24.6 C
Kottayam
Friday, June 5, 2026

പിണറായിയോ ബാലഗോപാലോ? പ്രതിപക്ഷ നേതാവായി വരാന്‍ സാധ്യതയുള്ളവര്‍ ഇവരൊക്കെ

Must read

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മും ഇടത് മുന്നണിയും നേരിട്ടിരിക്കുന്നത്. 98 സീറ്റുകളുണ്ടായിരുന്ന മുന്നണിക്ക് ഇപ്പോഴുള്ളത് വെറും 35 സീറ്റുകള്‍ മാത്രം. അതില്‍ വെറും മൂന്ന് പാര്‍ട്ടികള്‍ക്ക് മാത്രമാണ് നിയമസഭയില്‍ പ്രാതിനിധ്യമുള്ളത്. സിപിഎം 26, സിപിഐ 8, ആര്‍ജെഡി ഒന്ന് എന്നിങ്ങനെയാണ് ഇടത് മുന്നണിയുടെ അംഗബലം. കൂത്തുപറമ്പില്‍ ആര്‍ജെഡി വിജയിച്ചതൊഴിച്ചാല്‍ ബാക്കിയെല്ലാം സിപിഎം സിപിഐ അംഗങ്ങള്‍ മാത്രം.

നിയമസഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിരവധി നേതാക്കള്‍ തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുകയെന്നതാണ് സിപിഎമ്മിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. മുഖ്യമന്ത്രിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം പേറുന്ന പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാനുള്ള സാദ്ധ്യത കുറവാണ്. പ്രായം 80 പിന്നിട്ട അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു പേരിലേക്ക് എത്തുക സിപിഎമ്മിന് എളുപ്പമല്ല.

- Advertisement -

- Advertisement -

സഭയ്ക്കുള്ളില്‍ മൃഗീയ ഭൂരിപക്ഷമുള്ള യുഡിഫിനെ നേരിടാന്‍ എല്ലാംകൊണ്ടും മികച്ച നേതാവിനെ തിരഞ്ഞെടുക്കുകയെന്നത് ജയിച്ചവരുടെ പട്ടികയില്‍ നിന്ന് എളുപ്പവുമല്ല. പിണറായി അല്ലെങ്കില്‍ ബേപ്പൂരില്‍ നിന്ന് ജയിച്ച് വന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസ് പരിഗണിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പടിപടിയായി വളര്‍ന്ന് വന്നതെങ്കിലും മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന പ്രചാരണം റിയാസിന്റെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ജയിച്ച് കയറിയ സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍ എന്നിവരാണ് സാദ്ധ്യത പട്ടികയില്‍ ഉള്ള മറ്റ് രണ്ട് പേരുകള്‍. സഭാ സമ്മേളനങ്ങളില്‍ പാര്‍ട്ടിയേയും മുന്നണിയേയും സജ്ജമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചുവരവും ലക്ഷ്യമിടുന്ന സിപിഎമ്മിന് മുന്നിലുള്ള ആദ്യ വെല്ലുവിളിയായി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് മാറുമെന്നുറപ്പ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week