24.5 C
Kottayam
Friday, June 5, 2026

അര്‍ജുന്‍ ആയങ്കിയെ കുരുക്കിലാക്കി ഭാര്യയുടെയും സുഹൃത്തിന്റെയും മൊഴി,കൊടുംകുറ്റവാളിയായി തീരാന്‍ സാധ്യതയുള്ളയാളാണ് അര്‍ജുനെന്ന് കസ്റ്റംസ്

Must read

കൊച്ചി:കരിപ്പൂർ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ അർജുൻ ആയങ്കിയെ കുരുക്കിലാക്കി ഭാര്യ അമലയുടെയും സുഹൃത്ത് സജേഷിന്റെയും മൊഴികൾ. അർജുന് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇരുവരും നൽകിയ മൊഴി കസ്റ്റംസ് സാമ്പത്തിക കോടതിയിൽ ഹാജരാക്കി. അർജുന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ മൊഴികൾ. കൊടുംകുറ്റവാളിയായി തീരാൻ സാധ്യതയുള്ളയാളാണ് അർജുനെന്നും കസ്റ്റംസ് വാദിച്ചു.

ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധിപറയും. അർജുന്റെ കള്ളക്കടത്ത് ഇടപാടുകളെ കുറിച്ച് അറിയാമെന്നാണ് ഭാര്യ അമല വെളിപ്പെടുത്തിയത്. അർജുന്റെ സാമൂഹികവിരുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് തന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് തന്നിരുന്നു. വരുമാനസ്രോതസ്സിനെക്കുറിച്ച് ധാരണയില്ലെന്നും അമല വ്യക്തമാക്കി.

കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമസ്ഥനായ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി. സജേഷും അർജുനെതിരേ മൊഴിനൽകിയിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാന സൂത്രധാരൻ അർജുനാണെന്ന് അറിയാമെന്നാണ് സജേഷിന്റെ മൊഴി. ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞതുകൊണ്ടാണ് കാറിന്റെ ഉടമസ്ഥാവകാശം മാറ്റണമെന്ന് അർജുനോട് ആവശ്യപ്പെട്ടത്. എന്നാൽ, അർജുൻ അതിന് തയ്യാറായില്ലെന്ന് സജേഷ് മൊഴി നൽകി.

കസ്റ്റഡിയിൽ അർജുന് മർദനമേറ്റെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് കസ്റ്റംസ് വാദിച്ചു. കണ്ണൂർ ആസ്ഥാനമായി അർജുന്റെ നേതൃത്വത്തിൽ ഒന്നിലധികം സംഘങ്ങളുണ്ടെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അതേസമയം മൂന്നാംപ്രതി അജ്മലിന് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് എതിർത്തില്ല. അർജുനെതിരേ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കൊടിസുനി, മുഹമ്മദ് ഷാഫി പോലുള്ളവരെ ഉൾപ്പെടുത്തി അനാവശ്യമായ വിവാദങ്ങളുണ്ടാക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.

- Advertisement -

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യംചെയ്തു. അർജുൻ ആയങ്കിയുടെ കള്ളക്കടത്ത് സംഘത്തിൽ ആകാശിനു പങ്കുണ്ടെന്ന സംശയത്തിലാണ് ചോദ്യംചെയ്യൽ. ആകാശിന്റെ സാന്നിധ്യം കള്ളക്കടത്ത് സ്വർണം തട്ടുന്ന സംഘങ്ങളിലുണ്ടെന്ന് ചിലർ മൊഴി നൽകിയിരുന്നു. വിവാദമായ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി.

- Advertisement -

അഭിഭാഷകനൊപ്പം രാവിലെ 11 മണിയോടെയാണ് ആകാശ് എത്തിയത്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴികൾ അവലോകനം ചെയ്യുമ്പോൾ ആകാശിന്റെ സാന്നിധ്യം സംശയിക്കുന്നുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week