24.6 C
Kottayam
Friday, September 27, 2024

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി, ചിതയില്‍ വെച്ചപ്പോള്‍ ജീവന്റെ തുടിപ്പ്, 72കാരിയുമായി ആംബുലന്‍സ് ആശുപത്രിയിലേക്ക് തിരിച്ചുപാഞ്ഞു; ഒടുവില്‍

Must read

റായ്പൂര്‍: മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 72കാരിയുടെ മൃതദേഹം ചിതയില്‍ വെച്ചതിന് ശേഷം ജീവന്റെ തുടിപ്പ്. സംസ്‌കാരത്തിന് തൊട്ടുമുന്‍പ് ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നത് മുന്‍പ് 72 കാരി മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

റായ്പൂരിലെ ഭീം റാവു അംബേദ്ക്കര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 72 കാരി മരിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്‌കാരത്തിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ചിതയില്‍ മൃതദേഹം വെച്ച ശേഷമാണ് 72കാരിക്ക് ജീവനുള്ളതായി തിരിച്ചറിഞ്ഞത്. സംസ്‌കാരത്തിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് 72കാരി ജീവനോടെ ഇരിക്കുന്ന കാര്യം കണ്ടെത്തിയത്.

ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. അബോധാവസ്ഥയിലായ നിലയിലാണ് ലക്ഷ്മി ഭായിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പരിശോധിച്ചപ്പോള്‍ കൊവിഡ് നെഗറ്റീവായിരുന്നു. ഇസിജി ഉള്‍പ്പെടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധ കുറവല്ലെന്നും ആശുപത്രിയിലെ തന്നെ ജീവനക്കാരിയായ ലക്ഷ്മി ഭായിയുടെ ചെറുമകള്‍ ഇതിനെല്ലാം സാക്ഷിയാണെന്നുമാണ് അധികൃതരുടെ ഭാക്ഷ്യം.

ശ്മശാനത്തില്‍ വച്ച് ലക്ഷ്മി ഭായിയുടെ ശരീരത്തില്‍ താപനില ഏറിയും കുറഞ്ഞും നില്‍ക്കുന്നത് അമ്പരപ്പിച്ചതായി ചെറുമകള്‍ നിധി പറയുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ഓക്സിജന്‍ ലെവല്‍ 85 വരെ ഉയര്‍ന്നു. രോഗിക്ക് ജീവനുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി നിധി ആരോപിക്കുന്നു. ആശുപത്രിയിലെ ഇസിജി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ ആരും തന്നെ സഹകരിച്ചില്ലെന്നും നിധി പറയുന്നു. ഡോക്ടര്‍മാര്‍ ശരിയായ രീതിയില്‍ നോക്കിയിരുന്നുവെങ്കില്‍ തന്റെ മുത്തശ്ശി ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് നിധി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

Popular this week