News

ഒരു വാക്സിനും കൊവിഡിനെ 100 ശതമാനവും പ്രതിരോധിക്കില്ല; ബൂസ്റ്റര്‍ ഡോസും പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഒരു വാക്സിനും കൊവിഡിനെ 100 ശതമാനവും പ്രതിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണെന്ന് നീതി ആയോഗ് അംഗം ഡോ.വികെ പോള്‍ വ്യക്തമാക്കി.

രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണം. ഗുരുതരമായ അവസ്ഥയില്‍ നിന്ന് നിങ്ങള്‍ സുരക്ഷിതരായിരിക്കും. എങ്കിലും ജാഗ്രത തുടരണം. വാക്സിന്‍ 100 ശതമാനം സംരക്ഷണം നല്‍കില്ല. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയും അത് എടുക്കേണ്ടതിന്റെ ഇടവേളയും തിരിച്ചറിഞ്ഞാല്‍ അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെതിരേ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടിവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത വന്നാല്‍ അക്കാര്യം ജനങ്ങളെ അറിയിക്കുമെന്നാണ് വികെ പോള്‍ പ്രതികരിച്ചത്.

‘ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത വന്നാല്‍ എല്ലാവരേയും അറിയിക്കും. ഇക്കാര്യത്തില്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് ആറ് മാസത്തിന് ശേഷം എടുക്കണോ വേണ്ടയോ എന്നതില്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്’-ഡോ. പോള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button