24.9 C
Kottayam
Saturday, June 6, 2026

മോഹൻലാലിന്റെ ചിരി കണ്ടപ്പോൾ ഇവന്റെ ജീവിതം ഞാൻ തകർത്തല്ലോ എന്ന് തോന്നി; ഫാസിലിന്റെ വാക്കുകൾ

Must read

കൊച്ചി:മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് മോഹൻലാൽ. അഭിനയ മികവിൽ മോഹൻലിനെ വെല്ലാൻ ഇന്നും ആരുമില്ലെന്ന് പ്രേക്ഷകർ പറയുന്നു. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ സിനിമകളിൽ മോഹൻലാൽ ചെയ്തു. സദയം, ചിത്രം, ദശരഥം, തൻമാത്ര തുടങ്ങി നിരവധി സിനിമകളിൽ അവിസ്മരണീയമായ പ്രകടനമാണ് മോഹൻലാൽ കാഴ്ച വെച്ചത്. ബോയ് നെക്സ്റ്റ് ഡോർ ഇമേജുണ്ടായിരുന്ന മോഹൻലാൽ പിന്നീട് സൂപ്പർ സ്റ്റാർ ആയി കുതിച്ചുയരുന്ന കാഴ്ചയും മലയാളി പ്രേക്ഷകർ കണ്ടു.

താരമൂല്യവും അഭിനയ മികവും ഒരു പോലെ ലഭിച്ച മോ​ഹൻലാലിന് കരിയറിൽ ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അതുവരെയുണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചായിരുന്നു മോഹൻലാലിന്റെ നായക നിരയിലേക്കുള്ള വളർച്ച. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലൻ വേഷത്തിലൂടെ ആണ് മോഹൻലാൽ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.

- Advertisement -

പിന്നീട് തുടരെ വില്ലൻ കഥാപാത്രങ്ങൾ മോ​ഹൻലാലിനെ തേടിയെത്തി. എന്നാൽ വളരെ പെട്ടെന്ന് തന്നെ നായക വേഷങ്ങളിലേക്ക് മാറാനും മോഹൻലാലിന് സാധിച്ചു. പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് മോഹൻലാലിന് ഒരു തിരിച്ച് പോക്കുണ്ടായിട്ടില്ല.

- Advertisement -

ഫാസിൽ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സംവിധാനം ചെയ്തത്. മുമ്പൊരിക്കൽ മോഹൻലാലിനെക്കുറിച്ച് സംവിധായകൻ ഫാസിൽ സംസാരിച്ചിരുന്നു. അമൃത ടിവിയിൽ വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖ പരിപാടിയിലാണ് മോഹൻലാലിനെക്കുറിച്ച് ഫാസിൽ സംസാരിച്ചത്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ വന്ന് അഭിനയിച്ചു. അത് കഴിഞ്ഞ് ഒരു വർഷമായപ്പോൾ മോഹൻലാൽ വളിച്ച ചിരിയുമായി വേറൊരു പോസ്റ്ററിൽ. ഇത് കണ്ട് അയ്യോ ഇയാളുടെ ജീവിതം ഞാൻ തകർത്തോ എന്ന് എനിക്ക് തോന്നി. ഞാൻ പോവുമ്പോൾ ഈ പോസ്റ്റർ നോക്കും. ലാലിന്റെ ചിരി ഒരു വല്ലാത്ത ചിരി ആണല്ലോ,’ ഫാസിൽ പറഞ്ഞു.

- Advertisement -

അത്തരമൊരു ടെൻഷൻ കുഞ്ചാക്കോ ബോബന്റെ കാര്യത്തിലുണ്ടായിരുന്നു എന്നാണ് ഫാസിൽ പറയുന്നത്. അനിയത്തിപ്രാവിൽ ചാക്കോച്ചനെ നായകനാക്കിയപ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. വീട്ടിലെ മുത്ത മകനാണ്. രണ്ട് പെങ്ങൾമാരും. എനിക്ക് ആദ്യമായി ചാൻസ് തന്നത് നവോദയ ആണെങ്കിലും ഞാൻ വർക്ക് പഠിക്കുന്നത് ഉദയയിൽ നിന്നാണ്.

അവിടെ എന്നെ കൊണ്ട് പോവുന്നത് ബോബൻ കുഞ്ചാക്കോ ആണ്. ബോബൻ കുഞ്ചാക്കോയുടെ മകനെ വിളിച്ച് കൊണ്ട് വന്നിട്ട് മോശമാവരുതെന്ന് ഉണ്ടായിരുന്നെന്നും ഫാസിൽ പറഞ്ഞു.

പരിപാടിയിൽ കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. പാച്ചിക്കയുടെ ജീവിതം ഞാൻ തകർക്കുമോ എന്നായിരുന്നു തന്റെ പേടിയെന്ന് കുഞ്ചാക്കോ ബോബനും തമാശയോടെ പറഞ്ഞു. ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആണ് കുഞ്ചാക്കോ ബോബൻ അഭിനയ രം​ഗത്തെത്തുന്നത്. പിന്നീട് യൂത്ത് ഐക്കൺ ആയി കുഞ്ചാക്കോ ബോബൻ അക്കാലഘട്ടത്തിൽ തരം​ഗം തീർത്തു.

ന്നാ താൻ കേസ് കൊട് ആണ് കുഞ്ചാക്കോ ബോബന്റെ ഒടുവിൽ പുറത്തിറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ട സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് ചാക്കോച്ചനെ ഈ സിനിമയിൽ കാണാനാവുന്നതെന്ന് ആരാധകർ പറയുന്നു. കുറേ നാളുകൾക്ക് ശേഷമാണ് നടന് വലിയ ഒരു ഹിറ്റ് ലഭിച്ചതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week