പാകിസ്താനിൽ യുഎസ്കോൺസുലേറ്റ് ആക്രമിച്ച്‌ തീയിട്ടു; പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്‌, 6 മരണം-വീഡിയോ

പാകിസ്താനിൽ US കോൺസുലേറ്റ് ആക്രമിച്ച്‌ തീയിട്ടു; പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്‌, 6 മരണം|VIDEO

ഇസ്‌ലാമാബാദ്: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരേയാണ് പ്രതിഷേധമുണ്ടായത്. കോൺസുലേറ്റ് കെട്ടിടത്തിന്റെ മുൻഭാഗം പ്രതിഷേധക്കാർ തല്ലിത്തകർത്തു. ചിലഭാഗങ്ങൾക്ക് തീയിട്ടു.

പ്രതിഷേധത്തിന്റേയും ആക്രമണത്തിന്റേയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇറാൻ ആക്രമണത്തിനെതിരായി പ്രതിഷേധിക്കുന്ന പാക് പൗരന്മാർ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് ഇരച്ചെത്തി. തുടർന്ന് മുൻഭാഗത്തെ ചില്ലുകൾ തല്ലിത്തകർത്തു. തുടർന്ന് പലയിടങ്ങളിലും തീയിടുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെയ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്‌.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും പ്രതിഷേധക്കാർ യുഎസ് എംബസിക്കുമുന്നിൽ തടിച്ചുകൂടിയിരുന്നു.യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഖമനേയി വധിക്കപ്പെട്ടുവെന്ന് ഇറാൻ വാർത്താ ഏജൻസികളാണ്‌ സ്ഥിരീകരിച്ചത്. ഖമനേയിയുടെ മകളും മരുമകനും മരുമകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ശനിയാഴ്ച നടന്ന ആക്രമണത്തിലാണ് ഖമനേയിയെ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

English Summary: Following the assassination of Iranian Supreme Leader Ayatollah Ali Khamenei, violent protests erupted in Pakistan on Sunday, March 1, 2026. A mob of angry protesters stormed the US Consulate in Karachi, shattering windows and setting parts of the building on fire. In the ensuing clash and reported firing to disperse the crowd, at least six people were killed and several others injured. Visuals of the burning consulate and protesters clashing with security forces have flooded social media. Security has been beefed up across all US and Israeli installations in Pakistan as anti-American sentiment surges.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News