25.2 C
Kottayam
Sunday, October 13, 2024

'ശബരിമലയിൽ എത്തുന്ന ഒരു ഭക്തനേയും തിരിച്ചയക്കില്ല; പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ കൈകാര്യം ചെയ്യും'

Must read

തിരുവനന്തപുരം: ഭക്തജനങ്ങളുടെ താത്പര്യം സംരക്ഷിച്ച് കൊണ്ട് ശബരിമല തീർത്ഥാടനം സുഖമമാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വിഎൻ വാസൻ. വ്രതമെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു ഭക്തനേയും തിരിച്ചയിക്കില്ല. ബോധപൂർവ്വം ആരെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അതിനെ സർക്കാർ ആ നിലയ്ക്ക് നേരിടുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അയ്യപ്പഭക്തനേയും മടക്കി അയക്കില്ല. അവർക്ക് ദർശനം ഉറപ്പാക്കാനുള്ള സൗകര്യങ്ങൾ വിവിധ ഇടത്താവളങ്ങളിലുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി ഉറപ്പാക്കും. ശബരിമലയിൽ മിനിറ്റിൽ പരമാവധി 80 പേരെയെ പതിനെട്ടാംപടി വഴി കടത്തിവിടാനാകു. കൂടുതൽ ഭക്തരെ കടത്തിവിടുന്നത് ക്രമാസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പോലീസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. തിരക്ക് നിയന്ത്രിക്കണമെങ്കിൽ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേ മതിയാകൂ. സുഖമമായ ദർശനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സർക്കാർ കൈക്കൊള്ളും.

ക്യൂ കോംപ്ലക്സിൽ ഇത്തവണ മഴയും വെയിലും ഏൽക്കാതിരിക്കാൻ പ്രത്യേക മേൽക്കൂര ഉണ്ടാക്കിയിട്ടുണ്ട്. ആധുനിക സംവിധാനത്തോട് കൂടിയ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു സുരക്ഷവീഴ്ചയും ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചില ശക്തികൾ ബോധപൂർവം ശ്രമിച്ചു. അതിനെ പോലീസ് വളരെ കൃത്യമായി തന്നെ കൈകാര്യം ചെയ്തു', മന്ത്രി പറഞ്ഞു.

ഇത്തവണ ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി പ്രതിദിനം 80,000 ഭക്തർക്കായിരിക്കും ദർശനം നടത്താൻ സാധിക്കുക. കഴിഞ്ഞ വർഷം ആദ്യഘട്ടത്തിൽ വെർച്വൽ ക്യൂവഴി 90,000 പേരേയും സ്പോട്ട് ബുക്കിങ് വഴി 10,000 പേരേയും കടത്തി വിട്ടിരുന്നു. ഇത് പിന്നീട് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ സ്പോട്ടിങ് ബുക്കിങ് ഒഴിവാക്കിയതെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു.

അതേസമയം എണ്ണം നിയന്ത്രിച്ച നടപടിയിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ദിവസേന 80,000 പേർക്ക് മാത്രം അനുമതി നൽകിയാൽ എങഅങനെയാണ് എല്ലാവർക്കും ദർശനം ഉറപ്പാക്കാൻ സാധിക്കുകയെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചോദിച്ചു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സർക്കാർ നടപടയെ അതിരൂക്ഷമായി വിമർശിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരവധി ഭക്തജനങ്ങൾ എത്തുന്നുണ്ട്. അവർക്ക് കൃത്യസമയത്ത് പലപ്പോഴും എത്താൻ സാധിക്കണമെന്നില്ല. കാൽനടയായി മലകയറുന്നവരുടേയും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ നടപടി ഭക്തജനങ്ങളുടെ അവസരം നിഷേധിക്കലാണ്. ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തുകയാണ്.

അതിനാൽ വെർച്വൽ ബുക്കിങ്ങിനൊപ്പം സ്പോട്ട് ബുക്കിങ്ങും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീപ്രവേശനം മുതൽ ഇങ്ങോട്ട് ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടക്കാനുള്ള ശ്രമം സർക്കാർ സൃഷ്ടിക്കുകയാണെന്നും ഇത് മനപ്പൂർവ്വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു

കൊച്ചി:വിവാഹമോചനക്കേസ് നിലവിലിരിക്കെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു.എറണാകുളം നായരമ്പലം സെന്റ് ജോര്‍ജ് കാറ്ററിംഗ് ഉടമ അറക്കല്‍ ജോസഫ് (ഓച്ചന്‍ - 52) ആണ് മരിച്ചത്. നായരമ്പലം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ സി...

ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചു; കേസ് എടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ പ്രീതികുളങ്ങരയിൽ പ്രാദേശിക ക്ലബ് നടത്തിയ വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുടുംബം മണ്ണഞ്ചേരി പോലീസിൽ...

നിനക്ക് പറ്റില്ലെങ്കിൽ പറ, നിന്റെ അമ്മ മതി; സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ; ആരോപണവിധേയൻ ആരാണെന്ന് അന്വേഷിച്ച് ആരാധകർ

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇത് അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രമുഖതാരങ്ങൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ വരികയും പലരും അറസ്റ്റിലാവുകയും ചെയ്തു. മുൻകൂർ ജാമ്യത്തിന്റെ തണലിലാണ്...

ആർ. എസ്. എസിന്റെ അച്ചടക്കം മറ്റൊരു പരിപാടിക്കും കണ്ടിട്ടില്ല ; വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി ഔസേപ്പച്ചൻ

തൃശ്ശൂർ : തൃശ്ശൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കെടുത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടിയിലെ വിശിഷ്ടാതിഥി...

വീട്ടുപകരണങ്ങൾ സൗജന്യമായി വാങ്ങാനെത്തിയ ആൾ ഫ്രീസറിൽ കണ്ടത് 16 -കാരിയുടെ തലയും കൈകളും; വീടുവിറ്റത് പെൺകുട്ടിയുടെ അമ്മ, ദുരൂഹത

കൊളറാഡോ:പട്ടണത്തിലെ ഒരു വീട്ടിലെ ഫ്രീസറിൽ മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ തലയും കൈകളും ഏകദേശം 19 വർഷങ്ങൾക്ക് മുമ്പ് കാണാതായതായി സംശയിക്കുന്ന 16 -കാരിയുടേതെന്ന് പൊലീസ്. സംഭവത്തിൽ ദുരൂഹതയേറുകയാണ്.  നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊളറാഡോയിലെ...

Popular this week