CrimeNationalNews

സ്വകാര്യ ഭാഗങ്ങളിലടക്കം ഇരുമ്പു ദണ്ഡുപയോഗിച്ച് പരിക്കേല്‍പ്പിച്ചു, വാരിയെല്ലുകളും കാലുകളും ഒടിഞ്ഞ നിലയില്‍; യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗം

ലക്‌നൗ: മധ്യവയസ്‌കയായ സ്ത്രീയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. ഞായറാഴ്ച വൈകിട്ടോടെ ക്ഷേത്രത്തിലേക്ക് പോയ സ്ത്രീ പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അര്‍ധരാത്രിയോടെ ചോര വാര്‍ന്ന നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.

മൃതദേഹം ഉപേക്ഷിച്ച് മൂന്ന് പേര്‍ കാറില്‍ രക്ഷപ്പെട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടപ് ചെയ്യുന്നു. മഹന്ദ് സത്യനാരായണന്‍ അയാളുടെ സഹായി വേദ് റാം, ഡ്രൈവല്‍ ജസ്പാല്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ചൊവ്വാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതമായി പരിക്കേറ്റ നിലയിലായിരുന്നു. ഇരുമ്പു ദണ്ഡുപയോഗിച്ച് ആക്രമിക്കപ്പെട്ടു എന്നാണ് സൂചന. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിന്റെ ഭാഗത്ത് ഭാരമേറിയ വസ്തു കൊണ്ട് ആക്രമിച്ചിരുന്നു. നിലയ്ക്കാത്ത രക്തസ്രാവമുണ്ടായിരുന്നു.

വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താനായി നാല് ടീമുകളും പോലീസ് രൂപീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button