28.8 C
Kottayam
Thursday, June 4, 2026

ചോളത്തിനും ഗോതമ്പിനും ഇടയില്‍ കറുപ്പു കൃഷി; അറസ്റ്റിലായതോടെ കുറ്റം വീട്ടുജോലിക്കാരനെ ചാരി ബിജെപി നേതാവ്; റെയ്ഡില്‍ കണ്ടെടുത്തത് എട്ട് കോടി വിലമതിക്കുന്ന കറുപ്പ് ചെടികള്‍

Must read

ദുര്‍ഗ്: ഫാം ഹൗസില്‍ കറുപ്പ് കൃഷി ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ഛത്തീസ്ഗഡ് ബി.ജെ.പി നേതാവ് വിനായക് താമ്രകര്‍ കുറ്റം ചെയ്തത് വീട്ടുജോലിക്കാരനാണെന്ന് ആരോപിച്ചു രംഗത്ത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും രാജസ്ഥാനില്‍ നിന്നുള്ള വീട്ടുജോലിക്കാരനാണ് ഇതിന് പിന്നില്ലെന്നുമാണ് വിനായക് പോലീസില്‍ നല്‍കിയ മൊഴി. ബി.ജെ.പിയുടെ കര്‍ഷക വിഭാഗത്തിലെ അരി മില്ലിങ് സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ഏകോപന ചുമതല വഹിച്ചിരുന്ന വിനായക് തമ്രാക്കറിനെ അറസ്റ്റിലായ ദിവസം തന്നെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.

ശിവനാഥ് പുഴയുടെ തീരത്തുള്ള അഞ്ച് ഏക്കര്‍ സ്ഥലത്താണ് ചോളത്തിനും ഗോതമ്പിനും ഇടയിലായി ഇയാള്‍ കറുപ്പ് കൃഷി ചെയ്തത്. വിനായകിനും കുടുംബത്തിനും ഗ്രാമത്തില്‍ 100 ഏക്കര്‍ സ്ഥലവും ഫാം ഹൗസും ഉണ്ട്. കുടുംബത്തിന്റെ കാര്‍ഷിക വ്യവസായങ്ങള്‍ നോക്കിനടത്തുന്നത് വിനായകാണ്. കറുപ്പ് കൃഷി ചെയ്ത സ്ഥലം വിനായകിന്റെ അകന്ന ബന്ധത്തിലുള്ള രണ്ട് സ്ത്രീകളുടെ പേരിലാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥലത്തേക്ക് വന്നിട്ടില്ലെന്നും വിനായകാണ് എല്ലാകാര്യങ്ങളും നോക്കിനടത്തുന്നതെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.

മാര്‍ച്ച് ഏഴിനാണ് വിനായക് അറസ്റ്റിലാകുന്നത്. അദ്ദേഹം കുറ്റങ്ങളെല്ലാം നിഷേധിച്ചു. 27കാരനായ വീട്ടുജോലിക്കാരനാണ് ഇതിന് പിന്നില്ലെന്നാണ് വിനായക് ആരോപിക്കുന്നത്. സംഭവത്തില്‍ വീട്ടുജോലിക്കാരായ വികാസ് ബിഷ്‌ണോയി, മനീഷ് ഠാക്കൂര്‍ (45) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

മാര്‍ച്ച് ഏഴിന് നടന്ന റെയ്ഡില്‍ എട്ട് കോടി വിലമതിക്കുന്ന കറുപ്പ് ചെടികള്‍ അധികൃതര്‍ കണ്ടെടുത്തിരുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമമായ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കേസില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് നിയമസഭയുടെ കിണറ്റില്‍ പ്രതിഷേധിച്ച 9 കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അവരുടെ സസ്പെന്‍ഷന്‍ പിന്നീട് പിന്‍വലിച്ചു.

- Advertisement -

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍ ശനിയാഴ്ച ഫാമിലെത്തി കറുപ്പ് തോട്ടത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് കറുപ്പ് കൃഷിയെ പറ്റി പുറംലോകമറിഞ്ഞത്.

- Advertisement -

Chhattisgarh BJP leader Vinayak Tamrakar, who was arrested for cultivating opium at his farmhouse in Durg, has claimed innocence by blaming his domestic help. In his statement to the police, Tamrakar alleged that a worker from Rajasthan was responsible for the illegal plantation. Tamrakar, who held a state-level coordination role in the BJP’s farmer wing, was suspended by the party immediately following his arrest.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week