന്നാല്‍ സ്ഥിരമായി തങ്ങള്‍ ശംഖൂതുന്നതിനാല്‍ ശ്വസന പ്രക്രിയ അനായാസം നടക്കുന്നുവെന്നാണ് അംഗങ്ങള്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ മാസം ആദ്യം മുതല്‍ക്കാണ് തങ്ങള്‍ ഇത്തരമൊരു പരിശീലനം ആരംഭിച്ചത്. അതിന് ശേഷം ശ്വസനം അനായസമാകുകയും മാത്രമല്ല ഒരു പോസിറ്റീവ് മനോഭാവം സ്വന്തമാക്കാന്‍ സാധിച്ചെന്നും ഖന്ന കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളടക്കമുള്ളവരും ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. വീട്ടിനകത്ത് ശംഖൂതുന്നത് വീട്ടിലെ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചെന്ന് അവരും അടിവരയിടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week