27.4 C
Kottayam
Thursday, June 4, 2026

യുവാവ് ഭാര്യയെ കൊന്ന് കത്തിച്ചു; കോവിഡ് ബാധിച്ച് മരിച്ചെന്ന് ബന്ധുക്കളോട് പറഞ്ഞു

Must read

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ യുവാവ് ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി കത്തിച്ചു. ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ചിറ്റൂർ ജില്ലയിൽ നിന്നുള്ള 27കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തേ തുടർന്ന് ഒളിവിൽപോയ ഇവരുടെ ഭർത്താവ് ശ്രീകാന്ത് റെഡ്ഡിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

തിരുപ്പതിയിലെ അലിപിരി പോലീസ്, ശ്രീ വെങ്കട രമണ റുയ സർക്കാർ ജനറൽ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടിൽനിന്ന് ജൂൺ 23 ന് സ്യൂട്ട്കേസിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചിറ്റൂർ ജില്ലയിലെ രാമസമുദ്രം ഗ്രാമത്തിൽ നിന്നുള്ള എം ഭുവനേശ്വരിയുടെ മൃതദേഹമാണിതെന്ന് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പോലീസ് കണ്ടെത്തി.

കോവിഡിനേ തുടർന്ന് ഭുവനേശ്വരിയും ഭർത്താവ് ശ്രീകാന്ത് റെഡ്ഡിയും 18 മാസം പ്രായമുള്ള മകളും കഴിഞ്ഞ മൂന്ന് മാസമായി തിരുപ്പതിയിലാണ് താമസിച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്ത് സ്യൂട്ട്കേസുമായി അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുന്നതായും കുറച്ച് സമയത്തിന് ശേഷം മകൾക്കൊപ്പം ഇതുമായി പുറത്തുപോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ആശുപത്രി പ്രദേശത്ത് ഇയാൾ ടാസ്കി കാറിൽ സഞ്ചരിക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

പോലീസ് ടാക്സി ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തതോടെ മൃതദേഹം മറവ് ചെയ്യാൻ റെഡ്ഡിയെ സഹായിച്ചതായി അയാൾ സമ്മതിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ശ്രീകാന്ത് റെഡ്ഡിക്ക് വേണ്ടി അന്വേഷം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

- Advertisement -

കോവിഡിനേ തുടർന്ന് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടതിനേ തുടർന്ന് ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരം ഒരു തകർക്കത്തേ തുടർന്ന് പ്രകോപിതനായ ശ്രീകാന്ത് ഭുവനേശ്വരിയെ കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

- Advertisement -

എന്നാൽ കോവിഡ് മൂലമാണ് ഭുവനേശ്വരി മരിച്ചതെന്നും മൃതദേഹം പ്രോട്ടോക്കോൾ അനുസരിച്ച് ആശുപത്രി അധികൃതർ സംസ്കരിച്ചെന്നുമാണ് ഒളിവിൽ പോകുന്നതിന് മുമ്പ് ഇയാൾ ഭാര്യയുടെ കുടുംബത്തിനോട് പറഞ്ഞിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week