25.5 C
Kottayam
Friday, September 27, 2024

വന്ദേഭാരത് ചതിച്ചാശാനേ…! വിവരാവകാശരേഖ പുറത്ത്‌

Must read

ന്യൂഡൽഹി: അതിവേഗത്തിനൊപ്പം ആഡംബരവും നിറച്ച് പുത്തൻ യാത്രാ സൗകര്യം യാത്രക്കാർക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലിറങ്ങിയത്. സർവീസ് ആരംഭിച്ച് നാല് വർഷത്തോളം പിന്നിടുമ്പോഴും ആളുകൾക്ക് വന്ദേഭാരതിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. സർവീസ് നടത്തുന്ന ഒട്ടുമിക്ക റൂട്ടുകളിലും വന്ദേഭാരത് ഹിറ്റാണ്. 160 കിലോ മീറ്റർ വേഗത്തിൽ വരെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സഞ്ചരിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യയിലെ മിക്ക ട്രാക്കുകളിലെയും സൗകര്യം വച്ച് ഇത്രയും വേഗത കൈവരിക്കാൻ സാധിക്കില്ല.

എന്നാൽ 100 മുതൽ 130 കിലോ മീറ്റർ വേഗത്തിലെങ്കിലും വന്ദേഭാരത് ട്രെയിനുകൾ സഞ്ചരിക്കുമെന്നാണ് യാത്രക്കാർ അടക്കം കരുതിയത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന വിവരാവകാശ രേഖയിൽ വന്ദേഭാരത് ട്രെയിനുകൾ സഞ്ചരിക്കുന്ന ശരാശരി വേഗതയുടെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. 2020-21 കാലയളവിൽ വന്ദേഭാരത് എക്സ്പ്രസ് സഞ്ചരിക്കാവുന്ന ശരാശരി വേഗത 84.48 കിലോ മീറ്ററായി ചുരുക്കിയെന്ന് റെയിൽവെ മന്ത്രാലയം വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. 2023-24 ആകുമ്പോഴേക്കും വേഗത 76.25 കിലോ മീറ്ററാക്കിയെന്നും രേഖയിൽ പറയുന്നു. ട്രാക്കുകളിൽ നടക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റ പണി നടക്കുന്നതിനാലാണ് വേഗത കുറയ്‌ക്കേണ്ടി വന്നതെന്ന് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു.

വന്ദേഭാരതിനെ കൂടാതെ രാജ്യത്ത് സർവീസ് നടത്തുന്ന മറ്റ് ട്രെയിനുകളുടെ ശരാശരി വേഗതയും ഇതേത്തുടർന്ന് കുറച്ചിട്ടുണ്ട്. ഇതുകൂടാതെ, ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അല്ലെങ്കിൽ തീവ്രമായ കാലാവസ്ഥ വ്യത്യാസം കാരണം ചില റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ വേഗതയിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മുംബയ് മുതൽ മഡ്‌ഗോൺ വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളെ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊങ്കൺ പാതയായത് കൊണ്ട് തന്നെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ പരാമാവധി വേഗത 75 കിലോ മീറ്ററാണ്. ഈ മേഖലയിൽ അമിത വേഗതത്തിൽ സഞ്ചരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്.

മദ്ധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖറാണ് വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത സംബന്ധിച്ച് റെയിൽവെയ്ക്ക് വിവരാവകാശ രേഖ സമർപ്പിച്ചത്. വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 2020-21 ൽ 84.48 കിലോ മീറ്ററായിരുന്നു. ഇത് 2022-23 ൽ 81.38 കിലോമീറ്ററായി കുറഞ്ഞു. 2023-24ൽ ഇത് 76.25 ആയി കുറഞ്ഞെന്നാണ് രേഖയിൽ വ്യക്തമാകുന്ന വിവരം. ഇന്ത്യൻ ട്രാക്കുകളിൽ 160 കിലോ മീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന അവകാശവാദത്തോടെയാണ് 2019ൽ സർവീസ് ആരംഭിച്ചത്. എന്നാൽ ഡൽഹി-ആഗ്ര റൂട്ടിൽ ഒഴികെ രാജ്യത്ത് എവിടെയും 130 കിലോ മീറ്റർ കൂടുതൽ വേഗത കൈവരിക്കാൻ വന്ദേഭാരതിന് സാധിച്ചിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ സെമിഹൈ സ്പീഡ് ട്രെയിനായ ഗതിമാൻ എക്സ്പ്രസിന് 160 കിലോമീറ്റർ വേഗതയിൽ ഓടുന്നതിനായി 2016ൽ വികസിപ്പിച്ചെടുത്ത ചില ട്രാക്കുകൾ ഡൽഹി- ആഗ്ര റൂട്ടുകൾക്കിടയിലുണ്ട്. ഈ പാതയിൽ വന്ദേഭാരത് എക്സ്പ്രസ് 160 കിലോ മീറ്റർ വേഗത കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് സ്ഥലങ്ങളിൽ 130 കിലോ മീറ്റർ വേഗതയിൽ താഴെ മാത്രമാണ് ഓടുന്നത്. ഭാവിയിൽ ട്രാക്കുകൾ മികച്ച രീതിയിൽ ആയാൽ 250 കിലോ മീറ്റർ വേഗത വരെ കൈവരിക്കാൻ സാധിക്കുമെന്നാണ് റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week