24 C
Kottayam
Thursday, June 4, 2026

അനുജനെ കൊന്നിട്ട് നാട്ടുകാർക്ക് മുന്നിൽ ഷെറിൻ്റെ അഭിനയം; പിടിയിലായത് സംസ്കാരത്തിനു പിന്നാലെ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമായി

Must read

തൃശൂർ: ജ്യേഷ്ഠനെ കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാർക്ക് മുന്നിൽ ദുഖം അഭിനയിച്ച് പ്രതി ഷെറിൻ. സംസ്കാരച്ചടങ്ങിന് എത്തിയ നാട്ടുകാരോട് ‘ചേട്ടൻ പോയി, ഉണർത്തേണ്ട’, എന്നായിരുന്നു ഷെറിൻ പറഞ്ഞത്. കൂട്ടുപ്രതിയായ സുഹൃത്ത് അരുണും ഈ സമയം ഒപ്പമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ആരാഞ്ഞ നാട്ടുകാരോടൊല്ലാം ബൈക്കപകടത്തെ തുടർന്നാണ് ജ്യേഷ്ഠന് മരണം സംഭവിച്ചതെന്നാണ് ഷെറിൻ പറഞ്ഞത്. എന്നാൽ സംസ്കാരച്ചടങ്ങിന് പിന്നാലെ ഷെറിനെയും അരുണിനെയും തൃശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.

തൃശൂർ കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ (29) കൊല്ലപ്പെട്ട സംഭവത്തിലാണ് അനുജനായ ഷെറിൻ (27), ഷെറിൻ്റെ സുഹൃത്ത് നാലാംകല്ല് സ്വദേശി ചെട്ടിക്കാട്ടിൽ അരുൺ (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തത്. ബൈക്കപകടത്തെ തുടർന്നുള്ള മരണമെന്ന് കരുതിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് നിർണായകമായത്.

കൊല്ലപ്പെട്ട ഷൈൻ്റെ തലയ്ക്കേറ്റ മുറിവ് ശക്തമായ അടിയെ തുടർന്നുള്ളതാണെന്നായിരുന്നു കണ്ടെത്തൽ. ഇതേ തുടർന്ന് ഷെറിനെയും അരുണിനെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് ഷൈനിൻ്റേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.


ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തിരുച്ചിറപ്പിറപ്പള്ളിയിൽ പെയിൻ്റിങ് ജോലി ചെയ്യുന്ന ഷൈൻ രാത്രി 11.45 ഓടെ തൃശൂരിലെത്തുകയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബൈക്കുമായി എത്തണമെന്ന് ഷെറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഷെറിൻ മദ്യപിച്ചിരുന്നതിനാൽ സുഹൃത്ത് അരുണിനെയും ഒപ്പം കൂട്ടിയാണ് ഷൈനെ കൊണ്ടുവരാനായി തിരിച്ചത്. ബാറിൽനിന്ന് മദ്യപിച്ച ശേഷമാണ് ഷൈൻ ഇരുവർക്കൊപ്പം വീട്ടിലേക്ക് പോയത്. യാത്രക്കിടെ ബൈക്കിൻ്റെ പെട്രോൾ തീർന്നതോടെയാണ് സംഭവത്തിൻ്റെ തുടക്കം.

- Advertisement -

പെട്രോളടിക്കാൻ ഷെറിൻ ഷൈനോട് പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. പണം നൽകാൻ ഷൈൻ വിസമ്മതിച്ചതിനാൽ മുൻപ് ഷൈൻ വാങ്ങിയ പണം ഷെറിൻ തിരികെചോദിച്ചു. ഇതിനിടെ നടന്നുനീങ്ങിയ ഷൈനെ ഷെറിൻ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

- Advertisement -

ഷൈന് മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതോടെ ഹെൽമറ്റ് പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. ഷെറിൽ തന്നെയാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. ബൈക്കിൽനിന്ന് വീണതിനെ തുടർന്നാണ് സംഭവമെന്നായിരുന്നു ഷെറിൻ ആശുപത്രിയിലടക്കം പറഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതികളുമായി പോലീസ് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി. പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week