24.9 C
Kottayam
Saturday, June 6, 2026

മൂന്ന് ഭാര്യമാരേക്കൂടാതെ കാമുകിയും; വിവാഹത്തിന് നിർബന്ധിച്ചതോടെ കൊന്ന് പുഴയിൽത്തള്ളി

Must read

മുംബൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയും നവിമുംബൈ കോപര്‍ഖൈരാനെയില്‍ താമസക്കാരിയുമായ ഉര്‍വശി വൈഷ്ണവി(27)നെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനും ജിംനേഷ്യം പരിശീലകനുമായ റിയാസ് ഖാന്‍(36) ഇയാളുടെ സുഹൃത്ത് ഇമ്രാന്‍ ഷെയ്ഖ്(26) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 17-ാം തീയതിയാണ് ധമനി ഗ്രാമത്തിന് സമീപം നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ആറുവര്‍ഷമായി മുംബൈയിലെ ഹോട്ടലില്‍ ജോലിചെയ്യുന്ന ഉര്‍വശിയെ ഡിസംബര്‍ 13-ാം തീയതി മുതലാണ് കാണാതായത്. കോപര്‍ഖൈരാനയില്‍ രണ്ട് സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു യുവതിയുടെ താമസം. എല്ലാദിവസവും വൈകിട്ട് സഹോദരനെ ഫോണില്‍ വിളിക്കുന്ന ഉര്‍വശി, ഡിസംബര്‍ 13-ന് സഹോദരനെ വിളിച്ചിരുന്നില്ല. വീട്ടിലേക്ക് വന്നതുമില്ല. ഇതോടെ സംശയം തോന്നിയ സഹോദരങ്ങള്‍ നെരൂള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് നാലുദിവസങ്ങള്‍ക്ക് ശേഷം നദിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

- Advertisement -

സംഭവം കൊലപാതകമാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം സിസിടിവി ക്യാമറകളോ മറ്റുതെളിവുകളോ ഇല്ലാതിരുന്നത് അന്വേഷണത്തില്‍ വെല്ലുവിളിയായി. തുടര്‍ന്നാണ് യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച പുതിയ ബ്രാന്‍ഡഡ് ചെരുപ്പ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചത്.

- Advertisement -

അന്വേഷണത്തിന്റെ ഭാഗമായി നവിമുംബൈയിലെ വിവിധ ചെരിപ്പുകടകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കാണാതാവുന്നതിന് എട്ടുദിവസം മുമ്പ് ഉര്‍വശി വാസിയിലെ ഒരു ചെരിപ്പുകടയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഈ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിക്കൊപ്പം ബോഡി ബില്‍ഡറെന്ന് തോന്നുന്ന ഒരു യുവാവുമുണ്ടായിരുന്നു. ഇതോടെ വാസിയിലെയും പരിസരപ്രദേശങ്ങളിലെയും ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. തുടര്‍ന്നാണ് കോപര്‍ഖൈരാനയിലെ ജിംനേഷ്യത്തില്‍ പരിശീലകനായ റിയാസ് ഖാനാണ് ഉര്‍വശിക്കൊപ്പം ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ റിയാസിനെയും പിന്നാലെ കൂട്ടുപ്രതിയായ ഇമ്രാന്‍ ഖാനെയും ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.

- Advertisement -

മൂന്നുഭാര്യമാരുള്ള റിയാസും ഉര്‍വശിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയായി തന്നെ വിവാഹം കഴിക്കണമെന്ന് ഉര്‍വശി കാമുകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ മൂന്നുഭാര്യമാരുള്ള റിയാസ് ഇതിന് തയ്യാറായില്ല. വിവാഹത്തിനായി ഉര്‍വശി വീണ്ടും നിര്‍ബന്ധിച്ചതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് ഡിസംബര്‍ 13-ാം തീയതി കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സുഹൃത്തായ ഇമ്രാന്‍ ഖാന്റെ സഹായത്തോടെ മൃതദേഹം നദിയില്‍ ഉപേക്ഷിച്ചതാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിലായ രണ്ടുപ്രതികളെയും പനവേല്‍ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week