30.5 C
Kottayam
Friday, October 18, 2024

നെടുമങ്ങാട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ 16കാരിയുടെ മൃതദേഹം കിണറ്റില്‍; അമ്മയും കാമുകനും കസ്റ്റഡിയില്‍

Must read

നെടുമങ്ങാട്: രണ്ടാഴ്ച മുന്‍പ് നെടുമങ്ങാട് നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരാന്തറ ആര്‍.സി പള്ളിക്കു സമീപമുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാരാന്തല കുരിശടിയില്‍ മഞ്ജു (39)വിനെയും അമ്മയുടെ കാമുകന്‍ ഇടമല സ്വദേശി അനീഷി(27)നെയും തമിഴ്നാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ ശേഷം ഇവര്‍ കടന്നുകളഞ്ഞതായാണ് പ്രഥമിക നിഗമനം. കുട്ടി ആത്മഹത്യ ചെയ്തതോടെ തങ്ങള്‍ നാടുവിടുകയായിരുന്നുവെന്ന് അമ്മയും കാമുകനും പറയുന്നുണ്ടെങ്കിലും അത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

മൃതദേഹത്തിന് 18 ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ വീടിനു പരിസരത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. പതിനൊന്നാം തീയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. 17നാണ് പരാതി ലഭിച്ചത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം. ഡി.എന്‍.എ പരിശോധന അടക്കം നടത്തേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. വാടകവീട്ടില്‍ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും കാണാനില്ലെന്ന് കാണിച്ച് അമ്മൂമ്മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മുന്‍പ് നെടുമങ്ങാട് കരിപ്പൂരില്‍ താമസിച്ചിരുന്ന ഇവര്‍ കുടുംബത്തോട് അകന്ന് പറങ്ങോട് വാടകവീട്ടിലേക്ക് മാറിയിരുന്നു.

അമ്മയുടെ ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മയെയും കാമുകനെയും തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയപ്പോള്‍ പെണ്‍കുട്ടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലില്‍ അമ്മയും കാമുകനും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. കുട്ടിയെ കാണാനില്ലെന്നാണ് ആദ്യം മൊഴി നല്‍കിയത്. പിന്നീട് കുട്ടി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെ നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. അമ്മയും യുവാവും തമ്മിലുള്ള ബന്ധത്തിന് മകള്‍ തടസ്സം നിന്നതിനാല്‍ കൊലപ്പെടുത്തിയതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മകള്‍ തമിഴ്നാട്ടിലേക്ക് ഒളിച്ചോടിപോയെന്നും അവളെ തിരക്കി തിരുപ്പതിയിലേക്ക് പോവുകയാണെന്നും വീട്ടുകാരോട് പറഞ്ഞശേഷമാണ് അമ്മ പോയതെന്ന് അയല്‍ക്കാര്‍ പറയുന്നു. പോലീസില്‍ വിവരം അറിയിക്കേണ്ട എന്നും വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാതെ വന്നതോടെയാണ് മുത്തച്ഛനും മുത്തശ്ശിയും പോലീസിനെ സമീപിക്കുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week