തിരുവനന്തപുരം: സെഞ്ച്വറിയടിച്ച തക്കാളി വില അതേപടി തുടരുമ്പോള്‍, 34 രൂപ മുതല്‍ 38 വരെയായിരുന്ന ജയ അരിക്ക് ഇപ്പോള്‍ വില 39 രൂപ മുതല്‍ 42 വരെ.
ഒരാഴ്ചക്കിടെ ചില്ലറ വിപണിയില്‍ ജയ, സുരേഖ അരി ഇനങ്ങള്‍ക്ക് കൂടിയത് ഏഴ് രൂപ വരെ. 40 രൂപയായിരുന്ന ഒരു കിലോ പയറിന് ഇപ്പോള്‍ വില 80. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് വില 65. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് ഇപ്പോള്‍ 80.
കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് ഇപ്പോള്‍ 50. പൊതുവിപണിയില്‍ നിന്ന് 10 മുതല്‍ 40 രൂപ വരെ വില കുറച്ചാണ് ഹോര്‍ട്ടികോര്‍പ്പിന്റെ വില്പന. എന്നാല്‍ ഹോര്‍ട്ടികോര്‍പ്പിന് 156 സ്റ്റാളുകളേയുള്ളൂ. ഇതുകാരണം സര്‍ക്കാരിന്റെ ഇടപെടല്‍ വിപണിയില്‍ ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. കിലോയ്ക്ക് 32 -35 വരെയായിരുന്ന ഏത്തന് ഇപ്പോഴത്തെ പൊതുവിപണി വില 75-85 രൂപ. സവാള, ചെറിയ ഉള്ളി എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്.
അതേസമയം ഹോര്‍ട്ടികോര്‍പ്പില്‍ തക്കാളിക്ക്- 87, മുരിങ്ങയ്ക്ക- 60, ബീന്‍സ്- 75, വെള്ളരി- 38, കത്തിരി- 45, ബീറ്റ്റൂട്ട്- 42, ഇഞ്ചി- 39 എന്നിങ്ങനെയാണ് വില. എന്നാല്‍ മഴകാരണം പച്ചക്കറി ലഭ്യത കുറഞ്ഞതിനാലാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇടനിലക്കാരും ചില കച്ചവടക്കാരും വില അമിതമായി വര്‍ദ്ധിപ്പിക്കുന്നതായും ആരോപണമുണ്ട്.
അരി വരവ് നിലച്ചു.
അതേസമയം ആന്ധ്ര പ്രദേശില്‍ നിന്ന് വരവ് കുറഞ്ഞതോടെ ജയ അരി കിട്ടാത്ത സാഹചര്യമാണ്. കഴിഞ്ഞയാഴ്ച 33.50 രൂപയായിരുന്ന സുരേഖ അരിയ്ക്ക് ഈയാഴ്ചത്തെ വില 37. ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില ഉയര്ന്നതിനൊപ്പമാണ് അരി വിലയും പിടിവിടുന്നത്.
പച്ചക്കറി വില
ഇനം………………………പൊതുവിപണി ………………………ഹോർട്ടികോർപ്പ് വില
അമര ………………………41………………………………………………36
വെണ്ട………………………65………………………………………………50
പാവയ്ക്ക………………..70………………………………………………62
പടവലം………………………55………………………………………………45
ബീൻസ്………………………82………………………………………………75
ചെറിയ നാരങ്ങ………..120……………………………………………..89
കാരറ്റ്…………………………65………………………………………………54
ഏത്തൻ………………………75……………………………………………..67
‘അമിത വിലയുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംഭരിച്ച് കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും. വിപണി ഇടപെടലുകൾ നടത്താൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി.’