29.4 C
Kottayam
Friday, June 5, 2026

വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതും വളര്‍ത്തു നായയും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു

Must read

വര്‍ക്കല: വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ആദ്യത്തെ കുറെ സമയം അയല്‍ക്കാര്‍ക്ക് പുറത്തുനിന്നു ബഹളം കൂട്ടാനല്ലാതെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഗേറ്റ് അകത്തുനിന്നു പൂട്ടിക്കിടന്നതും വീട്ടിലെ വളര്‍ത്തു നായയെ അഴിച്ചുവിട്ടിരുന്നതുമാണ് നാട്ടുകാര്‍ക്കു അകത്തുകടക്കാന്‍ തടസമായത്.

പോര്‍ച്ചിലെ ബൈക്കുകളില്‍ തീയാളുന്നതു കണ്ട് ആദ്യമൊക്കെ നാട്ടുകാര്‍ ഉച്ചത്തില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നും തിരികെ ലഭിച്ചില്ല. ഇതോടെ നാട്ടുകാരില്‍ ഒരാള്‍ കല്ലെറിഞ്ഞ് മുകളിലത്തെ നിലയിലുള്ള ഒരു ജനല്‍ ഗ്ലാസ് പൊട്ടിച്ചു. ഗ്ലാസ് പൊട്ടിയ ഉടനെ ഇതിലൂടെ കറുത്ത പുക പുറത്തേക്കു വന്നു.

ഇതോടെ വീടിനുള്ളിലും തീയും പുകയും നിറഞ്ഞിരിക്കുകയാണെന്നു നാട്ടുകാര്‍ക്കു മനസിലായി. ഇതോടെയാണ് ഇവര്‍ വീടിന് അകത്തേക്കു കടന്നു രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചത്. ഒടുവില്‍ വീട്ടുവളപ്പില്‍ എത്തിയെങ്കിലും വീടിനു ഗ്രില്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ വീണ്ടും അകത്തേക്കു കയറുന്നതിനു ബുദ്ധിമുട്ട് നേരിട്ടു.

മുകളിലത്തെ ഒരു വാതില്‍ ഏറെ കഷ്ടപ്പെട്ട് നാട്ടുകാര്‍ ചവിട്ടിത്തുറന്നെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാല്‍ അകത്തേക്കു കയറാന്‍ കഴിയുന്ന സ്ഥിതിയില്‍ ആയിരുന്നില്ല. അതുപോലെ അകത്തുനിന്നു രക്ഷിക്കണേയെന്നുള്ള വിളിയും പുറത്തേക്കു വന്നു. വാതില്‍ തുറന്നു പുറത്തേക്കു വരാന്‍ പുറത്തിനിന്നവര്‍ ആവശ്യപ്പെട്ടെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാല്‍ വാതില്‍ എവിടെയാണെന്നു കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.

- Advertisement -

അതുപോലെ ശ്വസിക്കാനും കടുത്ത ബുദ്ധിമുട്ട് നേരിടുകയായിരുന്നു. അതേസമയം, കുഞ്ഞ് കരയുന്ന ശബ്ദവും കേള്‍ക്കാമായിരുന്നെന്നു നാട്ടുകാരില്‍ ഒരാള്‍ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ മുറികളും എസി ഉള്ള വീടാണിത്. എല്ലാ എസികളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ അടച്ചുപൂട്ടിയ മുറി ആയിതിനാലാണ് മുറികളില്‍ പെട്ടെന്നു പുക നിറഞ്ഞതെന്നു കരുതുന്നു. അതോടൊപ്പം വീടിനുള്ളില്‍ ഇന്റീരിയര്‍ ചെയ്തിരുന്നതും തീ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കി.

- Advertisement -

ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപമുള്ള രണ്ടു നില വീട്ടിലാണ് ഇന്നു പുലര്‍ച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഹില്‍(25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് റയാന്‍ എന്നിവര്‍ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രണ്ടു നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാര്‍പോര്‍ച്ചില്‍ തീ ആളിക്കത്തുന്നതു കണ്ട അയല്‍വാസിയായ കെ. ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകള്‍ എത്തുമ്പോഴേക്കും വീടിനുള്ളിലേക്കു തീ പടര്‍ന്നു പിടിച്ചിരുന്നു. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന നാലു ബൈക്കുകള്‍ കത്തിയിട്ടുണ്ട്. തീ ഉയരുന്നത് കണ്ടു നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു.

റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് സ്ഥലം സന്ദര്‍ശിച്ചു. വീടിന്റെ ഉള്‍ഭാഗം മുഴുവന്‍ തീപിടിച്ചു നശിച്ചു. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കിടന്നതു മുകളിലത്തെ മുറിയിലെ ബാത്‌റൂമില്‍ ആയിരുന്നു. അഹില്‍ മുകളിലത്തെ നിലയിലും പ്രതാപനും ഷേര്‍ളിയും താഴത്തെ നിലയിലുമാണ് കിടന്നിരുന്നതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു സ്‌കൂട്ടറിനും രണ്ട് കാറുകള്‍ക്കും തീപിടിച്ചിരുന്നില്ല.

- Advertisement -

വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍. പ്രതാപന് മൂന്ന് ആണ്‍ മക്കളാണ് ഉള്ളത്. ഒരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ എസികളും കത്തി നശിച്ചു. ബൈക്കിലെ പെട്രോളില്‍ നിന്നാണോ തീപിടിത്തം ഉണ്ടായതെന്നും പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടവും നടത്തിയ ശേഷം സംസ്‌കാരം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week