25.5 C
Kottayam
Monday, September 30, 2024

ഭൂമി കുംഭകോണത്തിന് പിന്നാലെ കത്തോലിക്കാ സഭയില്‍ കുര്‍ബാനപ്പണ കുംഭകോണവും,ഇടപ്പള്ളിപ്പള്ളി വികാരിയെ സംരക്ഷിയ്ക്കാന്‍ നീക്കമെന്ന് കാത്തലിക്ക് ഫോറം

Must read

കൊച്ചി:ഭൂമി വിവാദത്തിന് പിന്നാലെ എറണാകുളം അങ്കമാലി അതിരൂപയില്‍ കുര്‍ബാന പണ കുംഭകോണവിവാദവും.പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ ഇടപ്പള്ളി പള്ളിയില്‍ വികാരിയുടെയും
അസിസ്റ്റന്റ് വികാരിയുടെയും നേതൃത്വത്തില്‍ 35 ലക്ഷം രൂപയുടെ കുര്‍ബാനപ്പണ കുംഭകോണം നടന്നതായാണ് ഇന്ത്യന്‍ കാത്തലിക് ഫോറം ആരോപിയ്ക്കുന്നത്. വിശ്വാസികള്‍ വിവിധ നിയോഗങ്ങള്‍ക്കായി കുര്‍ബാന ചൊല്ലാന്‍ ഏല്പിക്കുന്ന പണത്തില്‍ നിന്നും 35 ലക്ഷം രൂപ കവര്‍ന്നതായാണ് ആരോപണം.

വിശ്വാസികള്‍ മരിച്ചവര്‍ക്കു മോക്ഷം കിട്ടാനും ജോലി, വിവാഹം, രോഗസൗഖ്യം, കാര്യസാധ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ച പണമാണ്. ഒരു വൈദികന് ഒരു കുര്‍ബാനക്ക് ഒരു കുര്‍ബാനപ്പണമേ സ്വീകരിക്കാവൂ എന്നാണ് നിയമം. മിച്ചം വരുന്ന കുര്‍ബാന നിയോഗവും പണവും സ്വീകരിച്ച് മറ്റു വൈദികരേയോ കുര്‍ബാന നിയോഗം ഇല്ലാത്ത രൂപതകളെയോ ഏല്‍പ്പിക്കണം. ഇങ്ങനെ കുര്‍ബാന ചൊല്ലിക്കേണ്ട പണമാണ് ഇടപ്പള്ളി പള്ളി കുംഭകോണം നടത്തിയിരിക്കുന്നത്. ഒരു കുര്‍ബാനക്ക് 100 രൂപ വച്ച് കണക്കു കൂട്ടിയാല്‍ 35,000 കുര്‍ബാനയുടെ പണമാണ് ഇങ്ങനെ ഇടപ്പള്ളി പള്ളിവികാരിയുടെ നേതൃത്വത്തില്‍ വകമാറ്റിയത്.കുര്‍ബാനപ്പണം കൈകാര്യം ചെയ്യുന്നതില്‍ കാണിക്കുന്ന അഴിമതി അതീവ ഗൗരവമുള്ള കുറ്റമായാണ് കത്തോലിക്കാ സഭ കാണുന്നത്. ഈ അഴിമതിയുടെ പേരില്‍ കൊച്ചച്ചനെ മാത്രം സസ്പെന്‍ഡ് ചെയ്ത് വികാരിയച്ചനെ രക്ഷിക്കാനുള്ള നടപടികളാണ് എറണാകുളം രൂപത സ്വീകരിച്ചിരിക്കുന്നത്. കുര്‍ബാനപ്പണം അനധികൃതമായി വകമാറ്റാനുള്ള മുഴുവന്‍ ചെക്കുകളിലും ഒപ്പിട്ടിരിക്കുന്നത് വികാരി ആണ്.

ഭൂമിവിവാദത്തിന്റെ സമയത്ത് ഈ വൈദികന്‍ കര്‍ശന വിമത നിലപാട് സ്വീകരിച്ചതിനാല്‍ ഇദ്ദേഹത്തെ രക്ഷിക്കണം എന്നാണ് അന്ന് ‘സുതാര്യത’ എന്ന മുദ്രാവാക്യം മുഴക്കിയ വിമത വൈദികരുടെ ഇപ്പോഴത്തെ നിലപാട്. പണം ലഭിച്ചു എന്ന് ഉറപ്പ് വരുത്താതെ കര്‍ദിനാള്‍ ആലഞ്ചേരി പ്രമാണങ്ങളില്‍ ഒപ്പിട്ടു എന്ന വിമത വിഭാഗത്തിന്റെ ആരോപണത്തിലാണ് ഭൂമിവിവാദം തുടങ്ങുന്നത്. എന്നാല്‍ 35 ലക്ഷം രൂപയുടെ കുര്‍ബാനപ്പണം കൈമാറ്റം ചെയ്യാന്‍ ചെക്കുകളില്‍ ഒപ്പിട്ട വികാരിയെ സംരക്ഷിക്കണം എന്നാണ് ഇപ്പോള്‍ വിമതവിഭാഗം വാദിക്കുന്നത്. ഇത് വിശ്വാസികളുടെ ഇടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ കുര്‍ബാനപ്പണ കുഭകോണം നടക്കുന്നതെന്നും ഇന്ത്യന്‍ കാത്തലിക്‌ഫോറം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week