24.1 C
Kottayam
Friday, June 5, 2026

തൃശൂരിൽ സുരേഷ് ഗോപിയോട് പോരിന്‌ വി.ടി.ബല്‍റാം;ചര്‍ച്ചകള്‍ തുടങ്ങുന്നു

Must read

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോൺഗ്രസ് വൈകാതെ കടക്കുമെന്ന സൂചന നൽകി കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി ടി ബൽറാം. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള ഔദ്യോഗിക ചർച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ല. എവിടെ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ ചർച്ചകളുണ്ടാകും. ഈ ചർച്ചകളിലേക്ക് വൈകാതെ പാർട്ടി കടക്കണമെന്നാണ് ആഗ്രഹമെന്ന് ബൽറാം വ്യക്തമാക്കി.

വ്യക്തിപരമായി പാർലമെൻ്ററി രാഷ്ട്രീയത്തിൻ്റെ ഭാഗമല്ല. എത്രയും പെട്ടെന്ന് മത്സരിക്കണമെന്ന ആഗ്രഹവുമില്ല. സംഘടന രംഗത്ത് സജീവമായി തുടരുകയാണെന്നും ബൽറാം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് ബൽറാം മറുപടി നൽകിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ യുഡിഎഫ് മത്സരിക്കുകയും 19 സീറ്റിൽ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇതിൽ ഒരാൾ പിന്നീട് എൽഡിഎഫിലേക്ക് ചുവടുമാറി. പതിനഞ്ചും കോൺഗ്രസിൻ്റെ എംപിമാരാണ്. നിലവിലെ എംപിമാർ തന്നെ വരുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുകയാണെങ്കിൽ എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ തീരുമാനിച്ച് മുന്നോട്ട് പോകും. സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനമെന്നും ബൽറാം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ പരാജയപ്പെട്ട വി ടി ബൽറാമിനെ തൃശൂരിൽ നിന്ന് ലോക്സഭയിലെത്തിക്കാനുള്ള നീക്കം കോൺഗ്രസിൽ ശക്തമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിറ്റിങ് എംപിയായ ടി എൻ പ്രതാപൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. അങ്ങനെയെങ്കിൽ പ്രതാപന് പകരമായിട്ടാകും ബൽറാമിനെ പരിഗണിക്കുക.

- Advertisement -

ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന സീറ്റാണ് തൃശൂർ. അപ്രതീക്ഷിത നീക്കമൊന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണയും സുരേഷ് ഗോപി തന്നെയായിരിക്കും ബിജെപി സ്ഥനാർഥി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.

- Advertisement -

തൃശൂരിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരാൻ സുരേഷ് ഗോപിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇത് മുന്നിൽ കണ്ടാണ് തൃശൂരിൽ സുരേഷ് ഗോപി സജീവമായി തുടരുന്നത്. സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി മടിച്ചത് തൃശൂർ മുന്നിൽ കണ്ടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week