പ്രപഞ്ചം ഏഴ് മാനങ്ങളുള്ള മഹാവിസ്മയം; ‘ഇൻഫർമേഷൻ പാരഡോക്സി’ന് പരിഹാരവുമായി പുതിയ സിദ്ധാന്തം

വാഷിംഗ്ടണ്‍: നമ്മള്‍ ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് ഈ പ്രപഞ്ചമെന്ന് പുതിയ ശാസ്ത്ര പഠനങ്ങള്‍. ഉയരം, നീളം, ആഴം, സമയം എന്നിങ്ങനെ നമുക്ക് പരിചിതമായ നാല് മാനങ്ങള്‍ക്ക് പുറമെ, കണ്ണുകള്‍ക്ക് അദൃശ്യമായ മൂന്ന് മാനങ്ങള്‍ കൂടി പ്രപഞ്ചത്തിനുണ്ടെന്ന് ഭൗതികശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ‘ദ മാട്രിക്‌സ്’ സിനിമയെ അനുസ്മരിപ്പിക്കുന്ന വിധം പ്രപഞ്ചത്തിന് ആകെ ഏഴ് മാനങ്ങളുണ്ടെന്ന ഈ കണ്ടെത്തല്‍ ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ കടങ്കഥകള്‍ക്ക് ഉത്തരം നല്‍കിയേക്കാം.

ഒരുപക്ഷെ ഒരു സയന്‍സ് ഫിക്ഷന്റെ തിരക്കഥയാണെന്ന് തോന്നിയേക്കാം. എന്നാല്‍, അങ്ങനെയല്ല, ഇത് തികച്ചും വാസ്തവം തന്നെയാണ് നാം കാണുന്ന, അല്ലെങ്കില്‍ അനുഭവിക്കുന്ന പ്രപഞ്ചത്തിനുമപ്പുറം, നമുക്ക് അനുഭവവേദ്യമല്ലാത്ത മറ്റ് മൂന്ന് തലങ്ങള്‍ കൂടിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നമുക്ക് അനുഭവവേദ്യമായ ഉയരം, നീളം, ആഴം, സമയം എന്നീ നാല് ഡയമെന്‍ഷനുകള്‍ക്ക് പുറമെ മറ്റ് മൂന്ന് ഡയമെന്‍ഷനുകള്‍ കൂടിയുണ്ടത്രെ. ഭൗതികശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഇതുവരെ പരിഹരിക്കപ്പെടാതിരുന്ന അതിശക്തമായ ഒരു സംശയത്തിന് ഈ സിദ്ധാന്തം ഒരു ഉത്തരം നല്‍കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

പ്രകാശമുള്‍പ്പടെ എന്തിനേയും തടുത്തു നിര്‍ത്തുന്ന പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളായ ബ്ലാക്ക് ഹോളുകള്‍ക്ക്, അവയുടെ നാശത്തിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന ശാസ്ത്രലോകത്തെ അലട്ടിയിരുന്ന ചോദ്യത്തിന് ഈ സിദ്ധാന്തം മറുപടി നല്‍കുമെന്നാണ് അവര്‍ കരുതുന്നത്. പ്രവേശിക്കുന്ന ഒന്നിനും പുറത്തു കടക്കാന്‍ കഴിയാത്ത ഒരു പ്രപഞ്ച ശൂന്യതയാണ് ബ്ലാക്ക് ഹോളുകള്‍ എന്നായിരുന്നു ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. എന്നാല്‍, ആ കറുത്ത ദ്വാരങ്ങളില്‍ വികിരണം നടക്കുന്നതായും, കാലക്രമേണ അവ ബാഷ്പീകരിച്ച് ഇല്ലാതെയാകുന്നതായും 1970 കളില്‍ സ്റ്റീഫന്‍ ഹോക്കിംഗ് കണ്ടെത്തിയിരുന്നു.

ഈ കണ്ടെത്തല്‍ ‘ഇന്‍ഫര്‍മേഷന്‍ പാരഡോക്‌സ്’ എന്ന ഒരു വലിയ വൈരുദ്ധ്യത്തിനു കാരണമായിരുന്നു. ഒന്നും ഒരിക്കലും നശിക്കുന്നില്ല എന്ന് ക്വാണ്ടം മെക്കാനിക്‌സ് പറയുമ്പോള്‍, ബ്ലാക്ക് ഹോളുകള്‍ അവയില്‍ വീഴുന്ന എന്തിനെയും നശിപ്പിക്കും എന്നായിരുന്നു പൊതുവായ ആപേക്ഷികത നിയമങ്ങള്‍ പറയുന്നത്. സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ അവകാശം പോലെ ബ്ലാക്ക് ഹോളുകള്‍ ബാഷ്പീകരിച്ച് പോവുകയാണെങ്കില്‍, അതില്‍ പെട്ടുപോയ വസ്തുക്കളും ഇല്ലാതെയാകുമായിരുന്നു. ഇത് ക്വാണ്ടം ഫിസിക്‌സിന്റെ അടിസ്ഥാന നിയമങ്ങള്‍ക്ക് എതിരായിരുന്നു.

ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി എന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. എന്നാല്‍, അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പ്രപഞ്ചത്തിന് നമ്മള്‍ അനുഭവിക്കുന്ന ഡയമെന്‍ഷനുകളേക്കാള്‍ മൂന്ന് ഡയമെന്‍ഷനുകള്‍ കൂടി അധികമായി വേണം എന്നും അവര്‍ പറയുന്നു. ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങള്‍ അനുസരിച്ച് സ്‌പേസ് ടൈം എന്നത് നാല് മാനങ്ങളുള്ള ഒന്നാണ്. ഗുരുത്വാകര്‍ഷണ വലയങ്ങളുടെ സാന്നിദ്ധ്യത്തിനനുസരിച്ച് അത് മടക്കുകയോ, വലിച്ചു നീട്ടുകയോ ഒക്കെ ചെയ്യാം. എന്നാല്‍ ആധുനിക സിദ്ധാന്റ്റം പറയുന്നത് സ്‌പേസ് ടൈമിന് ഏഴ് മാനങ്ങള്‍ ഉണ്ട് എന്നാണ്. അതില്‍ മൂന്നെണ്ണം നമുക്ക് അനുഭവവേദ്യമല്ലെന്നും പറയുന്നു.

സ്ലോവാക് അക്കാഡമി ഓഫ് സയന്‍സസിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ സിദ്ധാന്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രത്യക്ഷമാകാത്ത ഈ ഡയമെന്‍ഷനുകളും, അവയില്‍ രൂപം കൊള്ളുന്ന ടോര്‍ഷന്‍ ഫീല്‍ഡും ഗോഡ് പാര്‍ട്ടിക്കിള്‍ എന്നറിയപ്പെടുന്ന, മറ്റ് കണികകള്‍ക്ക് ദ്രവ്യമാനം നല്‍കുന്ന ഹിഗ്‌സ് മെക്കാനിസത്തിന്റെ രീതി രൂപീകരിക്കാന്‍ മതിയാകും എന്ന് ശാസ്തജ്ഞര്‍ പറയുന്നു. എന്നാല്‍, ഇതെല്ലാം സംശയാതീതമായി തെളിയിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇനിയും വികസിപ്പിക്കേണ്ടതായിട്ടുണ്ട്. വരും കാലങ്ങളില്‍ ഇതിനെയെല്ലാം കുറിച്ച് വ്യക്തമായ ഉത്തരം ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

ഭൗതികശാസ്ത്രത്തെ പതിറ്റാണ്ടുകളായി കുഴപ്പിക്കുന്ന ‘ഇന്‍ഫര്‍മേഷന്‍ പാരഡോക്‌സ്’ എന്ന പ്രതിഭാസത്തിനുള്ള പരിഹാരമാണ് ഈ പുതിയ സിദ്ധാന്തത്തിലൂടെ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നത്. കറുത്ത ഗര്‍ത്തങ്ങള്‍ അഥവാ ബ്ലാക്ക് ഹോളുകള്‍ നശിക്കുമ്പോള്‍ അവയ്ക്കുള്ളിലെ വിവരങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്.

ഒരിക്കല്‍ അകപ്പെട്ടാല്‍ വെളിച്ചത്തിന് പോലും പുറത്തുകടക്കാന്‍ കഴിയാത്ത പ്രപഞ്ചത്തിലെ വിടവുകളാണ് ബ്ലാക്ക് ഹോളുകള്‍ എന്നായിരുന്നു ആദ്യകാല ധാരണ. എന്നാല്‍ ഇവയില്‍ നിന്നും നിരന്തരം വികിരണങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും കാലക്രമേണ ഇവ ബാഷ്പീകരിച്ച് ഇല്ലാതാകുമെന്നും ഹോക്കിങ് കണ്ടെത്തി. ഇവിടെയാണ് ക്വാണ്ടം ഭൗതികത്തിലെ പ്രധാന നിയമമായ ‘വിവരങ്ങള്‍ ഒരിക്കലും നശിപ്പിക്കാനാവില്ല’ എന്ന തത്വം ചോദ്യം ചെയ്യപ്പെടുന്നത്. നമ്മള്‍ കാണുന്ന നാല് മാനങ്ങള്‍ക്ക് പുറമെ അതീവ സൂക്ഷ്മമായ രീതിയില്‍ ചുരുളിക്കിടക്കുന്ന മൂന്ന് പാളികള്‍ കൂടി പ്രപഞ്ചത്തിനുണ്ടെന്ന് ഇവര്‍ വാദിക്കുന്നു.

പ്രപഞ്ചം ഉണ്ടായ സമയത്തെ മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളിലോ പുരാതന ഗുരുത്വാകര്‍ഷണ തരംഗങ്ങളിലോ ഈ ഏഴ് മാനങ്ങളുള്ള ഘടനകളുടെ സൂചനകള്‍ ലഭിക്കുമോ എന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ഇതിനായുള്ള പരീക്ഷണങ്ങള്‍ ഭാവിയില്‍ നടന്നേക്കാം. നിലവില്‍ ഈ സിദ്ധാന്തം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഹോക്കിങ് വികിരണം വഴി ബ്ലാക്ക് ഹോളുകള്‍ ബാഷ്പീകരിക്കപ്പെടുമ്പോള്‍ വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പിക്കാന്‍ കഴിയുന്നത് ഭൗതികശാസ്ത്രത്തിലെ വലിയൊരു വൈരുദ്ധ്യം പരിഹരിക്കാന്‍ സഹായിക്കും.

സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ഈ ഏഴ് മാനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പുറത്തുവരുന്നതോടെ മനുഷ്യന്റെ പ്രപഞ്ച വിജ്ഞാനത്തില്‍ ഒരു പുതിയ അധ്യായം കൂടി കൂട്ടിച്ചേര്‍ക്കപ്പെടും.

Recent physical studies suggest that the universe consists of seven dimensions, adding three invisible layers to the known four: length, width, depth, and time. This theory proposed by Slovak scientists aims to solve the long-standing ‘Information Paradox’ related to black holes and Hawking radiation. By proving these extra dimensions exist, science may finally reconcile the conflict between general relativity and quantum mechanics regarding information loss in the cosmos

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News