24.1 C
Kottayam
Friday, June 5, 2026

വിവാഹ സമ്മാനമായി നാട്ടിലെ ശോചനീയാവസ്ഥയിലുള്ള അങ്കണവാടിക്കായി ഭൂമി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷവും; മാതൃകയായി പ്രജോഷും വര്‍ഷയും

Must read

കല്‍പകഞ്ചേരി: കൊവിഡ് കാലത്ത് മാതൃകയായി മലപ്പുറം വളവന്നൂര്‍ കന്മനം രണ്ടാലില്‍ നടന്ന വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ അതിഥികളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനാകാത്ത നാട്ടുകാര്‍ക്ക് വിരുന്നായി വരന്‍ വെള്ളിയോട്ട് പ്രജോഷ് നാട്ടിലെ അങ്കണവാടിക്കായി സ്വന്തം ഭൂമി വിട്ടുനില്‍കിയാണ് മാതൃകയായത്.

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന വാടകക്കെട്ടിടത്തില്‍ ഏതുനിമിഷവും അടച്ചുപൂട്ടാന്‍ സാധ്യതയുള്ള അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയാണ് പ്രജോഷും വധു വര്‍ഷയും മാതൃകയായത്. പാലക്കാട് മണ്ണൂര്‍ പത്തിരിപ്പാല വേങ്ങാതൊടി സ്വദേശിനിയാണ് വര്‍ഷ. വിവാഹദിനത്തില്‍ ഇരുവരും ചേര്‍ന്ന് വളവന്നൂര്‍ ഏഴാംവാര്‍ഡിലെ കുത്തുകല്ലിനു സമീപത്തെ കരണ്ടുപെട്ടി അങ്കണവാടിക്ക് സ്ഥലം വിട്ടുനല്‍കുകയായിരുന്നു.

രണ്ടരസെന്റ് ഭൂമിയുടെ രേഖകളാണ് പ്രജോഷിന്റെ കുടുംബം പഞ്ചായത്തിനു നല്‍കിയത്. കന്മനം സ്വദേശിയും സിപിഎം വളവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവുമായ വെള്ളിയോട്ട് പ്രേംകുമാറിന്റെയും അനിതയുടെയും മകനാണ് പ്രജോഷ്. ഡിവൈഎഫ്ഐ വളവന്നൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് പ്രജോഷ്.

കൊവിഡ് കാലമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പ്രജോഷും കുടുംബവും തുടര്‍ന്ന് സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് അസൗകര്യത്താല്‍ വീര്‍പ്പുമുട്ടുന്ന അങ്കണവാടിയുടെ കാര്യം ഓര്‍മ്മയില്‍ വരുന്നത്. 14 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ ഇടുങ്ങിയ മുറിയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. പലതവണ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങിയതുമാണ്.

- Advertisement -

ഭൂമിയുടെ രേഖ ദമ്പതിമാര്‍ വളവന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എകെ മുജീബ്റഹ്മാന്‍, പ്രതിപക്ഷനേതാവ് പിസി കബീര്‍ബാബു എന്നിവര്‍ക്ക് കൈമാറി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപയും നല്‍കി. തുക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപി സഖറിയയ്ക്ക് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week