24 C
Kottayam
Sunday, June 7, 2026

വെടിനിര്‍ത്തലിനിടെ റഷ്യ ആക്രമണം തുടരുന്നുവെന്ന് യുക്രെയ്ന്‍; മാനുഷിക ഇടനാഴി സുരക്ഷിതമെന്ന് റഷ്യ

Must read

മോസ്‌കോ: യുദ്ധം തുടങ്ങി പത്താം നാള്‍ യുക്രെയ്‌നില്‍ ഭാഗിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. അസോവ കടല്‍ തീരത്തെ മരിയോപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിര്‍ത്തല്‍. എന്നാല്‍ മാനുഷിക ഇടനാഴിയില്‍ റഷ്യ ആക്രമണം തുടരുന്നതിനാല്‍ ഒഴിപ്പിക്കല്‍ യുക്രൈന്‍ നിര്‍ത്തിവെച്ചു. മനപ്പൂര്‍വം ഒഴിപ്പിക്കല്‍ വൈകിപ്പിക്കുകയാണ് യുക്രെയ്‌നെന്നാണ് റഷ്യന്‍ ആരോപണം.

ക്രൈമിയക്കും വിമത മേഖലയായ ഡോണ്‍ബാസിനുമിടയില്‍ അസോവ കടല്‍ തീരത്ത് റഷ്യക്ക് തടസ്സം മരിയുപോള്‍ നഗരമാണ്. അത് മുഴുവനായി പിടിച്ചെടുക്കാനാണ് ആക്രമണം ശക്തമാക്കി റഷ്യന്‍ മുന്നേറ്റം. നാലര ലക്ഷത്തോളം പേര്‍ താമസിക്കുന്ന മരിയുപോളില്‍ നിന്നും ഡോണ്‍ബാസിനോട് ചേര്‍ന്ന വോള്‍നോവാഖയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനാണ് പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചത്. ആറ് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍. മാനുഷിക ഇടനാഴിയിലൂടെ പരമാവധിപേരെ ഒഴിപ്പിക്കാമെന്നും നിര്‍ദേശം വന്നു.

എന്നാല്‍ റഷ്യ വാക്കുപാലിച്ചില്ലെന്നാണ് യുക്രൈന്‍ വാദം. മരിയുപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയില്‍ പലയിടത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്. ഷെല്ലിങ് നിര്‍ത്താത്ത ഇടത്ത് എങ്ങനെ ആളുകള്‍ പുറത്തിറങ്ങുമെന്ന് മരിയുപോള്‍ മേയര്‍ ചോദിച്ചു. എന്നാല്‍ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കല്‍ മനപ്പൂര്‍വം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് കുറ്റപ്പെടുത്തി.

സുമിയിലും കാര്‍കീവിലും ചെര്‍ണിഹീവിലുമെല്ലാം ആക്രമണം തുടരുകയാണ്. റഷ്യന്‍ നിയന്ത്രണത്തിലായ കേഴ്‌സനിലും മെലിറ്റോപോളിലും സൈന്യത്തിനെതിരെ യുക്രൈന്‍ ജനത തെരുവിലിറങ്ങി. യുക്രൈന്‍ വിട്ടോടിയവരുടെ സംഖ്യ പത്ത് ലക്ഷം കടന്നിട്ടുണ്ട്. നാട് വിട്ട് പാലായനം ചെയ്യേണ്ടി വന്നവര്‍ക്ക് വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രസിഡന്റ് സെലന്‍സ്‌കിയുടെ ശുഭാപ്തി വിശ്വാസം.

- Advertisement -

റഷ്യക്കെതിരെ നാറ്റോ രാജ്യങ്ങള്‍ നോ ഫ്‌ലൈ സോണ്‍ ഏര്‍പ്പെടുത്തണമെന്ന യുക്രൈന്‍ ആവശ്യം ഇന്നലെ അംഗരാജ്യങ്ങള്‍ തളളിയിരുന്നു. യുക്രൈനില്‍ ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി നാറ്റോ ആയിരിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. നാറ്റോ റഷ്യ ഏറ്റുമുട്ടലാണ് സെലന്‍സ്‌കിയുടെ ആഗ്രഹമെന്നാണ് റഷ്യന്‍ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week